HOME
DETAILS

'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം

  
Web Desk
April 05, 2025 | 10:34 AM

100 Gaza Children Killed Wounded Per Day

ഇന്ന് ഏപ്രില്‍ 5. ഫലസ്തീനിയന്‍ ശിശുദിനം.  മരണം പതിയിരിക്കുന്ന തെരുവുകളുടെ ചളി പറ്റി ഭീതിയുടെ കീറത്തുണികള്‍ പുതച്ച് ചേര്‍ത്തു പിടിക്കാനൊരു സ്‌നേഹത്തണലില്ലാതെ കരഞ്ഞുതളര്‍ന്ന കുറേ കുഞ്ഞുമുഖങ്ങള്‍. കോണ്‍ക്രീറ്റ് കൂനകളിലെ പാതിയറ്റ ശരീര ശേഷിപ്പുകള്‍. ഉടമകളില്ലാതെ ചിന്നിച്ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍, കുഞ്ഞുടുപ്പുകള്‍. ശിശുദിനത്തില്‍ ഫലസ്തീനിലെ തെരുവുകളില്‍ ചോരക്കളമാണ്. 

ഓരോ ദിവസവും 100ലേറെ കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്. യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കഴിഞ്ഞ മാസം ഇസ്‌റാഈല്‍ ഗസ്സയില്‍ വംശഹത്യ ആക്രമണം പുനരാരംഭിച്ചതിനുശേഷം  എല്ലാ ദിവസവും കുറഞ്ഞത് 100 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.  'നമ്മുടെ പൊതു മാനവികതക്കേറ്റ കളങ്കമാണിത്. യു.എന്‍ മനുഷ്യാവകാശ മേധാവി (UNRWA) ഫിലിപ്പ് ലസാരിനി പറയുന്നു. ഒരു കുറ്റവും ചെയ്യാതെ കുരുന്ന് ജീവനുകള്‍ അപഹരിക്കപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒന്നര വര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം അവിടെ 15,000 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
  കഴിഞ്ഞ ദിവസം ഇവിടെ  സ്‌കൂളിന് മുകളില്‍ ബോംബിട്ടതിനെ തുടര്‍ന്ന് മാത്രം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഗസ്സ സിറ്റിയിലെ തൂഫയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണമായിരുന്നു അത്.  14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ആക്രമണത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുല്‍ വാഹിദ് നല്‍കിയ വിവരം. 70 പേര്‍ക്ക് വിവിധ തരത്തിലുള്ള പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹമാസിന്റെ കമാന്‍ഡ്, കണ്‍ട്രോള്‍ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ന്യായീകരണം.  

വ്യാഴാഴ്ച മുതല്‍ ഗസ്സ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞതായും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഷിജയയില്‍ വീടുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി അഹ്‌ലി ആശുപത്രി പുറത്തുവിട്ട കണക്ക്. തെക്ക്, പടിഞ്ഞാറന്‍ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന്  വടക്കന്‍ ഗസ്സയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ ഈ കൂട്ടക്കൊല നടത്തിയത്. കാല്‍നടയായും മറ്റും പലായനം ചെയ്യുകയായിരുന്നവര്‍ക്ക് മേലാണ് മരണം വര്‍ഷിച്ചത്.  


ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഇസ്‌റാഈല്‍ അവസാനിപ്പിച്ച ശേഷം 2.80 ലക്ഷം ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എന്‍ ഓഫിസ് അറിയിക്കുന്നു. 

വെടിനിര്‍ത്തല്‍ നടപ്പിലായ ശേഷം ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു അവസരം ലഭിച്ചതായിരുന്നു. മരണത്തിന്റെ ഭീകരമായ സ്വപ്‌നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളുടെ മനോഹരമായ കിനാക്കളിലേക്ക് അവര്‍ തിരിച്ചു നടന്നു തുടങ്ങുകയായിരുന്നു. കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ വീണ്ടും അവരുടെ ജീവിതം കവര്‍ന്നെടുത്തിരിക്കുന്നു. അവരുടെ കുട്ടിക്കാലം തകര്‍ത്തെറിഞ്ഞിരിക്കുന്നു. വീണ്ടുമവര്‍ അഭയമില്ലാത്ത അനാഥരിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.

2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യയില്‍ 50,523 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 114,638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഗസ്സ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ 61,700 കവിയുമെന്ന് സര്‍ക്കാര്‍ മാധ്യമ ഓഫിസ് പറയുന്നു. എല്ലാ കണക്കുകള്‍ക്കും മീതെയാണ് ഗസ്സയിലെ കുഞ്ഞുങ്ങളുടെ നോവിന്റെ കണക്ക്. ഒന്നിനും ഒരു ന്യായങ്ങള്‍ക്കും നീതീകരിക്കാനാവാത്ത നോവുകളുടെ കണ്ണീരിന്റെ തീരാക്കണക്ക്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  a day ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  a day ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  a day ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  a day ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  a day ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  a day ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  a day ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  a day ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  a day ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  a day ago