
'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം

ഇന്ന് ഏപ്രില്‍ 5. ഫലസ്തീനിയന്‍ ശിശുദിനം. മരണം പതിയിരിക്കുന്ന തെരുവുകളുടെ ചളി പറ്റി ഭീതിയുടെ കീറത്തുണികള്‍ പുതച്ച് ചേര്‍ത്തു പിടിക്കാനൊരു സ്നേഹത്തണലില്ലാതെ കരഞ്ഞുതളര്‍ന്ന കുറേ കുഞ്ഞുമുഖങ്ങള്‍. കോണ്‍ക്രീറ്റ് കൂനകളിലെ പാതിയറ്റ ശരീര ശേഷിപ്പുകള്‍. ഉടമകളില്ലാതെ ചിന്നിച്ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍, കുഞ്ഞുടുപ്പുകള്‍. ശിശുദിനത്തില്‍ ഫലസ്തീനിലെ തെരുവുകളില്‍ ചോരക്കളമാണ്.
ഓരോ ദിവസവും 100ലേറെ കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്. യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കഴിഞ്ഞ മാസം ഇസ്റാഈല്‍ ഗസ്സയില്‍ വംശഹത്യ ആക്രമണം പുനരാരംഭിച്ചതിനുശേഷം എല്ലാ ദിവസവും കുറഞ്ഞത് 100 കുട്ടികളെങ്കിലും കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. 'നമ്മുടെ പൊതു മാനവികതക്കേറ്റ കളങ്കമാണിത്. യു.എന്‍ മനുഷ്യാവകാശ മേധാവി (UNRWA) ഫിലിപ്പ് ലസാരിനി പറയുന്നു. ഒരു കുറ്റവും ചെയ്യാതെ കുരുന്ന് ജീവനുകള്‍ അപഹരിക്കപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Harrowing.
— Philippe Lazzarini (@UNLazzarini) April 4, 2025
At least 100 children are reported killed or injured every day in #Gaza, since the strikes resumed (on 18 March) according to @UNICEF
Young lives cut short in a war not of children’s making.
Since the war began 1.5 years ago, 15,000 children were reportedly…
ഒന്നര വര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം അവിടെ 15,000 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ ദിവസം ഇവിടെ സ്കൂളിന് മുകളില്‍ ബോംബിട്ടതിനെ തുടര്‍ന്ന് മാത്രം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഗസ്സ സിറ്റിയിലെ തൂഫയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണമായിരുന്നു അത്. 14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ആക്രമണത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുല്‍ വാഹിദ് നല്കിയ വിവരം. 70 പേര്‍ക്ക് വിവിധ തരത്തിലുള്ള പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹമാസിന്റെ കമാന്‍ഡ്, കണ്ട്രോള് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ ന്യായീകരണം.
വ്യാഴാഴ്ച മുതല്‍ ഗസ്സ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞതായും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷിജയയില്‍ വീടുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് 30ലേറെ പേര് കൊല്ലപ്പെട്ടതായി അഹ്ലി ആശുപത്രി പുറത്തുവിട്ട കണക്ക്. തെക്ക്, പടിഞ്ഞാറന്‍ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കില്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് വടക്കന്‍ ഗസ്സയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇസ്റാഈല്‍ ഈ കൂട്ടക്കൊല നടത്തിയത്. കാല്‍നടയായും മറ്റും പലായനം ചെയ്യുകയായിരുന്നവര്‍ക്ക് മേലാണ് മരണം വര്‍ഷിച്ചത്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഇസ്റാഈല്‍ അവസാനിപ്പിച്ച ശേഷം 2.80 ലക്ഷം ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എന്‍ ഓഫിസ് അറിയിക്കുന്നു.
വെടിനിര്‍ത്തല്‍ നടപ്പിലായ ശേഷം ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു അവസരം ലഭിച്ചതായിരുന്നു. മരണത്തിന്റെ ഭീകരമായ സ്വപ്നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളുടെ മനോഹരമായ കിനാക്കളിലേക്ക് അവര്‍ തിരിച്ചു നടന്നു തുടങ്ങുകയായിരുന്നു. കരാര്‍ ലംഘിച്ച് ഇസ്റാഈല്‍ വീണ്ടും അവരുടെ ജീവിതം കവര്‍ന്നെടുത്തിരിക്കുന്നു. അവരുടെ കുട്ടിക്കാലം തകര്‍ത്തെറിഞ്ഞിരിക്കുന്നു. വീണ്ടുമവര്‍ അഭയമില്ലാത്ത അനാഥരിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഇസ്റാഈല്‍ തുടരുന്ന വംശഹത്യയില്‍ 50,523 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 114,638 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഗസ്സ ആരോഗ്യ മന്ത്രാലയം നല്കുന്ന കണക്ക്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ 61,700 കവിയുമെന്ന് സര്‍ക്കാര്‍ മാധ്യമ ഓഫിസ് പറയുന്നു. എല്ലാ കണക്കുകള്‍ക്കും മീതെയാണ് ഗസ്സയിലെ കുഞ്ഞുങ്ങളുടെ നോവിന്റെ കണക്ക്. ഒന്നിനും ഒരു ന്യായങ്ങള്‍ക്കും നീതീകരിക്കാനാവാത്ത നോവുകളുടെ കണ്ണീരിന്റെ തീരാക്കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• 2 days ago
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 2 days ago
കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്
Kerala
• 2 days ago
ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• 2 days ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• 2 days ago
കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 days ago
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം
National
• 2 days ago
യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 2 days ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• 2 days ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• 2 days ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• 2 days ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്ബിഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും
National
• 2 days ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 2 days ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 2 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ
uae
• 2 days ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• 2 days ago
വഖഫ് ഇസ്ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• 2 days ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 2 days ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 2 days ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• 2 days ago