ഹജ്ജ് തീർത്ഥാടനം: അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
ഹജ്ജ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനധികൃത ഹജ്ജ് സേവനദാതാക്കളുടെ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍, ഔദ്യോഗിക അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ വ്യാജ പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്ന് മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.
Press Release |
— Ministry of Hajj and Umrah (@MoHU_En) April 9, 2025
Ministry of Hajj and Umrah Warns Against Dealing with Unofficial Channels for Those Seeking to Perform Hajj #Ease_and_Tranquility pic.twitter.com/Zt4TAgPeC3
സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും കാണുന്ന ഹജ്ജ് സേവനധാതാക്കളുടെ പരസ്യങ്ങള്‍ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്ന് മന്ത്രാലയം രാജ്യത്തെ പൗരന്‍മാരെയും, പ്രവാസികളെയും അറിയിച്ചു. എല്ലാ ഹജ്ജ് വിസകളും 'നുസൂക്' ഹജ്ജ് സംവിധാനത്തിലൂടെയോ, സഊദി അംഗീകൃതമായ 80ലധികം രാജ്യങ്ങളിലെ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളിലൂടെയോ മാത്രമേ ലഭിക്കൂ എന്നും മന്ത്രാലയം അറിയിച്ചു.
അതുപോലെ, സഊദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായുള്ള ഹജ്ജ് പാക്കേജുകള്‍ 'നുസൂക്' ആപ്പ് അല്ലെങ്കില്‍ നുസൂക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍, 'ഗസ്റ്റ്‌സ് ഓഫ് ഗോഡ് കെയര്‍ സെന്റര്‍' എന്ന സഊദി സര്‍ക്കാര്‍ സേവനവുമായി ബന്ധപ്പെടാന്‍ തീര്‍ത്ഥാടകരോട് മന്ത്രാലയം ശുപാര്‍ശ ചെയ്തു. സഊദി അറേബ്യയിൽ നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും, വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലൂടെയും വിവരങ്ങളറിയാം.
The Saudi Ministry of Hajj and Umrah has issued a warning to potential pilgrims about scams by unauthorized service providers. The ministry advises pilgrims to be cautious of fake advertisements and to only deal with officially recognized institutions to avoid falling victim to scams
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."