HOME
DETAILS

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു

  
Web Desk
April 14, 2025 | 5:28 AM

1800 crore worth of drugs dumped at sea off Gujarat coast seized

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് 1800 കോടിയുടെ മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തു. 300 കിലോയിലധികം മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 

ഗുജറാത്ത് തീരത്ത് സംശയാസ്പദമായ  രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിവസ്തുക്കള്‍ പിടികൂടിയുതെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 12, 13 തീയതികളില്‍ രാത്രിയിലായിരുന്നു സംയുക്ത ഓപ്പറേഷന്‍ . പട്രോളിംഗ് ഉദ്യോഗസഅതരെ കണ്ട സംഘം വസ്തുക്കള്‍ കടലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
മെത്താംഫെറ്റാമൈന്‍ ആണെന്ന് സംശയിക്കുന്ന വസ്തു കൂടുതല്‍ അന്വേഷണത്തിനായി എ.ടി.എസിന് കൈമാറിയിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് പോവുകയായിരുന്നെന്നുമാണ് അധികൃതര്‍ സംശയിക്കുന്നത്. 


രാജ്യത്തെ ഏറ്റവും നീളം കൂടിയ തീരപ്രദേശമാണ് ഗുജറാത്തിലേത്. 1,640 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശം. ഗുജറാത്തിലെ മയക്കുമരുന്ന് കള്ളക്കടത്തിന് സാധ്യതയുള്ളതിന്റെ കാരണങ്ങള്‍ പലതാണ്. - ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും നീളം കൂടിയത് ചെറു കൈവഴികളും ഉള്‍ക്കടലുകളും ഉള്ള ഇവിടെ നിരീക്ഷിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് കച്ച് മേഖലയില്‍. 

 ലോകത്തിലെ നിയമവിരുദ്ധ കറുപ്പ് ഉല്‍പാദനത്തിന്റെ 80% ത്തിലധികവും നടക്കുന്നുവെന്ന് പറയപ്പെടുന്ന അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന 'ഗോള്‍ഡന്‍ ക്രസന്റ്' നോട് ചേര്‍ന്ന് കിടക്കുന്നതും ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകളുടെ പ്രധാന പ്രവേശന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നു.
 
2024 ഫെബ്രുവരിയില്‍, ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്നുമായി പോയ ഒരു ഇറാനിയന്‍ ബോട്ട് ഇന്ത്യന്‍ ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. 2023നവംബറില്‍ മറ്റൊരു ഇറാനിയന്‍ കപ്പലില്‍ നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. 2024 ഏപ്രിലില്‍, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട 173 കിലോഗ്രാം ഹാഷിഷ് പോര്‍ബന്ദറിന് സമീപമുള്ള ഒരു ഇന്ത്യന്‍ ബോട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.

 

Over 300 kg of methamphetamine worth ₹1,800 crore was seized off the Gujarat coast in a joint operation by the Indian Coast Guard and Gujarat ATS.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  11 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  11 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  11 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  11 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  11 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  11 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  11 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  11 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  11 days ago