HOME
DETAILS

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

  
April 20 2025 | 16:04 PM

Flash Floods and Landslides in Jammu  Kashmir Kill 3 Many Trapped National Highway Closed

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റമ്പാൻ ജില്ലയിൽ മേഘവിസ്ഫോടനത്തിനുശേഷം ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് സംഭവിച്ച മണ്ണിടിച്ചിലിൽ മൂന്നു പേർ മരണപ്പെട്ടു. അതേസമയം, നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ വലിയ റെസ്ക്യൂ(രക്ഷാപ്രവർത്തന) ഓപ്പറേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മണ്ണിടിച്ചിൽ മൂലം ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചു. 10 വീടുകൾ പൂർണമായി തകർന്നതായും 30-ലധികം വീടുകൾ ഭാഗികമായി കേടുപാടുകൾ വന്നതായും പ്രാഥമിക വിവരങ്ങളുണ്ട്.

പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ റമ്പാൻ ജില്ലയിൽ നൂറിലധികം പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. റോഡുകൾ പാറയും ചെളിയും മണ്ണും കൊണ്ട് പൂർണമായും മൂടിയ നിലയിലാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും, ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശക്തമായ ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികൾ അടക്കം നിരവധി യാത്രക്കാർ പാതയിൽ കുടുങ്ങിയതായും, ജനങ്ങൾ ഈ മേഖലയിൽ അതീവ ജാഗ്രതപൂർവം യാത്ര ചെയ്യണമെന്നും അതിന് മുൻപ് ആവിശ്യമായ വിവരങ്ങൾ ശേഖരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്  പ്രതികരിച്ചത്, ഈ ദുരന്തത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാ സന്നദ്ധസേനകളും കേന്ദ്രസഹായങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Three people lost their lives and many are stranded following flash floods and landslides triggered by heavy rainfall in Ramban district, Jammu and Kashmir. The Jammu-Srinagar National Highway has been temporarily shut due to debris and landslip damage. Over 10 houses were fully destroyed and nearly 30 damaged. Rescue operations are underway as several people remain trapped. Authorities have urged the public to avoid travel in the affected regions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ

Kerala
  •  3 days ago
No Image

എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം

Kerala
  •  3 days ago
No Image

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി

Kerala
  •  3 days ago
No Image

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

Saudi-arabia
  •  3 days ago
No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  3 days ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  3 days ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  3 days ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  3 days ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  3 days ago

No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  3 days ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  3 days ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  3 days ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  3 days ago