
ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ

ദുബൈ: ഹജ്ജ് സീസണിന് മുന്നോടിയായി സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തുകയും ചെയ്യും.
വിസിറ്റിങ്ങ് വിസയിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ പ്രവാസികളും സന്ദർശകരും അവരുടെ വിസ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി രാജ്യം വിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വാർഷിക മതസമ്മേളനങ്ങളിലൊന്നായ ഹജ്ജ് സീസൺ കാര്യക്ഷമമാക്കുന്നതിനും സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുമായി സഊദി അറേബ്യ അടുത്തിടെ നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഹജ്ജ് പെര്‍മിറ്റ്
2025 ഏപ്രിൽ 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമമനുസരിച്ച് സഊദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനി ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ മക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. സാധുവായ രേഖകള്‍ ഇല്ലാത്തവരെ നഗരത്തിന് ചുറ്റുമുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. മക്കയില്‍ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ച സാധുവായ പെര്‍മിറ്റ്, മക്കയില്‍ രജിസ്റ്റര്‍ ചെയ്ത താമസ രേഖ, ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് തുടങ്ങിയ ഏതെങ്കിലും രേഖ കൈവശമുള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.
ഉംറ വിസ സമയപരിധി
ഉംറ വിസ ഉള്ളവർക്ക് സഊദി അറേബ്യയിൽ പ്രവേശിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആയിരുന്നു. ഹജ്ജ് സീസണിന് മുന്നോടിയായി നിലവില്‍ രാജ്യത്ത് ഉംറ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29ന് മുമ്പായി രാജ്യം വിടേണ്ടതാണ്. അതിന് ശേഷം രാജ്യത്ത് ഉംറ വിസയിലെത്തി തങ്ങുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഈ തീയതിക്ക് ശേഷം ഇവിടെ താമസിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ നാടുകടത്തല്‍, തടവ്, കനത്ത പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സേവന ദാതാക്കൾക്കുള്ള പിഴകൾ
തീർഥാടകരുടെ വിസ കാലഹരണപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യാത്ത ഹജ്ജ്, ഉംറ സേവന കമ്പനികളിൽ നിന്ന് 100,000 സഊദി റിയാൽ വരെ പിഴ ഈടാക്കാം. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് ഈ പിഴ വർധിക്കാനും സാധ്യതയുണ്ട്.
ഹജ്ജ് തീർഥാടന സമയത്ത് സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും പുണ്യ സ്ഥലങ്ങളുടെ പരിശുദ്ധി നിലനിർത്താനുമാണ് ഈ നടപടികൾ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, നിയംമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 999, 996 എന്നീ നമ്പറുകളിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Saudi Arabia has introduced strict new regulations for Hajj 2025, including fines of 50,000 SAR, 6 months imprisonment, and deportation for visa overstayers. The measures aim to control pilgrim numbers, ensure safety, and preserve the sanctity of holy sites. Authorities urge compliance and reporting of violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 19 hours ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 19 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 19 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 19 hours ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• 19 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 19 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Kerala
• 20 hours ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 21 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 21 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 21 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• a day ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• a day ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• a day ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• a day ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• a day ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്
National
• a day ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• a day ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• a day ago
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം
International
• a day ago