HOME
DETAILS

ഇന്നും നിലയ്ക്കാതെ ഭൂസമരങ്ങള്‍; മുത്തങ്ങ സമരത്തിന് 23 ആണ്ട് 

  
February 19, 2026 | 10:12 AM

muthanga-land-struggle-23-years-tribal-land-rights-kerala

സുല്‍ത്താന്‍ ബത്തേരി: ഭൂമിയ്ക്ക് വേണ്ടിയുള്ള  ഐതിഹാസിക സമരമായ മുത്തങ്ങ ഭൂസമരം നടന്നിട്ട് ഇന്നേയ്ക്ക് 23 ആണ്ട് തികയുമ്പോഴും ഭൂമിയ്ക്കായുള്ള സമരത്തിന് തുടരേണ്ട ഗതികേടില്‍ ഗോത്രവിഭാഗങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 10,000 ഏക്കര്‍ വനഭൂമി വിതരണം ചെയ്യാനോ, ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന 2009 ലെ സുപ്രിംകോടതി വിധി നടപ്പാക്കാനും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികളുണ്ടായിട്ടില്ല. 

മുത്തങ്ങ ഭൂസമരം നടന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് സുപ്രിംകോടതി ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കാന്‍ ഉത്തരവിട്ടത്. 2002 ഡിസംബറിലാണ് ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ ഗീതാനന്ദനന്റെയും സി.കെ ജാനുവിന്റെയും നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കയറി ഗോത്രവര്‍ഗക്കാര്‍ താമസം ആരംഭിച്ചത്. 2003 ഫെബ്രുവരി 19ന് വനഭൂമിയില്‍ നിന്ന് ഭൂസമര പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തിലും പൊലിസ് വെടിവെയ്പ്പിലും ഒരു ആദിവാസിയും ഒരു പൊലിസുകാരനും മരണപ്പെട്ടു. 

ഭൂമി ലഭിക്കാത്തതിന്  പുറമെ സമരം നടന്ന്  23 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും കേസിന്റെ നൂലാമാലകളിലാണ് ഗോത്രസമൂഹം. മൂന്ന് കേസുകളിലായി 200 പേരാണ് ഇപ്പോഴും കോടതി കയറി ഇറങ്ങുന്നത്. ഇതില്‍ രോഗം വന്നും വാര്‍ധക്യവും കാരണം 40 പേര്‍ മരണപ്പെട്ടു. ബാക്കിയുള്ളവരുടെ പേരില്‍ ഇപ്പോഴും കേസ് നടക്കുന്നു. 825 കുടംബങ്ങളിലെ 4500പേരാണ് ഭൂസമരത്തില്‍ പങ്കെടുത്തത് . എന്നാല്‍ 290 പേര്‍ക്കാണ് ഭൂമി ലഭിച്ചത്.
 
ഇതില്‍ പകുതിയും വാസയോഗ്യമല്ലാത്ത ഭൂമിയാണ് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചത്. ഭൂമിയില്‍ വീട് വച്ച് താമസിക്കാന്‍ കഴിയാത്തതിനാല്‍ പലരും തിരികെ ഉന്നതികളിലേയ്ക്ക് തന്നെ തിരിച്ചുപോയി. ഇതിന് ശേഷവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഗോത്രവിഭാഗങ്ങള്‍ അര്‍ഹതപെട്ട ഭൂമിയ്ക്കായി വനം, തോട്ടം ഭൂമികളില്‍ കുടില്‍കെട്ടി സമരം തുടരുകയാണ്.

 

 

Twenty-three years after the historic Muthanga land struggle in Wayanad, tribal communities in Kerala continue their fight for land rights. The agitation, led by Adivasi Gothra Maha Sabha leaders C. K. Janu and Geethanandan, began in December 2002 when tribal families occupied land inside the Muthanga Wildlife Sanctuary demanding rightful land allocation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  2 hours ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  2 hours ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  2 hours ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  3 hours ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  3 hours ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  3 hours ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  4 hours ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  4 hours ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  4 hours ago