HOME
DETAILS

പൗരത്വ ഭേദഗതി നിയമം വീണ്ടും സുപ്രിംകോടതിയില്‍; മെയ് അഞ്ചുമുതല്‍ വാദം കേള്‍ക്കും

  
February 19, 2026 | 10:47 AM

supreme-court-hearing-citizenship-amendment-act-may-5

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമം സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി മെയ് അഞ്ചുമുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. 

2024 മാര്‍ച്ച് 19നായിരുന്നു ഹരജി അവസാനമായി ലിസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം മുമ്പ് നല്‍കിയ ഹരജികളില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് കോടതി കേസ് പരിഗണിക്കുന്നത്. 

പൗരത്വനിയമത്തിലെ 6എയുമായി ബന്ധപ്പെട്ട വിഷയം കൂടിയുള്ളതിനാല്‍ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകം വാദം കേള്‍ക്കണമെന്ന്  മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. 

2020 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള ഹരജികളില്‍ നിന്ന് വേര്‍പെടുത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിക്കുകയും പ്രധാന ഹരജികളില്‍ ആദ്യം വാദം കേള്‍ക്കാമെന്നും അസമും ത്രിപുരയും പിന്നാലെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 

മെയ് അഞ്ചിനും ആറിന് രാവിലെയും ഹരജിക്കാരുടെ വാദം കേള്‍ക്കും. എതിര്‍വാദം ആറിന് ബാക്കിയുള്ള സമയവും ഏഴിനും കേള്‍ക്കും. മെയ് 12 വരെ മറുവാദങ്ങള്‍ എഴുതി സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 

2014 ഡിസംബര്‍ 31 ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ് ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നേടാനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതാണ് ഭേദഗതി. 2019ലാണ് ഭേദഗതി കൊണ്ടുവരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും ഭേദഗതിയെ ചോദ്യം ചെയ്ത് ഹരജി സമര്‍ച്ചിട്ടുണ്ട്. കേരളവും സി.എ.എയ്‌ക്കെതിരെ ഹരജി നല്‍കിയിട്ടുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് തലയോട്ടികളും അസ്ഥികളും കണ്ടെത്തി; തലയോട്ടിയിൽ 'വാസു' എന്നെഴുതിയ നിലയിൽ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ശനി ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

ആർത്തവ ദിനങ്ങളിൽ പോലും നരകയാതന; 217 വിദ്യാർഥികൾക്ക് 4 ശുചിമുറികൾ; പാലക്കാട് ഗവ. നഴ്‌സിങ് കോളജിൽ വിദ്യാർഥികൾ ദുരിതത്തിൽ

Kerala
  •  2 hours ago
No Image

ഇന്നും നിലയ്ക്കാതെ ഭൂസമരങ്ങള്‍; മുത്തങ്ങ സമരത്തിന് 23 ആണ്ട് 

Kerala
  •  2 hours ago
No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  3 hours ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  3 hours ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  3 hours ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  3 hours ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  4 hours ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  4 hours ago