
തിരുവാതുക്കല്‍ ഇരട്ടക്കൊല: പ്രതി അമിത് പിടിയില്‍

കോട്ടയം: കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി അമിത് ഉറാങ്ങാണ് തൃശൂരിലെ മാളയില്‍ പിടിയിലായതെന്ന് ജില്ലാ പൊലിസ് മേധാവി എ. ഷാഹുല്‍ ഹമീദ് അറിയിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ ഓഡിറ്റോറിയത്തിലെ മുന്‍ ജീവനക്കാരനാണ് അമിത്.
വ്യവസായിയായ ഭാര്യയും തിരുവാതുക്കല്‍ പുത്തനങ്ങാടി എരുത്തിക്കല്‍ ക്ഷേത്രത്തിനു സമീപം ശ്രീവത്സത്തില്‍ ടി.കെ വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരെ കഴിഞ്ഞ ദിവസമാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 8.45ഓടെ വീട്ടുജോലിക്കെത്തിയ തിരുവാതുക്കല്‍ സ്വദേശിനി രേവമ്മയാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിന്റെ സ്വീകരണ മുറിയിലായിരുന്നു വിജയകുമാറിന്റെ മൃതദേഹം. കിടപ്പുമുറിയിലാണ് മീരയെ കണ്ടെത്തിയത്. രക്തംവാര്‍ന്ന നിലയിലുള്ള മൃതദേഹങ്ങള്‍ വിവസ്ത്രമായിരുന്നു. ഇരുവരുടെയും മുഖം വെട്ടേറ്റ് വികൃതമായിട്ടുമുണ്ട്.
കോട്ടയം തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് വിജയകുമാര്‍.
ജീവനെടുത്തത് കോടാലി കൊണ്ട്
കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന വിജയകുറമാറിന്റെ വീട്ടിലെ കോടാലി മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. വാതില്‍ തുറക്കാന്‍ ഉപയോഗിച്ച അമ്മിക്കല്ലും സമീപത്തുനിന്ന് കണ്ടെടുത്തു. കൊലയാളിയുടേതെന്ന് കരുതുന്ന റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
റിമോട്ട് ഗേറ്റുള്ള വീടിന്റെ റോഡിനോട് ചേര്‍ന്ന് ഉയരം കുറഞ്ഞ ഭാഗത്തെ മതില്‍ ചാടിയാണ് പ്രതി കോംപൗണ്ടില്‍ കടന്നത്. പ്രധാന വാതിലിനോട് ചേര്‍ന്ന ജനല്‍പാളി ഡ്രില്ലറും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് അടര്‍ത്തിമാറ്റിയ ശേഷം വാതിലിന്റെ കൊളുത്ത് തുറന്ന് പ്രതി വീടിനകത്തേക്ക് കയറുകയായിരുന്നു. ഇരുവരും ധരിച്ചിരുന്ന സ്വര്‍ണമടക്കം മോഷണം പോയിട്ടില്ലാത്തതിനാല്‍ കൃത്യത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യം സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്.
അമിത് മുമ്പ് വിജയകുമാറിന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് റിമാന്‍ഡിലായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഉപയോഗിച്ച് പണം തട്ടിയതായും വിജയകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ മൂന്നിനാണ് അമിത് ജയില്‍നിന്ന് ഇറങ്ങിയത്. ശേഷം വിജയകുമാറിന്റെ വീട്ടില്‍ ഗേറ്റ് ചാടിക്കടന്ന് ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച വിരലടയാളവും കോടാലിയിലെ വിരലടയാളവും ഒന്നാണ്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ വിരലടയാളം പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല.
ഒന്നുമറിയാതെ കാവല്‍ക്കാരന്‍
വീടിന്റെ കാവല്‍ക്കാരനായ തേനി സ്വദേശി പൊന്‍രാജ് രാത്രി വീടിന് സമീപത്ത് ഉണ്ടായിരുന്നു. അസ്വഭാവികമായ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി. രാവിലെ വീട്ടുജോലിക്കാരി വന്ന് പറഞ്ഞപ്പോഴാണ് വിവരം അറിയുന്നതെന്നാണ് കാവല്‍ക്കാരന്‍ മൊഴി നല്‍കിയത്.
മകന്റെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം
വിജയകുമാറിന്റെ മകന്‍ ഗൗതം വിജയകുമാര്‍ 2017ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പിതാവും മാതാവും കൊല്ലപ്പെട്ടത്. മകന്റെ മരണശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ ഗായത്രി യു.എസിലാണ്. രണ്ടുമാസം മുമ്പാണ് ഗായത്രിയെ അമേരിക്കന്‍ പൗരന്‍ വിവാഹം കഴിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Amit Urang, a former employee at the victims’ auditorium, has been arrested in connection with the Kottayam Thiruvathukkal double murder case. Businessman T.K. Vijayakumar and his wife Dr. Meera were found brutally killed in their home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി
International
• a day ago
യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു
International
• a day ago
പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala
• a day ago
കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• a day ago
പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രംഗത്ത്
National
• a day ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• a day ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• a day ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ
Kerala
• a day ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• a day ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• a day ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• a day ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• a day ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• a day ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• a day ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• a day ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• 2 days ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• 2 days ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• 2 days ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• a day ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• a day ago