
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി ഇന്ത്യൻ സൈന്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം അനന്ത്നാഗ് പൊലീസ് പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ഐഡന്റിറ്റി കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്കി.

ജമ്മു കശ്മീര്‍ പൊലീസ് നേരത്തെ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവര്‍. സംഘത്തില്‍ പ്രാദേശിക ഭീകരരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജ് ബഹേര സ്വദേശി ആദില്‍ ഗുരി, ത്രാല്‍ സ്വദേശി എഹ്സാന്‍ എന്നീ രണ്ട് പ്രാദേശിക ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ 2018ല്‍ പാകിസ്ഥാനിലേക്ക് കടന്നവരാണെന്നും, മൂന്നോ നാലോ ഭീകരര്‍ക്കൊപ്പം പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാകാമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള ബൈസാരനില്‍ ആക്രമണ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭീകരതയ്ക്ക് മുന്നില്‍ രാജ്യം ഒരിക്കലും മുട്ടുമടക്കില്ലെന്നും, ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രിക്ക്, സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവങ്ങളുടെ വിശദാംശങ്ങളും, ഇടതൂര്‍ന്ന പൈന്‍ വനങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ വഴികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് അനന്ത്നാഗ് ആശുപത്രിയില്‍ പരിക്കേറ്റവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു.
ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറ വഴി ഭീകരര്‍ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും സൂചനയുണ്ട്. പരമാവധി നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്താവുന്ന ബൈസാരന് എന്ന പുല്‍മേട് ആക്രമണത്തിനായി തെരഞ്ഞെടുത്തതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ ഭീകരര്‍ക്കായുള്ള വ്യാപക തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം
Kerala
• 3 days ago
കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്
Cricket
• 3 days ago
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു
International
• 3 days ago
യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു
International
• 3 days ago
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ
Others
• 3 days ago
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി
Kerala
• 3 days ago
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി
Kerala
• 3 days ago
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി
National
• 3 days ago
കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്കൈ
Cricket
• 3 days ago
സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി
International
• 3 days ago
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 3 days ago
പാർലമെന്റിൽ ഭൂരിപക്ഷം നേടിയെങ്കിലും ചാൻസലർ മത്സരത്തിൽ പരാജയം; ഫ്രെഡറിക് മെർസിന് ജർമ്മനിയിൽ അപ്രതീക്ഷിത തിരിച്ചടി
International
• 3 days ago
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കോരുങ്ങി ഇന്ത്യ; രാജസ്ഥാനിൽ വ്യോമ അഭ്യാസം, രാജ്യവ്യാപകമായി മോക് ഡ്രില്ലുകൾ
National
• 3 days ago
ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്
Kerala
• 3 days ago
പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു
Kerala
• 3 days ago
കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി
Kuwait
• 3 days ago
പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്
Kerala
• 3 days ago
അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്സോ പ്രതിക്ക് ജാമ്യം
Kerala
• 3 days ago
480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി
Kerala
• 3 days ago
40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം
Football
• 3 days ago
മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago