HOME
DETAILS

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

  
Ajay
April 25 2025 | 16:04 PM

Kasturirangan Report A Controversial Environmental Document Still Under Debate

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്ത് നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ ജീവിതയാത്ര അവസാനിപ്പിച്ചപ്പോൾ, രാജ്യത്തെ വലിയൊരു ചർച്ചാപ്രമേയമായിരുന്നു അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട്. പശ്ചിമഘട്ട മലനിരകളിൽ പരിസ്ഥിതി സംരക്ഷണത്തിനായി രൂപവത്കരിച്ച റിപ്പോർട്ട്, അദ്ദേഹം വിടപറഞ്ഞാലും തുടരുകയാണ് വിവാദങ്ങളുടെ പെരുമഴ.

മുന്‍പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് കസ്തൂരിരംഗൻ സമിതി രൂപം കൊണ്ടത്. ഗാഡ്ഗില്‍ കമ്മിറ്റി ഗുജറാത്ത് മുതൽ തമിഴ്നാട് വരെ വ്യാപിച്ചിരിക്കുന്ന പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുകയും അതിന്റെ 64% ഭാഗം സംരക്ഷിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിസന്ധി ഉയര്‍ന്നതോടെ, പുതിയ വിലയിരുത്തലിനായി കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗനെ അധ്യക്ഷനാക്കി മറ്റൊരു സമിതിയെ നിയോഗിച്ചു.

കസ്തൂരിരംഗൻ സമിതി ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനതത്വത്തിൽ അംഗീകരിച്ചെങ്കിലും, കനംകുറഞ്ഞ സമീപനമാണ് അവർ സ്വീകരിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി ദുര്‍ബലപ്രദേശം ആക്കി പരിഗണിച്ച പ്രദേശങ്ങൾ കസ്തൂരിരംഗൻ സമിതി കുറച്ചു; ആകെ 37% പ്രദേശം മാത്രമാണ് പരിസ്ഥിതി സംവേദനശീല പ്രദേശമായി കണക്കാക്കിയതെന്നും പല റിസർവ് വനങ്ങളെയും സംരക്ഷണ പട്ടികയില്‍ നിന്ന് പുറത്താക്കി എന്നത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി.

കേരളത്തിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും തലശ്ശേരി താലൂക്കിലെ വനമേഖലയും പരിസ്ഥിതി സംരക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ ശക്തമായി വിമർശിച്ചു. ഗാഡ്ഗില്‍ സമിതിയുടെ അന്തസ്സത്ത ഉൾക്കൊള്ളാതെയാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നതാണ് വിമർശകരുടെ പ്രധാന ആരോപണം. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിനായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകൾ, വിവിധ സംസ്ഥാന സർക്കാർ നിലപാടുകളും കുടിയേറ്റ കർഷകരെയും ചില എൻജിഒ സംഘടനകളെയും പരിഗണിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. അതുവഴിയാണ് നിരവധി വനം മേഖലകളും സംരക്ഷണ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടത്.

Even after the passing of renowned space scientist K. Kasturirangan, the report bearing his name continues to stir controversy. Formed as a revision to the Madhav Gadgil Committee’s recommendations, the Kasturirangan Report reduced the ecologically sensitive area in the Western Ghats from 64% to 37%, excluding many forest and village regions in Kerala from protection. Critics argue the report diluted environmental safeguards and favored political and NGO demands. Environmentalists claim it lacked the essence of the original Gadgil Report and failed to offer clear conservation strategies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  2 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  2 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  2 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  2 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  2 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  2 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 days ago