കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്ത് നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ ജീവിതയാത്ര അവസാനിപ്പിച്ചപ്പോൾ, രാജ്യത്തെ വലിയൊരു ചർച്ചാപ്രമേയമായിരുന്നു അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട്. പശ്ചിമഘട്ട മലനിരകളിൽ പരിസ്ഥിതി സംരക്ഷണത്തിനായി രൂപവത്കരിച്ച റിപ്പോർട്ട്, അദ്ദേഹം വിടപറഞ്ഞാലും തുടരുകയാണ് വിവാദങ്ങളുടെ പെരുമഴ.
മുന്‍പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് കസ്തൂരിരംഗൻ സമിതി രൂപം കൊണ്ടത്. ഗാഡ്ഗില്‍ കമ്മിറ്റി ഗുജറാത്ത് മുതൽ തമിഴ്നാട് വരെ വ്യാപിച്ചിരിക്കുന്ന പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുകയും അതിന്റെ 64% ഭാഗം സംരക്ഷിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിസന്ധി ഉയര്‍ന്നതോടെ, പുതിയ വിലയിരുത്തലിനായി കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗനെ അധ്യക്ഷനാക്കി മറ്റൊരു സമിതിയെ നിയോഗിച്ചു.
കസ്തൂരിരംഗൻ സമിതി ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനതത്വത്തിൽ അംഗീകരിച്ചെങ്കിലും, കനംകുറഞ്ഞ സമീപനമാണ് അവർ സ്വീകരിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി ദുര്‍ബലപ്രദേശം ആക്കി പരിഗണിച്ച പ്രദേശങ്ങൾ കസ്തൂരിരംഗൻ സമിതി കുറച്ചു; ആകെ 37% പ്രദേശം മാത്രമാണ് പരിസ്ഥിതി സംവേദനശീല പ്രദേശമായി കണക്കാക്കിയതെന്നും പല റിസർവ് വനങ്ങളെയും സംരക്ഷണ പട്ടികയില്‍ നിന്ന് പുറത്താക്കി എന്നത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി.
കേരളത്തിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും തലശ്ശേരി താലൂക്കിലെ വനമേഖലയും പരിസ്ഥിതി സംരക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ ശക്തമായി വിമർശിച്ചു. ഗാഡ്ഗില്‍ സമിതിയുടെ അന്തസ്സത്ത ഉൾക്കൊള്ളാതെയാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നതാണ് വിമർശകരുടെ പ്രധാന ആരോപണം. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിനായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകൾ, വിവിധ സംസ്ഥാന സർക്കാർ നിലപാടുകളും കുടിയേറ്റ കർഷകരെയും ചില എൻജിഒ സംഘടനകളെയും പരിഗണിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. അതുവഴിയാണ് നിരവധി വനം മേഖലകളും സംരക്ഷണ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
Even after the passing of renowned space scientist K. Kasturirangan, the report bearing his name continues to stir controversy. Formed as a revision to the Madhav Gadgil Committee’s recommendations, the Kasturirangan Report reduced the ecologically sensitive area in the Western Ghats from 64% to 37%, excluding many forest and village regions in Kerala from protection. Critics argue the report diluted environmental safeguards and favored political and NGO demands. Environmentalists claim it lacked the essence of the original Gadgil Report and failed to offer clear conservation strategies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ
Kerala
• 4 days ago10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ
uae
• 4 days agoബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
National
• 4 days agoയുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു
uae
• 4 days agoഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
uae
• 4 days agoവോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
Kerala
• 4 days agoസായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ
uae
• 4 days agoകോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
Kerala
• 4 days agoഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Kerala
• 4 days agoസുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു
Kerala
• 4 days agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 4 days agoയുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന
International
• 4 days agoബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ
latest
• 4 days agoഇവിഎമ്മിന് കാവല്‍ നില്ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര
National
• 4 days agoവരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി
National
• 4 days ago500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍
Kerala
• 4 days agoബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ്
National
• 4 days ago5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Kerala
• 4 days agoവനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story
'പച്ച സ്വർണ്ണം' എന്ന് വിളിക്കപ്പെടുന്ന കെണ്ടു ഇലകൾ (ബീഡി ഇല) സ്വതന്ത്രമായി ശേഖരിക്കാനും വിൽക്കാനുമുള്ള തങ്ങളുടെ നിയമപരമായ അധികാരം സർക്കാർ അട്ടിമറിക്കുമ്പോൾ അതിനെതിരെ പോരാടുകയാണ് ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ....