
അയല്‍ക്കാരനെ കൊന്ന് പച്ചക്കറികള്‍ ചേര്‍ത്തു കറിവച്ച് ഫ്രഞ്ച് ഷെഫും ഭാര്യയും; കറിവയ്ക്കുന്ന രീതി പഠിച്ചത് നേപ്പാളില്‍ നിന്ന്

റസ്റ്റോറന്റ് ഉടമയും മുന്‍ കശാപ്പുകാരനുമായ ഫിലിപ്പ് ഷ്നൈഡറും(69), ഭാര്യ(45) നതാലി കാബൂബാസിയും ചേര്‍ന്ന് 60കാരനായ അയല്‍വാസി ജോര്‍ജ് മെയ്ക്ലറെ കൊലപ്പെടുത്തിയതാണ് കേസ്. ഫ്രാന്‍സിലാണ് സംഭവം. അവിടെ വനഗ്രാമമായ ബ്രാസ്കില്‍ നിന്ന് 2023ലാണ് ജോര്‍ജ് മെയ്ക്ലറെ കാണാതാവുന്നത്. ഈ അന്വേഷണത്തിനൊടുവിലാണ് അയല്‍വാസികളാണ് കൊല നടത്തിയതെന്ന വസ്തുതയിലേക്കെത്തുന്നതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തത്.
മെയ്ക്ലറുടെ വീട്ടില്‍ തങ്ങള്‍ മോഷണം നടത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചു. മോഷണം നടത്തുമ്പോള്‍ ജോര്‍ജിന്റെ വായ മൂടിക്കെട്ടിയിരുന്നുവെന്നും മോഷണം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അയാള്‍ മരിച്ചു കിടക്കുകയായിരുന്നു ജോര്‍ജെന്നും പറഞ്ഞു. പിന്നെ മൃതദേഹം മറയ്ക്കാനായി പല കഷണങ്ങളാക്കി വെട്ടി നുറുക്കി.
ചിലഭാഗങ്ങളൊക്കെ കത്തിച്ചു കളഞ്ഞെന്നും മറ്റു ചില ഭാഗങ്ങള്‍ പല ഇടത്തായി കൊണ്ടിട്ടെന്നും ഫിലിപ് ഷ്നൈഡര്‍ കുറ്റസമ്മതം നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, നിങ്ങളോട് എനിക്ക് പറയാനുളളത് ഭീകരമായ ഒരു കാര്യമാണെന്നും കൃത്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനു മുമ്പ് ഫിലിപ് പറഞ്ഞതായി ദി ടെലിഗ്രാഫും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇയാളുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ താന്‍ പച്ചക്കറികളോടൊപ്പം ഇട്ട് വേവിച്ചെന്നും ഫിലിപ്പ് വിചാരണ വേളയില്‍ കോടതിയില്‍ സമ്മതിച്ചു. ഈ രീതി താന്‍ പഠിച്ചത് നേപ്പാളില്‍ നിന്നാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശരീരഭാഗങ്ങള്‍ അഴുകുന്നതിന്റെ ഗന്ധം മറച്ചുവയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അയാള്‍ പറയുന്നു.
ഇവരെക്കൂടാതെ ഒരു 25 വയസുകാരനും കേസിലുണ്ട്. ഇയാളാണ് ശരീരഭാഗങ്ങള്‍ മറവു ചെയ്യാനും പാചകം ചെയ്യാനും ഈ ദമ്പതികളെ സഹായിച്ചത്. മൃതദേഹം എല്ലില്‍ നിന്ന് വേര്‍പെടുന്നതുവരെ പാകം ചെയ്യണമെന്നും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ നായ്ക്കള്‍ക്കുള്ള ഭക്ഷണമാണെന്നു പറഞ്ഞാല്‍ മതിയെന്നും ഫിലിപ് പറഞ്ഞതായി യുവാവും മൊഴി നല്‍കിയിട്ടുണ്ടെന്ന് ഔട്ട്ലെറ്റ് റിപോര്‍ട്ട് ചെയ്തു.
മരിച്ച ജോര്‍ജിന്റെ മകള്‍ അച്ഛനെ കാണാനില്ലെന്നു പറഞ്ഞ പൊലിസിനെ സമീപിച്ചതോടെയാണ് കേസ് തുടങ്ങുന്നത്. താന്‍ ബ്രിട്ടാനിയിലേക്കു പോകുന്നുവെന്ന സന്ദേശം അച്ഛന് അയച്ചെന്നും എന്നാല്‍ അത് അച്ഛന്റെ ശൈലിയിലായിരുന്നില്ലെന്നും മകള്‍ പൊലിസിനോട് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞുള്ള പൊലിസിന്റെ അന്വേഷണത്തിനൊടുവിലാണ് ഷ്നൈഡറെയും നതാലിയെയും മൈക്ലറുടെ വാനുമായി കണ്ടെത്തുന്നത്.
വാന്‍ തങ്ങള്‍ക്ക് മൈക്ലര്‍ വാടകയ്ക്കു നല്‍കിയതാണെന്നാണ് ദമ്പതികള്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായി പരിശോധിച്ച പൊലിസ് വാനില്‍ രക്തക്കറയും ശരീരഭാഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തതും വിശദമായി ചോദ്യം ചെയ്തതും.
ആ സമയത്ത് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും അയല്‍ക്കാരനെ കൊള്ളയടിക്കുക എന്ന ഭ്രാന്തമായ ആവേശമുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും ഫിലിപ് പറയുന്നു. തട്ടിക്കൊണ്ടു പോകല്‍ മരണത്തിലേക്ക് നയിച്ച അപകീര്‍ത്തിപ്പെടുത്തല്‍, മൃതദേഹം മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഷ്നൈഡറിനെതിരേ ചുമത്തിയിരിക്കുന്നത്. മറ്റുരണ്ടുപേരെ കൊലപാതകത്തിനു കൂട്ടു നിന്നതായി കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 11 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 12 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 12 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 13 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന് പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 13 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 14 hours ago
ഗെയ്ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്
Cricket
• 14 hours ago
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍
Kerala
• 15 hours ago
ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു
National
• 15 hours ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 15 hours ago
കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത
Kerala
• 16 hours ago
പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം
Football
• 16 hours ago
കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
Kerala
• 16 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 19 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 19 hours ago
ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ
Cricket
• 19 hours ago
2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 20 hours ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 21 hours ago
'ഫലസ്തീന് ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍
International
• 21 hours ago
ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര
Cricket
• 16 hours ago
പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
Kerala
• 17 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 18 hours ago