HOME
DETAILS

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

  
Web Desk
June 03 2025 | 09:06 AM

Greta Thunberg joins Gaza flotilla in yet another attempt to break Israeli naval blockade

റോം: ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി, ലോകത്തെ അതികായന്‍മാരുടെ സഹായത്തോടെ ഒരു ജനതയെ തന്നെ ഇല്ലാതാക്കുന്ന ഇസ്‌റാഈലിനെതിരായ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ഇസ്‌റാഈലിന്റെ നരവേട്ടയിലും ഉപരോധത്തിലും വിറങ്ങലിച്ചു നില്‍ക്കുന്ന ആ ജനതക്ക് സഹായമെത്തിക്കാനായി പുറപ്പെടുകയാണ് ഗ്രേറ്റ. തന്റെ ജീവന്‍ അപകടത്തിലാണെന്ന അറിഞ്ഞിട്ടു പോലും ഗസ്സയിലെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ വിളിയാളങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തന്നാല്‍ കഴിയുന്നത് എന്ന ഉറച്ച തീരുമാനവുമായാണ് അവര്‍ ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള ഫ്രീഡം ഫ്ളോട്ടില്ല മിഷന്റെ ഭാഗമാവുന്നത്. ഞായറാഴ്ച ഇറ്റലിയിലെ സിസിലിയില്‍ നിന്നു പുറപ്പെട്ട മാഡ്‌ലിന്‍ എന്ന കപ്പലില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും ഫലസ്തീന്‍ വംശജയുമായ റിമ ഹസ്സന്‍, ഗെയിം ഓഫ് ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരുമുള്‍പ്പെടെ 12 പേരാണുള്ളത്.

നേരത്തെ ഇതേ ഉദ്ദേശ്യത്തില്‍ പുറപ്പെട്ട കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു. അതിനു പിന്നാലെയാണ് ഞായറാഴ്ച പുതിയ കപ്പലില്‍ യാത്ര തിരിച്ചിരിക്കുന്നത്. 


'എന്തുതന്നെ നേരിടേണ്ടി വന്നാലും ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കണം, കാരണം നമ്മള്‍ ശ്രമങ്ങള്‍ നിര്‍ത്തുന്ന നിമിഷം മനുഷ്യത്വമില്ലാതെയാകുന്നു' യാത്രക്ക് മുന്നോടിയായി നടത്തിയ പ്രസ് മീറ്റില്‍ ഗ്രേറ്റ പ്രതികരിച്ചു. വംശഹത്യയോടുള്ള ലോകത്തിന്റെ മൗനം യാത്രയില്‍ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളേക്കാള്‍ ഭയപ്പെടുത്തുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ജനതയുടെ ചെറുത്തു നില്‍പ്പിനുള്ള പിന്തുണയും ഇസ്‌റാഈലിന്റെ വംശഹത്യാ യുദ്ധത്തിനുള്ള  വെല്ലുവിളിയുമാണ് ഈ യാത്രയെന്ന് ഗ്രേറ്റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'ഇസ്‌റാഈല്‍ ഉപരോധത്തിനും വംശഹത്യക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ഞങ്ങളുടെ ബോട്ട് ബോംബിച്ച് തകര്‍ത്ത് ഒരു മാസത്തിന് ശേഷം ഞങ്ങള്‍ വീണ്ടും പുറപ്പെടുതയാണ്. 
ഗസ്സയിലേക്ക് മാനുഷിക ഇടനാഴി തുറക്കുക എന്നതാണ് ലക്ഷ്യം. ആയുധങ്ങളല്ല, മരുന്നുകളും ഭക്ഷണവുമായിട്ടാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായ പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധവും ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്‌റാഈലിന്റെ യുദ്ധരീതിയാണ്. 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹികവും കാലാവസ്ഥാ നീതിയും, വിമോചനവും, കോളനിവല്‍ക്കരണവും ഇല്ലാതാക്കുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനത്തിന്റെ ഭാഗം മാത്രമാണ് ഈ ദൗത്യം. 

ചരിത്രത്തിന്റെ ശരി പക്ഷത്തു നില്‍ക്കണമെന്നുണ്ടെങ്കില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക നീതിയും വിമോചനവും ഉറപ്പുവരുത്തുന്ന പ്രസ്ഥാനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു' ഫേസ്ബുക്ക് പോസ്റ്റില്‍  ഗ്രേറ്റ കുറിക്കുന്നു.

എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും നാം നമ്മുടെ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കണം. ഈ യുദ്ധക്കുറ്റത്തിനെതിരെ നമുക്ക് കഴിയുന്ന വിധത്തിലെല്ലാം പ്രതികരിക്കണം. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വരണം. തെരുവുകളില്‍ പ്രതിഷേധങ്ങള്‍ അലയടിക്കട്ടെ. ബഹിഷ്‌ക്കരണങ്ങള്‍ സജീവമാകട്ടെ. ഫലസ്തീനൊപ്പം എല്ലാ വിധത്തിലും നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുക- അവര്‍ മറ്റൊരു സന്ദേശത്തില്‍ ലോകത്തോട് ആവശ്യപ്പെടുന്നു. 

'മൗനം പാലിക്കുന്നത് കുറ്റത്തില്‍ പങ്കാളിയാവലാണ്. ഗസ്സന്‍ ജനതക്ക് സഹായമെത്തിക്കാന്‍ മാത്രമല്ല ഈ കപ്പലിന്റെ യാത്ര. ഉപരോധം അവസാനിപ്പിക്കണം എന്ന ലോകത്തിന്റെ ശബ്ദത്തോടൊപ്പം കൂടിയാണ്' ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിനെതിരെ നിരന്തരമായി ശബ്ദിച്ചതിന്റെ പേരില്‍ നേരത്തെ ഇസ്‌റാഈലില്‍ പ്രവേശിക്കുന്നതിന് വിലക്ക് നേരിട്ട യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ പറഞ്ഞു. 

തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഏഴ് ദിവസമെടുത്തേക്കാവുന്ന യാത്ര 15 വര്‍ഷമായി ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ഉപരോധത്തെ വെല്ലുവിളിക്കാനുദ്ദേശിച്ചുള്ളതാണെന്ന് എഫ്.എഫ്.സി വ്യക്തമാക്കി. ജൂണില്‍ ഗസ്സയിലേക്കുള്ള ആഗോള മാര്‍ച്ചും നടക്കാനിരിക്കയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  5 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  5 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  6 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  6 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  6 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  7 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  7 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  8 hours ago