
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ

ബൈക്ക് അപകടത്തിൽ കാൽ ഒടിഞ്ഞ് ലീവിന് വേണ്ടി മാനേജറെ സമീപിച്ച ജീവനക്കാരനോട് "ഞാൻ നിനക്ക് ഒരു കസേര കൂടി തരാം" എന്ന് പറഞ്ഞ് ജോലിയിലേക്ക് മടങ്ങാൻ നിർബന്ധിച്ച മാനേജർക്കെതിരെ ജീവനക്കാരൻ. വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മാനേജർ ജീവനക്കാരനെ അറിയിച്ചത്. എന്നാൽ ജീവനക്കാരൻ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഗതി വൈറലായി. ജോലിസ്ഥലങ്ങളെക്കുറിച്ചുള്ള വിഷയങ്ങൾ പങ്കിടുന്നതിൽ പ്രശസ്തനായ ബെൻ ആസ്കിൻസ് പോസ്റ്റ് ചെയ്ത ഈ സന്ദേശം ലോകമെമ്പാടുമുള്ള ജീവനക്കാർക്കിടയിൽ ചർച്ചയായി മാറി. രാജി വെച്ച് തന്റെ പ്രതിഷേധം അറിയിച്ചതോടെയാണ് ആത്മ സംതൃപ്തി ലഭിച്ചത് എന്ന് ജീവനക്കാരൻ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ചത്.
ബെൻ ആസ്കിൻസ് എന്നയാൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സന്ദേശ പ്രകാരം: ബൈക്ക് അപകടത്തിൽ ജീവനക്കാരന്റെ കാലിന് ഒടിവ് സംഭവിക്കുകയും അവൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, ജീവനക്കാരന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിക്കുന്നതിനുപകരം, മാനേജർ "വെള്ളിയാഴ്ച ഷിഫ്റ്റുകൾക്ക് നിന്നെ വേണം, വന്നേ മതിയാകൂ " എന്ന് ആവശ്യപ്പെട്ടു. ഡോക്ടർമാർ കുറച്ച് ദിവസത്തെ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജീവനക്കാരൻ വിശദീകരിച്ചെങ്കിലും, മാനേജർ തിരികെ വരാൻ നിർബന്ധിക്കുകയും വേണമെങ്കിൽ "ഞാൻ നിനക്ക് ഒരു കസേര തരാം" എന്ന് പറയുകയും ചെയ്തു. എന്നാൽ ജീവനക്കാരൻ ഇത് കേട്ടില്ല. ഒടുവിൽ ഫലം കാണാതെ വന്നപ്പോൾ, ജീവനക്കാരനെ അനാവശ്യമായി അവധിയെടുക്കുന്നുവെന്ന് ആരോപിച്ച് മാനേജർ കുറ്റപ്പെടുത്തുകയും ചെയ്തു.

ഒടുവിൽ, ജീവനക്കാരൻ, "എങ്കിൽ ഞാൻ നിങ്ങൾക്ക് കാര്യങ്ങൾ കുറച്ചുകൂടെ കൂടുതൽ എളുപ്പമാക്കി തരാമെന്നും ഈ ജോലി ഉപേക്ഷിക്കുന്നുവെന്നും മറുപടി നൽകി, ഇത് രാജി സന്ദേശമായി കരുതണമെന്നും മാനേജറെ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സമാന അനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ പേർ എത്തി.
"വർഷങ്ങൾക്ക് മുമ്പ് ഒരു ഫാഷൻ മാഗസിൻ പ്രസാധക സ്ഥാപനത്തിൽ ജോലി ചെയ്യവേ, ഞാൻ രോഗബാധിതനാവുകയും എന്നാൽ എന്റെ മുതലാളി എനിക്ക് ലീവ് പോലും അനുവദിച്ചില്ലെന്ന് മാത്രമല്ല, 'നിനക്ക് ശരിക്കും അസുഖമില്ലയെന്നും ഇത് ഒരു ജലദോഷം മാത്രമാണ്' എന്ന് പറഞ്ഞു. ഒരു മീറ്റിംഗിനിടെ, 'നീ നിശബ്ദമായി ചുമയ്ക്കണം, ഞാൻ സംസാരിക്കുമ്പോൾ നീ എന്നെ തടസ്സപ്പെടുത്തുന്നു' എന്ന് അവർ പറയുകയും ചെയ്തു. സമാന അനുഭവങ്ങൾ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ജീവനക്കാരന്റെ കമന്റ് ബോക്സിൽ പറഞ്ഞ വാക്കുകളാണിത്.
മറ്റൊരു ഉപയോക്താവും തനിക്ക് നേരിട്ട അനുഭവം കമന്റിൽ പങ്കുവെച്ചു "എന്റെ കാലിൽ ടെൻഡിനൈറ്റിസ് എന്ന രോഗം ബാധിച്ചപ്പോൾ, ജോലിയിലേക്ക് മടങ്ങാൻ ഒരു കസേര മാനേജർ വാഗ്ദാനം ചെയ്തു. എന്നാൽ, തിരികെ ചെന്നപ്പോൾ, 'ഞങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല, നിനക്ക് ഒരു കാലിൽ നിൽക്കാൻ കഴിയില്ലേ?' എന്നാണ് അവർ പറഞ്ഞത്.
മറ്റൊരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച ഒരാൾ പറഞ്ഞത്: "എന്റെ കഴുത്തിൽ ഒരു വലിയ മുഴ കണ്ടെത്തി. ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ അവധി അനുവദിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനം വിസമ്മതിച്ചു. മാസങ്ങൾക്ക് ശേഷം, ഒടുവിൽ അവധി ലഭിച്ചപ്പോൾ, ട്യൂമർ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതാണെന്നും അത് തൈറോയ്ഡ് കാൻസർ ആണെന്നും കണ്ടെത്തി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ, എച്ച്ആർ വിളിച്ച് 'നിന്റെ ഉദ്ദേശ്യം എന്താണ്?' എന്ന് ചോദിച്ചു. 'അതിജീവിക്കുക' എന്ന് ഞാൻ മറുപടി നൽകി. അവർ ചോദിച്ചു, 'നീ എപ്പോൾ ജോലിയിലേക്ക് തിരിച്ചുവരും?' ഞാൻ പറഞ്ഞു, 'എനിക്ക് എന്നെത്തന്നെ പരിപാലിക്കേണ്ടതുണ്ട്. ഞാൻ നിങ്ങൾക്കുവേണ്ടി തത്ക്കാലം മരിക്കാൻ ഉദേശിക്കുന്നില്ല.
ഈ സംഭവങ്ങൾ ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും അവഗണിക്കപ്പെടുന്നതിന്റെ ഗുരുതരമായ ഉദാഹരണങ്ങളാണ്. സോഷ്യൽ മീഡിയയിലെ ചർച്ചകൾ ദുരിതമനുഭവിക്കുന്ന ജോലി സ്ഥാപനങ്ങളുടെ സംസ്കാരത്തിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെ ഊട്ടിയുറപ്പിക്കുന്നതാണ്. ജീവനക്കാരുടെ ആരോഗ്യവും അന്തസ്സും മാനിക്കുന്ന ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നു. പക്ഷെ എല്ലാ മാനേജർമാരും ഇങ്ങനെയല്ലെന്നും കമൻ്റ് ചെയ്തവരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 17 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 18 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 18 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 20 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 20 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 21 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 21 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 21 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 21 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 20 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 20 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago