HOME
DETAILS

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

  
Web Desk
June 06 2025 | 03:06 AM

Eid prayers are over in the Gulf countries now its time for the festivities

അബൂദബി/റിയാദ്: ദുല്‍ ഹജ്ജ് പത്തിന്റെ (ജൂണ്‍ 6 വെള്ളിയാഴ്ച) സൂര്യന്‍ ഉദിച്ചതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ നിസ്‌കാരവും നടന്നു. പതിവിന് വിപരീതമായി ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്നാണ് പെരുന്നാള്‍. ജുമുഅ ദിവസമായ വെള്ളിയാഴ്ച പെരുന്നാള്‍ ഒത്തുവന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

2025-06-0609:06:14.suprabhaatham-news.png
 
 
 

ബലി കര്‍മങ്ങളും ഒപ്പം ജുമുഅയും നടക്കാനുള്ളതിനാലും, വെയിലിന്റെ ചൂട് തുടങ്ങുന്നതിനു മുമ്പ് പൂര്‍ത്തിയാക്കാനുള്ളതിനാലും എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും നേരത്തെ തന്നെ പെരുന്നാള്‍ നിസ്‌കാരം നടന്നു. യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളിലും ആറുമണിക്ക് മുമ്പ് തന്നെ നിസ്‌കാരം തുടങ്ങുകയുണ്ടായി. സഊധി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും സമാനമായി തന്നെ നിസ്‌കാര സമയം നിശ്ചയിച്ചിരുന്നു.

 

2025-06-0609:06:05.suprabhaatham-news.png
 
 

പള്ളികളിലും മറ്റും വിശ്വാസികള്‍ പ്രാര്‍ത്ഥനകളും ആശംസകളും നല്‍കി ഈദ് അല്‍ അദ്ഹ ആഘോഷങ്ങള്‍ ആരംഭിച്ചു. പള്ളികളില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും കൃതജ്ഞതയുടെയും അന്തരീക്ഷം നിറഞ്ഞു. പ്രായത്തിനും പശ്ചാത്തലത്തിനും അതീതമായ ഒരു വിശുദ്ധ പാരമ്പര്യം ആഘോഷിച്ച് വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ മുഴുകി.

 

2025-06-0609:06:33.suprabhaatham-news.png
 
 

വിപുലമായ ആഘോഷ പരിപാടികളാണ് ആറു ജി.സി.സി രാജ്യങ്ങളിലും ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസ സംഘടനകള്‍ നിരവധി ഈദ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഈദ് അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചും ബന്ധുക്കളെയും രോഗികളെയും സന്ദര്‍ശിച്ചും വ്യത്യസ്ത വിനോദ പരിപാടികളിലേര്‍പ്പെട്ടും കുടുംബങ്ങളും കൂട്ടായ്മകളും പെരുന്നാള്‍ ആഘോഷിക്കും. വേനല്‍ ചൂടിന് അല്‍പം ശമനമുള്ളതിനാല്‍ പാര്‍ക്കുകളും മറ്റു വിനോദഉല്ലാസ കേന്ദ്രങ്ങളും ജന നിബിഢമാകും.

 

2025-06-0609:06:10.suprabhaatham-news.png
 
 

നഗരവീഥികളില്‍ അലങ്കാരവിളക്കുകള്‍ സജ്ജീകരിക്കുകയും ഈദ് ഗാഹുകള്‍ ഒരുക്കുകയും ചെയ്തതടക്കം ഇതിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും ഇന്നലെ തന്നെ കൈകളില്‍ മൈലാഞ്ചി മൊഞ്ച് പതിച്ചു. എല്ലായിടത്തും വളരെ നേരത്തേയാണ് പെരുന്നാള്‍ നിസ്‌കാരം നിശ്ചയിച്ചത്. നിസ്‌കാരത്തിന് ശേഷം പലരും ബലിയറുക്കലിന് തയ്യാറെടുക്കും. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സംഗമവും നടക്കും. കനത്ത ചൂടു കാരണം വൈകിട്ടോടെ മാത്രമായിരിക്കും ആളുകള്‍ വീടിന് പുറത്തിറങ്ങുക.

2025-06-0609:06:10.suprabhaatham-news.png
 
 

ത്യാഗത്തിന്റെ പെരുന്നാള്‍ എന്നും അറിയപ്പെടുന്ന ഈദ് അല്‍ അദ്ഹ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ്. പ്രവാചകന്‍ ഇബ്രാഹിമിന്റെ വിശ്വാസ പരീക്ഷണത്തിന്റെ സ്മരണ അയവിറക്കിയാണ് എല്ലാ വര്‍ഷവും ലോക മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്.

2025-06-0609:06:85.suprabhaatham-news.png
 
 

Eid al-Adha prayers were held in the Gulf countries after the sun rose on the tenth of the month of Uth-ul-Hajj (Friday, June 6). Contrary to tradition, Eid is today in all Gulf countries, including Oman. This year's special feature is that Eid coincides with Friday Jumua Day. Since the sacrifices and Friday prayers were to be held together and the heat of the sun had to be completed before the onset of the day, Eid prayers were held early in all Gulf countries. Prayers began before 6 am in all emirates of the UAE. Similar prayer times were set in other Gulf countries, including Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  6 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  7 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  8 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  8 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  16 hours ago