ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
വെയ് സോഡോംഗ് (മേഘാലയ): സ്വപ്നങ്ങളോടെ പ്ലാൻ ചെയ്ത ഹണിമൂൺ യാത്ര ദുരൂഹതയിലേക്ക് വഴിമാറി. ഹണിമൂൺ യാത്രയിൽ ബാക്കിയായത് മഴയിൽ കുതിർന്ന നവവധുവിന്റെ ഷർട്ടും വടിവാളിനു വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവിന്റെ അഴുകിയ മൃതദേഹവുമാണ്. മധ്യപ്രദേശിൽ നിന്നുള്ള രാജാ രഘുവൻശിയുടെയും ഭാര്യ സോനയുടെയും മേഘാലയ ഹണിമൂൺ യാത്രയിലാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.
28കാരനായ രാജാ രഘുവൻശിയുടെ മൃതദേഹം ജൂൺ 2-ന് വെയ് സോഡോംഗിലെ റിയാത് അർലിയാംഗിലെ പാറക്കെട്ടുകൾക്കരികിൽ നിന്നും കണ്ടെത്തുകയായിരുന്നു. മെയ് 23-നാണ് ദമ്പതികൾ മേഘാലയയിലെത്തിയത്. രാജയുടെ ശരീരം പാറക്കെട്ടിനടിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. പാരിസ്ഥിതിക വെല്ലുവിളികളും കനത്ത മഴയും പ്രതിസന്ധിയായമ്പോഴും രക്ഷാപ്രവർത്തകർ നടത്തിയ എട്ട് ദിവസത്തെ തിരച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വധുവിന്റെ ഷർട്ട് – ദുരൂഹതക്കുള്ള സൂചന
പാറക്കെട്ടിനോട് ചേര്‍ന്ന് ശിഥിലമായ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ ഷർട്ടും, സമീപം ഉപേക്ഷിക്കപ്പെട്ടിട്ടുള്ള സ്കൂട്ടറും അന്വേഷണത്തിന് വഴികാട്ടിയായി. സ്കൂട്ടറിന്റെ ജിപിഎസ് ട്രാക്കറിലൂടെ പ്രദേശം സൂചിപ്പിക്കപ്പെട്ടതോടെയാണ് പൊലീസ് തെരച്ചിലിന് പ്രാധാന്യം നൽകിയത്. എന്നാല്‍, രാജയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സ്കൂട്ടർ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ആയിരുന്നു.
സോനയെ തേടി അന്വേഷണം തുടരും
24കാരിയായ സോനക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. രാജയുടെ സഹോദരൻ വിപിനും സോനയുടെ സഹോദരൻ ഗോവിന്ദും അന്വേഷണ സംഘത്തിന് പിന്തുണ നൽകുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായി ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡോറിൽ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന രാജ തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് മാസങ്ങളോളം നീളുന്ന ഹണിമൂൺ യാത്ര ആസൂത്രണം ചെയ്തതായിരുന്നു. വളരെ ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്നാൽ ഈ യാത്ര ഇങ്ങനെ ദുഖത്തിൽ പരിയവസാനിക്കുമെന്ന് ആരും കരുതിയില്ല.
Tragic twist in honeymoon trip: 28-year-old man found dead with sword injuries in Meghalaya while wife goes missing; police intensify search as mystery deepens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."