
ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ (ആർസിബി) മുതിർന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ആർസിബിയുടെ മാർക്കറ്റിംഗ് ആൻഡ് റവന്യൂ മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റുമായി ബന്ധപ്പെട്ട സുനിൽ മാത്യു, കിരൺ കുമാർ എന്നിവരും സംഭവത്തിൽ പങ്കുള്ള മറ്റൊരാളുമാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആർസിബി, ഡിഎൻഎ ഇവന്റ് മാനേജർമാർ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ) എന്നിവരുടെ പ്രതിനിധികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപിക്കും ഐജിപിക്കും നിർദ്ദേശം നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ ഭാഗത്ത് "നിരുത്തരവാദിത്തവും അശ്രദ്ധയും" കണ്ടെത്തിയതിനെ തുടർന്ന്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, പരിക്കേൽപ്പിക്കൽ, ജീവൻ അപകടപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കബ്ബൺ പാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരുക്കേറ്റ റോലോംഗ്യൂംസ് എന്നയാളുടെ പരാതിയിൽ രണ്ടാമത്തെ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് ഐപിഎൽ കിരീട വിജയത്തിന്റെ ആഘോഷ പരേഡിനിടെ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി ദുരന്തത്തിന് കാരണമായത്. സംഭവത്തിൽ കർണാടക സർക്കാർ കർശന നടപടികൾ എടുത്തിട്ടുണ്ട്. ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. കർണാടക ഹൈക്കോടതി വ്യാഴാഴ്ച കേസ് അടിയന്തരമായി പരിഗണിക്കുകയും സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 6 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 7 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 7 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 7 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 7 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 8 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 8 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 8 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 8 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 9 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 9 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 10 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 10 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 10 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 11 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 11 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 11 hours ago
18 വർഷം ഒന്നുമല്ല, കോഹ്ലിയെക്കാൾ കൂടുതൽ അദ്ദേഹം കിരീടത്തിനായി കാത്തിരുന്നു: സെവാഗ്
Cricket
• 11 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 10 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 10 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 11 hours ago