HOME
DETAILS

അംഗീകാരമില്ലാത്ത പരിപാടികള്‍, തിരക്കേറിയ താമസയിടങ്ങള്‍: ദുബൈയില്‍ പരിശോധന ശക്തമാക്കി 

  
June 30 2025 | 06:06 AM

Dubai authorities have intensified inspections of illegal events and crowded accommodation

ദുബൈ: അനധികൃത പരിപാടികളും തിരക്കേറിയ താമസയിടങ്ങളിലും ദുബൈ അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കി. ദേര, അല്‍ റിഖ്ഖ, സത്‌വ, അല്‍ ബര്‍ഷ, അല്‍ റഫ തുടങ്ങിയ റസിഡന്‍ഷ്യല്‍ ഏരിയകളിലെ അംഗീകൃതമല്ലാത്ത പരിഷ്‌കാരങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും കര്‍ശനമായി നിയന്ത്രിക്കുകയാണ് അധികൃതര്‍. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റുമായും സിവില്‍ ഡിഫന്‍സുമായും ഏകോപിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

വീട്ടുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് വാടകക്ക്, അഥവാ സബ്‌ലെറ്റിംഗിന് നിയമപരമായ സാധുതയുണ്ടാവുകയുള്ളൂ. നിയമ പ്രകാരം, വീട്ടുടമ (ലാന്‍ഡ്‌ലോര്‍ഡ്) രേഖാ മൂലമുള്ള അനുമതി നല്‍കിയില്ലെങ്കില്‍, ബെഡ് സ്‌പേസ്, അല്ലെങ്കില്‍ ഷെയയറിങ് റൂം ആയി വാടകക്കാര്‍ക്ക് പ്രോപര്‍ട്ടിയുടെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ കഴിയില്ല.

അനുമതിയോടെ പോലും, വാടക കരാറില്‍ സമ്മതിച്ചതു പോലെ യൂണിറ്റ് ഉപയോഗിക്കണം. ഉദാഹരണത്തിന്: സ്വകാര്യ റെസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി പ്രോപര്‍ട്ടി പാട്ടത്തിന് നല്‍കിയിട്ടുണ്ടെങ്കില്‍, അത് ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. വീട്ടുടമ അനുവദിക്കുന്നില്ലെങ്കില്‍ ബന്ധമില്ലാത്ത വ്യക്തികള്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയില്ല.

അംഗീകാരമില്ലാതെയുള്ള സബ്‌ലെറ്റിംഗ് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയിറക്കലിനോ, നിയമ നടപടിക്കോ ഇടയാക്കുമെന്നും പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വീട്ടുടമയുടെ രേഖാ മൂലമുള്ള അനുമതിയില്ലാതെ മരം കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ വാടകക്കാര്‍ക്ക് അനുവാദമില്ല. ഏറ്റവും പ്രധാനമായി, അത്തരം മാറ്റങ്ങള്‍ക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെയും സിവില്‍ ഡിഫന്‍സിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ചും അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍.

ഒരു വാടകക്കാരന്‍ നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍, വാടക തര്‍ക്ക കേന്ദ്രത്തില്‍ (ആര്‍.ഡി.സി) പരാതി നല്‍കാനും ഉടനടി കുടിയൊഴിപ്പിക്കല്‍ അഭ്യര്‍ത്ഥിക്കാനും വീട്ടുടമയ്ക്ക് അവകാശമുണ്ട്.

ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് വീട്ടുടമ ഔദ്യോഗിക പെര്‍മിറ്റുകള്‍ നേടണം. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പിഴയോ നിയമ നടപടിയോ നേരിടാനിടയാക്കും.

അതുപോലെ, എല്ലാ താമസക്കാരെയും ഇജാരി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് ദുബൈ അധികാരികളുമായി സുതാര്യത നിലനിര്‍ത്താന്‍ സഹായിക്കുകയും നിയമപരമായ അനുസരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇജാരിയില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഒരു വസ്തുവില്‍ താമസിക്കുന്നയാളാണെങ്കില്‍, പരിശോധനയ്ക്കിടെ അത് ഫ്‌ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിംഗ്, അല്ലെങ്കില്‍ അമിത തിരക്ക് ആയി കാണപ്പെടുകയും ചെയ്യാം. വീട്ടുടമകള്‍ക്കും വാടകക്കാര്‍ക്കും ഇതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരും.

ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാര്‍ക്കോ വീട്ടുടമസ്ഥര്‍ക്കോ ഏതെങ്കിലും റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റി ഓഫിസ് സന്ദര്‍ശിക്കാം അല്ലെങ്കില്‍, ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം.
ദുബൈയില്‍ വില്ലകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും കര്‍ശനമായ ഒക്യുപന്‍സി പരിധികളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമാണ് ഈ പരിധികള്‍ നിലവിലുള്ളത്.

ദുബൈ മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാന്‍ തുടങ്ങിയ വിവിധ അധികാരികളുടെ അധികാര പരിധിയില്‍ വ്യത്യസ്ത റെസിഡന്‍ഷ്യല്‍ ഏരിയകള്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രോപ്പര്‍ട്ടികള്‍ക്കും നിയമത്തില്‍ ഒരു നിശ്ചിത സംഖ്യ പരാമര്‍ശിക്കുന്നില്ലെങ്കിലും, ഒരാള്‍ക്ക് താമസിക്കാന്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഈ അധികാരികള്‍ക്ക് സ്ഥാപിക്കാന്‍ കഴിയും. സാധാരണയായി ഒരാള്‍ക്ക് 40 ചതുരശ്ര അടി മുതല്‍ 200 ചതുരശ്ര അടി വരെയാണ്.

നിയമ വിരുദ്ധമായ പാര്‍ട്ടീഷനുകളും തിരക്കും അപകടകരമാകുന്നത് നിരവധി കാരണങ്ങള്‍ കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അടിയന്തര എക്‌സിറ്റുകള്‍ തടയുക, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവര്‍ ലോഡ് ചെയ്യുക,

അഗ്‌നി സുരക്ഷാ കോഡുകള്‍ ലംഘിക്കുക, അടിയന്തര സേവനങ്ങള്‍ക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക എന്നിവയാണിവ. അംഗീകൃതമല്ലാത്ത പരിഷ്‌കാരങ്ങള്‍ പലപ്പോഴും അഗ്‌നി സുരക്ഷാ കോഡുകളെ ലംഘിക്കുന്നു. അതുകൊണ്ടാണ് ദുബൈ സിവില്‍ ഡിഫന്‍സ് പരിശോധനകളില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മുന്‍കാലങ്ങളില്‍, തിരക്കേറിയ പ്രോപ്പര്‍ട്ടികളിലുണ്ടായ തീപിടിത്തങ്ങള്‍ ആളുകളുടെ മരണത്തിനോ അനേകം പേരുടെ പരുക്കിനോ കാരണമായിട്ടുണ്ട്.

Authorities across the United Arab Emirates are escalating crackdowns on illegally partitioned rooms in residential buildings, citing severe safety hazards and widespread violations of housing regulations. The intensified inspections by municipalities, land departments, and civil defense units aim to ensure public safety, particularly in densely populated areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  2 days ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago


No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  2 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  2 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  2 days ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  2 days ago