
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
.png?w=200&q=75)
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും ശോചനീയാവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെ ഭീഷണിപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിനെതിരെ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും രംഗത്തെത്തിയതിനെ വിമർശിച്ച സതീശൻ, സത്യം പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.
"ഇടതുപക്ഷ സഹയാത്രികനായ ഒരു ഡോക്ടർക്ക് പോലും ആശുപത്രികളിലെ യഥാർത്ഥ അവസ്ഥ തുറന്നുപറയേണ്ടി വരുന്നു. ഡോ. ഹാരിസിനെ ആദ്യം വിരട്ടി, പിന്നീട് സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോഴും ഭീഷണിയുടെ സ്വരമാണ്. ഇത് ശരിയല്ല," സതീശൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അവസ്ഥ മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഇതിലും ഗുരുതരമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുന്നിനും ഉപകരണങ്ങൾക്കും ക്ഷാമം
ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ അവസ്ഥ തിരുവനന്തപുരത്തെക്കാൾ ദയനീയമാണെന്ന് സതീശൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം മരുന്ന് വാങ്ങാൻ 936 കോടി രൂപ ആവശ്യമായിരുന്നെങ്കിലും 356 കോടി മാത്രമാണ് ആദ്യം അനുവദിച്ചത്. പിന്നീട് 150 കോടി കൂടി നൽകിയെങ്കിലും 428 കോടി രൂപയുടെ കുടിശ്ശിക ബാക്കിയാണ്. ഈ വർഷം 1015 കോടി രൂപ മരുന്നിനായി വേണ്ടപ്പോൾ 356 കോടി മാത്രമാണ് നീക്കിവച്ചത്. ഇതോടെ, മരുന്ന് വിതരണക്കാർ മരുന്നോ ശസ്ത്രക്രിയാ ഉപകരണമോ നൽകാത്ത അവസ്ഥയാണ്. "ശസ്ത്രക്രിയ കഴിഞ്ഞ് തുന്നാൻ സൂചിയും നൂലും പോലും രോഗികൾ വാങ്ങേണ്ട ഗതികേടിലാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്," സതീശൻ കുറ്റപ്പെടുത്തി.
പകർച്ചവ്യാധികൾ വ്യാപിക്കുന്നു
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടരുമ്പോഴും ആരോഗ്യ വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സതീശൻ ആരോപിച്ചു. "ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ പി.ആർ. വർക്കിൽ മാത്രമാണ്. 15 വർഷം മുമ്പത്തെ കണക്കുകൾ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ഇപ്പോൾ സർക്കാർ ആശുപത്രികളിലെ രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചിരിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവ് താങ്ങാനാകാതെ പാവപ്പെട്ടവരും മധ്യവർഗവും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നു. എന്നാൽ, അവിടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല," അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിന്റെ പ്രതികരണം
തന്റെ വെളിപ്പെടുത്തൽ "പ്രൊഫഷണൽ സൂയിസൈഡ്" ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ പ്രതികരിച്ചു. "എല്ലാ വഴികളും അടഞ്ഞപ്പോൾ മാത്രമാണ് തുറന്നുപറഞ്ഞത്. സർക്കാരിനെയോ ആരോഗ്യമന്ത്രിയെയോ കുറ്റപ്പെടുത്തിയിട്ടില്ല, ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ് വിമർശിച്ചത്," അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ ചില ഉപകരണങ്ങൾ എത്തിയെങ്കിലും ക്ഷാമം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒറ്റരാത്രി കൊണ്ട് ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചത് എങ്ങനെ? പ്രശ്നമുണ്ടാക്കിയാൽ മാത്രമേ പരിഹാരമുള്ളൂ എന്നാണോ?" ഡോ. ഹാരിസ് ചോദിച്ചു.
സിപിഎമ്മിന്റെ പ്രതികരണം
ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. "കേരളത്തിന്റെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലാണ്. ചെറിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കും. എന്നാൽ, ഇത്തരം വിഷയങ്ങൾ പർവതീകരിക്കുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും," അദ്ദേഹം പറഞ്ഞു. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന് ആയുധം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ വിമർശനം
ഡോ. ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി സജി ചെറിയാൻ വിമർശിച്ചു. "ചിലപ്പോൾ പഞ്ഞിയോ മരുന്നോ കുറവുണ്ടാകാം. എന്നാൽ, അതിന്റെ പേര് പറഞ്ഞ് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത് ശരിയല്ല," അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 9 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 9 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 9 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 9 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 10 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 10 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 10 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 10 hours ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 10 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 10 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 11 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 11 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 12 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 12 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 12 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 13 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 13 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 13 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 12 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 12 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 12 hours ago