HOME
DETAILS

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

  
Shaheer
July 03 2025 | 01:07 AM

Kerala Prepares for Extreme Poverty-Free Declaration as Survey Reveals 12326 Families Trapped in Debt from Bank Loans

മലപ്പുറം: കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങുന്നതിനിടെ സംസ്ഥാനത്ത് സഹകരണ ബാങ്ക് മുതൽ കുടുംബശ്രീ വായ്പവരെ എടുത്ത് കണക്കെണിയിലായ 12,326 കുടുംബങ്ങളെന്ന് സർവേ. സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ സർവേയിലാണ് വായ്പ എടുത്ത് ജീവിതം വഴിമുട്ടിയ കുടുംബങ്ങളെ കണ്ടെത്തിയത്. കടക്കെണിയിലായവരിൽ ഏറെയും സ്ത്രീകളാണ്. അടുത്ത നവംബറിൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിക്കാനിരിക്കുകയാണ്. 50 കോടിയാണ് ഇതിനായി ബജറ്റിൽ സർക്കാർ വകയിരുത്തിയത്.

സംസ്ഥാനത്ത് ആകെ 64,006  അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് കണ്ടെത്തിയത്. ഇവർക്ക് പാർപ്പിടം, ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നൽകി ദാരിദ്ര്യ മുക്തമാക്കുന്നതിനിടെയാണ് ഇവരിൽ 12,326 കുടുംബങ്ങളും കടക്കെണിയിലാണെന്ന് കണ്ടെത്തിയത്.  ഗ്രാമപ്രദേശങ്ങളിൽ നിന്ന് 214ഉം നഗരസഭകളിൽ നിന്നു 61ഉം കോർപറേഷൻ പരിധിയിൽ നിന്ന് 25ഉം കുടുംബങ്ങളടക്കം 300 കുടുംബങ്ങളെ വേർതിരിച്ചെടുത്താണ് ആസൂത്രണബോർഡ് സർവേ  നടത്തിയത്. കടബാധ്യത, ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ഉപജീവനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചാണ് ജില്ലാ പ്ലാനിംങ് ഒഫിസർമാർ മുഖേന സർവേ പൂർത്തിയാക്കിയത്.

സർവേയിൽ ഉൾപ്പെട്ട 300 കുടുംബങ്ങളിൽ 177 പേരും സ്ത്രീകളാണ്. 102 വിവിധ കുടുംബങ്ങളാണ് വായ്പകളെടുത്ത് കടബാധ്യതയിൽ പെട്ടത്. സഹകരണ ബാങ്കുകളിൽ നിന്ന് വായപെടുത്തവരാണ് ഇവരിൽ 32 ശതമാനം പേരും. 26 ശതമാനം പേർ കുടുംബശ്രീ, സ്വയം സഹായ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവരാണ്. സ്വകാര്യ പണമിടപാട് സംഘത്തിൽ നിന്ന് വായ്‌പ എടുത്ത 12 ശതമാനം പേരുണ്ട്. അരലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് കൂടുതൽ പേരുടെയും വായ്പ. ഇതിനൊപ്പം പലിശ കൂടിയായതോടെ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

13.7 ശതമാനം പേർ ഒന്നിലധികം വായ്പകളെടുത്തവരാണ്. വായ്പ എടുത്തവരിൽ 40 ശതമാനം പേരും വായ്പയുടെ 25 ശതമാനം പോലും തിരിച്ചടച്ചിട്ടില്ല. 19 ശതമാനം പേർ ഒന്നും അടയ്ക്കാത്തവരാണ്. ഇവരിൽ  ആറ് കുടുംബങ്ങൾ ജപ്തി നടപടി നേരിടുന്നവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  7 hours ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  7 hours ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  7 hours ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  7 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  7 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  7 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  8 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  8 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  8 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  9 hours ago