
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍

തെല്‍അവീവ്: ജൂണ്‍ 13ന് നടത്തിയ ആക്രമണത്തിന് ഇറാന് നല്കിയ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് ഇസ്റാഈലിനുണ്ടായത്. ഫലസ്തീനിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഇത്തരത്തില്‍ കെട്ടിപ്പൊക്കിയ നിരവധി സെറ്റില്‍മെന്റുകളാണ് ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്നത്. 'ഓപറേഷന് റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തിന് ഇറാന് കടുത്ത പ്രത്യാക്രമണമാണ് നടത്തിയത്. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും ഇസ്റാഈലി സന്നദ്ധ സംഘടനയായ ഓജെന്‍ വ്യക്തമാക്കിയിരുന്നു. അന്ന് താമസസ്ഥലങ്ങള്‍ നഷ്ടമായ ഇസ്റാഈലികള്‍ ഹോട്ടലുകളിലും മറ്റുമാണ് അഭയം തേടിയിരുന്നത്. ഇപ്പോള്‍ ഇവരോട് ഒഴിഞ്ഞുപോകാന്‍ ഹോട്ടലുകടമകള് ആവശ്യപ്പെടുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരാണ് ഹോട്ടലുകളില്‍ കഴിയുന്നത്. വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ മാത്രം സംഭവിച്ചവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്. ഭാഗികമായി തകര്‍ച്ച നേരിട്ട വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കും. എന്നാല്‍ വീടുകള്‍ക്ക് പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ ഹോട്ടല്‍ താമസത്തിനുള്ള ഫണ്ട് നല്‍കില്ലെന്ന് പ്രോപ്പര്‍ട്ടി ടാക്സ് അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്. ഇവര്‍ തങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
അതിനിടെ പല ഹോട്ടലുകളും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി താമസക്കാരോട് ഹോട്ടല്‍ ഒഴിയാന്‍ ആവശിയപ്പെടുന്നുമുണ്ട്. നഗരത്തില്‍ നടന്ന ആദ്യത്തെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് 400ലധികം പേരെ പാര്‍പ്പിച്ചിരുന്ന റാമത് ഗണിലെ ക്ഫാര്‍ മക്കാബിയ ഹോട്ടലില്‍ ഇനിയും ഇരുന്നൂറിലേറെ പേര് ഇനിയും അവശേഷിക്കുന്നുണ്ട്. ഇവരെ അടുത്ത ആഴ്ച ആദ്യത്തോടെ ഒഴിപ്പിക്കുമെന്ന് ഹോട്ടല്‍ മാനേജ്മെന്റ് അറിയിക്കുന്നു. യുദ്ധത്തിന് മുമ്പ് അന്താരാഷ്ട്ര കായിക താരങ്ങളും ഇസ്റാഈല്‍ സന്ദര്‍ശകരും ബുക്ക് ചെയ്ത റൂമുകള്‍ നല്‍കണമെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഹോട്ടലുകളിലും ബന്ധുക്കളോടൊപ്പവും അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കെടുത്തുമാണ് താമസിക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്ന മേഖലകളില്‍ കനത്ത വാടകയാണ് ഈടാക്കുന്നതെന്നും ഇത് പലകുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ലെന്നും ഇസ്റാഈഈല് മാധ്യമമായ ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.
കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന ആവശ്യപ്പെട്ട് ഇസ്റാഈലി സന്നദ്ധ സംഘടനയായ ഓജെന്‍ ധനസമാഹരണം തുടങ്ങിയിരുന്നു. ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും 40,000ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നുവെന്നുമാണ് ഇവര്‍ അറിയിച്ച കണക്ക്. 'തെരുവുകള്‍ തകര്‍ന്നു കിടക്കുന്നു. ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. കടകള്‍ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. 3,00,000ത്തിലധികം റിസര്‍വ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യ ദിവസം തോറും വര്‍ധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയാസപ്പെടുന്നു. ഉടനടി സഹായം ലഭ്യമാക്കണം' -ഇതായിരുന്നു ഓജെന്‍ ആവശ്യപ്പെട്ടത്.
Iran’s powerful response to Israel’s June 13 airstrike under “Operation Rising Lion” has led to severe destruction across Israeli settlements in Palestine. According to Israeli aid group Ogen, over 40,000 homes and businesses were damaged and more than 10,600 people displaced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ തുലാവർഷം എത്തുന്നു; ഇനി മഴയ്ക്കൊപ്പം ഇടിമിന്നലും, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ
Kerala
• a day ago
സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Saudi-arabia
• a day ago
കൊടുംകുറ്റവാളി ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും? സജിത കൊലക്കേസിൽ ശിക്ഷ വിധി ഇന്ന്
Kerala
• a day ago
ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ
Kerala
• a day ago
ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ
Kerala
• a day ago
തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച
Kerala
• a day ago
കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും
Kerala
• a day ago
റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു
International
• a day ago
തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Kerala
• 2 days ago
ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
National
• 2 days ago
കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ
Kerala
• 2 days ago
നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 2 days ago
ഞെട്ടിച്ച് യുഎഇ: പാസ്പോർട്ട് ഇൻഡക്സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി
uae
• 2 days ago
ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്
National
• 2 days ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• 2 days ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• 2 days ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര് പൊലിസ് പിടിയില്‍
Kuwait
• 2 days ago
വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• 2 days ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• 2 days ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• 2 days ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• 2 days ago