HOME
DETAILS

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

  
Sudev
July 11 2025 | 13:07 PM

Indian pacer Jasprit Bumrah bowls well in the second Test against England

ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനെ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. അഞ്ചു വിക്കറ്റുകളാണ്‌ ബുംറ ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ജോ റൂട്ട്, ഹാരി ബ്രുക്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ക്രിസ് വോക്‌സ്, ജോഫ്ര ആർച്ചർ എന്നീ താരങ്ങളെയാണ് ബുംറ പുറത്താക്കിയത്.

ഇതിൽ ജോ റൂട്ടിനെ പുറത്താക്കിയതിന് പിന്നാലെ ഇന്റർ നാഷണൽ ക്രിക്കറ്റിൽ റൂട്ടിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളറായി മാറാനും ബുംറക്ക് സാധിച്ചു. ഇതിനോടകം തന്നെ 15 തവണയാണ് ബുംറ റൂട്ടിന്റെ വിക്കറ്റ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ മൂന്ന് തവണയും ടി-20യിൽ ഒരു തവണയും ടെസ്റ്റിൽ 11 തവണയുമാണ് ജോ റൂട്ടിനെ ബുംറ പുറത്താക്കിയിട്ടുള്ളത്.

14 തവണ റൂട്ടിനെ പുറത്താക്കിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ മറികടന്നാണ് ബുംറയുടെ കുതിപ്പ്. ജോഷ് ഹേസിൽവുഡ് (13), രവീന്ദ്ര ജഡേജ(13), ട്രെന്റ് ബോൾട്ട്(12) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. 

ഇംഗ്ലണ്ടിനായി റൂട്ട് സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. . 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയായത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തി ഏഴാം സെഞ്ച്വറിയാണ് റൂട്ട് ലോർഡ്‌സിൽ നേടിയത്. ലോർഡ്‌സിൽ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറി ആണിത്. 

അതേസമയം മത്സരത്തിൽ രണ്ട് ടീമും ഓരോ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. രണ്ടാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ച ജോഷ് ടങ്കിനു പകരം ജോഫ്ര ആർച്ചർ ഇം​ഗ്ലണ്ട് പ്ലേയിങ്ങ് ഇലവനിലെത്തി. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്. 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, കരുണ് നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Jasprit Bumrah also became the bowler to dismiss England's Joe Root the most times in international cricket when he dismissed him in the second Test against England. Bumrah has taken Root's wicket 15 times so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago