HOME
DETAILS

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

  
Farzana
July 12 2025 | 06:07 AM

Samastha Leader Jifri Muthukkoya Thangal Urges CM to Respond on School Timing Row

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിക്കാണ് നല്‍കിയതെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  പ്രസിഡന്റ് ജിഫ്‌രി തങ്ങള്‍.  വിദ്യാഭ്യാസ മന്ത്രിയുടെ മുന്‍ നിലപാടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചര്‍ച്ചക്ക് വിളിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'സമയം വേറെ കണ്ടെത്തുക എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും വേറെ സമയം കണ്ടെത്താം. ആകെ 24 മണിക്കൂര്‍ അല്ലേ ഉള്ളൂ. പിന്നെ എങ്ങിനെയാണ് വേറെ സമയം കണ്ടെത്തുക. ആളുകള്‍ ഉറങ്ങുന്ന സമയത്ത് മദ്രസ പ്രവര്‍ത്തിക്കാന്‍ കഴിയില്ല' അദ്ദേഹം പറഞ്ഞു. ആര് മറുപടി പറയുകയാണെങ്കിലും അത് മാന്യമായി പറയേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആര് സമരം ചെയ്തിട്ടും കാര്യമില്ല, അത് അംഗീകരിക്കില്ല എന്നൊക്കെ പറയുന്ന ശൈലി ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായങ്ങളുടെ കാര്യങ്ങള്‍ കൂടി നോക്കാനാണ് മന്ത്രി സഭ. സമുദായങ്ങള്‍ തന്നെയല്ലേ വോട്ട് ചെയ്യുന്നത്. അവഗണിക്കപ്പെട്ടു എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത് അദ്ദേഹം പറയട്ടേ. ചര്‍ച്ച വിളിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സര്‍ക്കാരിന് വാശി പാടില്ല, ചര്‍ച്ചക്ക് തയ്യാറാവണം.

ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടത്.  വാശിപോലെയല്ല മറുപടി പറയേണ്ടത്- അദ്ദേഹം പറഞ്ഞു. 

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി നടത്തിയ പ്രതികരണം.  പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും, സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം എന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രതികരണം വിവാദമായതോടെ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ചര്‍ച്ചയ്ക്ക് വേണ്ട സമയം സമസ്ത അറിയിച്ചാല്‍ മതിയെന്നും ശിവന്‍കുട്ടി പറഞ്ഞു. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി തന്റെ പ്രതികരണത്തെ വിശദീകരിച്ചു. 

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നേരത്തെ പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago