HOME
DETAILS

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

  
Muhammed Salavudheen
July 13 2025 | 06:07 AM

 jamaat-e-Islami former shura council member khalid moosa nadwi against  jamaat-e-Islami

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ യുഡിഎഫ് സഹകരണത്തിലും സിപിഎം അകൽച്ചയിലും നിലപാട് വ്യക്തമാക്കി മുൻ ശൂറ കൗൺസിൽ അംഗം ഖാലിദ് മൂസ നദ്‌വി. ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷഭാഷയിൽ വിമർശിച്ചാണ് ഖാലിദ് മൂസ നദ്‌വി രംഗത്തെത്തിയത്. ദർശനത്തിലും പ്രത്യയശാസ്‌ത്രപ്രബോധനത്തിലും ജമാഅത്തെ ഇസ്‌ലാമി 100 ശതമാനം സത്യസന്ധമല്ലെന്ന് പറഞ്ഞ അദ്ദേഹം, ചിലപ്പോഴെങ്കിലും 'നുണ' പറയാൻ അമീർ നിർബന്ധിതനാകുന്നുണ്ടെന്നും, യഥാർത്ഥത്തിൽ അതു വേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.

സത്യസന്ധതയും വ്യക്തതയുമാണ് എല്ലാവർക്കും നല്ലത്. അവനവനെ മറച്ചുവെച്ച് സ്വീകാര്യത നേടാൻ ആര് ശ്രമിച്ചാലും വിജയിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി നിലവിൽ വന്നത് തന്നെ ഇസ്‌ലാമിന്റെ "മത- ആത്മീയ വൽക്കരണ"ത്തെ ചോദ്യം ചെയ്തും ചെറുത്തുമാണ്. " പൊതുമണ്ഡലസ്വീകാര്യത" ക്കായ് അതൊന്നും മറച്ചുവെയ്ക്കാൻ ജമാഅത്തും മുതിരരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

കമ്യൂണിസത്തെയും ഖാലിദ് മൂസ നദ്‌വി രൂക്ഷഭാഷയിൽ വിമർശിച്ചു. കമ്യൂണിസം - മാർക്സിസം അടിസ്ഥാനപരമായി തന്നെ ഇസ്‌ലാം വിരുദ്ധ പ്രത്യയശാസ്ത്രമാണ്. ഇസ്‌ലാം ദൈവികവെളിപാടുകളെ അടിസ്ഥാനമാക്കി ജീവിതത്തെ വ്യാഖ്യാനിക്കുന്ന ദർശനമാണ് എന്നും അദ്ദേഹം പറഞ്ഞു. 

ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴത്തേക്കാൾ കൂടുതൽ പ്രത്യയശാസ്ത്ര വ്യക്തത പ്രകാശിപ്പിച്ച കാലത്താണ് ഇടതുപക്ഷമായി രാഷ്ട്രീയമായി സഹകരിച്ചത്. ജമാഅത്തിൻ്റെ 'ഹുകൂമത്തെ ഇലാഹി' ഇടതോ ഇടതിൻ്റെ 'വർഗസമരം' ജമാഅത്തോ പ്രശ്നമാക്കാത്ത ആ സഹകരണ ഘട്ടത്തെ അത്ര പെട്ടെന്നങ്ങ് മറക്കാനൊന്നും കഴിയില്ല. ഇപ്പോൾ ഇടതിൻ്റെ പ്രത്യയശാസ്ത്ര
'വിശുദ്ധി' പൂർണ്ണമായും അലങ്കോലപ്പെട്ടിരിക്കുന്നു. അധികാരം വിട്ടൊഴിയാൻ ഒരുക്കമല്ലാത്ത 'കേവലരാഷ്ട്രീയ കേരളപാർട്ടി' എന്ന നിലയാണ് സി.പി.എം നിലവിൽ ഉള്ളത് എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

ശഹാദത്തുൽഹഖും യുഡിഎഫുമായുള്ള രാഷ്ട്രീയ സഹകരണവും സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വൈരുധ്യമൊന്നുമില്ലെന്നും ഖാലിദ് മൂസ നദ്‌വി പറഞ്ഞു. പക്ഷെ അതിൽ വി.ഡി സതീശനും ഹൽഖാ അമീറിനും ഒരു പോലെ വ്യക്തത വേണ്ടതുണ്ട് എന്നും മുൻ ശൂറ കൗൺസിൽ അംഗം കൂട്ടിച്ചേർത്തു.

 

Former Shura Council member Khalid Moosa Nadwi has strongly criticized Jamaat-e-Islami, questioning the organization’s ideological sincerity and its political alliances, particularly with the UDF and its strained ties with the CPI(M). In a sharp public statement, Nadvi accused Jamaat-e-Islami of lacking 100% honesty in its ideological and intellectual principles. He went on to say that there are situations where the Ameer (leader) of Jamaat is compelled to speak untruths, though he emphasized that such compromises are neither necessary nor justifiable.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago