ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
ഷാർജ: കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. ആത്മഹത്യയെ തുടർന്ന് മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭർത്താവ് നിധീഷിന്റെ നീക്കം ഇന്ത്യൻ കോൺസുലേറ്റ് തടഞ്ഞിരുന്നു. ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. വിഷയത്തിൽ ഇന്നും ചർച്ചകൾ തുടരാനാണ് നീക്കം.
അതിനിടെ, വിപഞ്ചികയുടെ സഹോദരൻ യുഎഇയിലെത്തി. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മ ഷൈലജയും കോൺസുൽ ജനറലിനെ നേരിൽ കാണും. ഷാർജ പൊലിസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ പരാതി നൽകാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നാണ് ഷൈലജയുടെ ആവശ്യം. സംസ്കാര ചടങ്ങിനായി മൃതദേഹം കൊണ്ടുവന്നെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി. നിലവിൽ മൃതദേഹങ്ങൾ ഷാർജയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലിസിലും വിപഞ്ചികയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു. ഇതിനു പുറമെ, ഷൈലജ നേരിട്ട് മറ്റൊരു പരാതി കൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
In Sharjah, the burial of a one-and-a-half-year-old child, daughter of a Malayali woman named Vipanchika Maniyan, remains uncertain following their tragic deaths on July 8, 2025. The Indian Consulate intervened to halt the child's funeral after objections from the maternal grandmother, Shailaja, who demands the bodies be repatriated to Kerala. The child's father, Nidheesh, initially planned a local burial. Discussions between the family and consulate officials are set to continue today to resolve the issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."