
'നിരപരാധിത്വം ബോധ്യമാകുമെന്ന് ഉറപ്പായിരുന്നു, എന്നാല്‍ അതിന് 19 വര്‍ഷം കാത്തിരിക്കേണ്ടിവന്നു..'; ഒടുവില്‍ ആശ്വസത്തിന്റെ നെടുവീര്‍പ്പിട്ട് മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതികള്‍

മുംബൈ: വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് മുംബൈ മീരാ റോഡിലെ ഡോ. തന്‍വീര്‍ അന്‍സാരി. 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസുകളില്‍ പ്രതിചേര്ത്തവരെയെല്ലാം വെറുതെവിട്ട് തിങ്കളാഴ്ച ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഒരിക്കല്‍ ഉണ്ടാകുമെന്ന് മറ്റ് പ്രതികളെപ്പോലെ തന്നെ ഡോ. തന്‍വീറും വിശ്വസിച്ചിരുന്നു. പക്ഷേ ആ വിധി വരാന്‍ 19 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അപ്പോഴേക്കും, തന്‍വീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവിതത്തിലെ നല്ലൊരുഭാഗം തടവറയ്ക്കുള്ളില്‍ ഹോമിക്കേണ്ടിവന്നു. ഡോ. തന്‍വീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും ഇനി പൂജ്യത്തില്‍നിന്ന് ജീവിതം തുടങ്ങണം. ജോലി, കുടുംബം, 19 വര്‍ഷം എന്നിവയെല്ലാം നഷ്ടമായതിനപ്പുറമാണ്, ഭീകരര്‍ എന്ന ടാഗ് കൂടി അവര്‍ക്ക് ചുമക്കേണ്ടിവന്നത്.
കുടുംബം വളരെ ആശ്വാസത്തിലാണെന്നും ഞങ്ങള്‍ക്ക് ജുഡീഷ്യറിയോട് വളരെ കടപ്പാടുണ്ടെന്നും ഡോ. തന്‍വീര്‍ അന്‍സാരിയുടെ മൂത്ത സഹോദരന് മക്സൂദ് അന്‍സാരി പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പിന്തുണയാണ് ഞങ്ങള്‍ക്ക് തുണയായത്. തന്‍വീറിനെ തെറ്റായി പ്രതിചേര്‍ത്തതിനാല്‍ അവന് നിരപരാധിയായി തിരിച്ചുവരുമെന്ന് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ സത്യംപുറത്തുവരാന്‍ 19 വര്‍ഷം വേണ്ടിവന്നു- അദ്ദേഹം പറഞ്ഞു.
ഡോ. തന്‍വീര്‍ പാകിസ്ഥാനില്‍ ആയുധ പരിശീലനം നേടിയെന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ബോംബുകള്‍ നിര്‍മ്മിക്കുമ്പോള്‍ സന്നിഹിതനായിരുന്നുവെന്നുമായിരുന്നു മഹാരാഷ്ട്ര പൊലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. തന്‍വീര്‍ ജയിലില്‍ പോയതോടെ വരുമാനം നിലക്കുകയും കുടുംബം വളരെയധികം ദുരിതമനുഭവിക്കുകയുംചെയ്തു. അറസ്റ്റിലാകുമ്പോള്‍ തന്‍വീറിന്റെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ജയില്‍വാസം ആറുമാസം പിന്നിടുമ്പോള്‍ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇന്നവള്‍ കൗമാരകാലത്തിന്റെ അവസാനത്തിലാണ്. എന്നാല്‍, പിതാവിന് കിട്ടിയ ഭീകരമുദ്ര അവളെ തളര്‍ത്തിയില്ല. പഠനത്തില്‍ മിടുക്കിയായ അവളിന്ന് മെഡിക്കല്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ്. ഇനി എല്ലാം ശരിയാകും- മക്സൂദ് ആശ്വസിച്ചു.
കേസില്‍ 2015ല്‍ തെളിവില്ലാത്തതിനാല്‍ വാഹിദ് ഷെയ്ഖ് എന്നയാളെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഒന്‍പത് വര്‍ഷമാണ് വാഹിദ് ജയിലില്‍ കിടന്നത്. അറസ്റ്റിലാകുമ്പോള്‍ സ്കൂള്‍ അധ്യാപകനായിരുന്ന വാഹിദ് മോചിതനായ ശേഷം ആക്ടിവിസ്റ്റായി മാറി. തന്നെപ്പോലെ ജയിലില്‍കഴിയുന്ന നിരപരാധികളുടെ മോചനത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ട്രെയിന്‍ സ്ഫോടനക്കേസില്‍ തനിക്കൊപ്പം അറസ്റ്റിലായ മറ്റ് 12 പേരുടെയും മോചനത്തിനായുള്ള 'ഇന്നസെന്‍സ് നെറ്റ്വര്‍ക്ക്' എന്ന കാംപയിന് അദ്ദേഹം തുടക്കമിട്ടു. ഒമ്പതു വര്‍ഷത്തെ തടവറയെക്കുറിച്ച് 'നരപരാധികളായ തടവുകാര്‍' എന്ന പേരില്‍ വാഹിദ് പുസ്തകമെഴുതുകയും ചെയ്തു. 'എന്നെ മാത്രമല്ല മറ്റ് 12 പേരെയും കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ഇന്ന് ഞങ്ങളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സന്തോഷത്താല്‍ കണ്ണുനിറച്ച് വാഹിദ് പറഞ്ഞു. യഥാര്‍ഥ ഹീറോകള്‍ വിചാരണ കോടതിയിലെ അഭിഭാഷകരായിരുന്നു. അവരുടെ ക്രോസ് വിസ്താരമാണ് കേസില്‍ നിര്‍ണായകമായത്- വാഹിദ് പറഞ്ഞു.

സമാന അനുഭവമാണ് മുംബൈയിലെ സാജിദ് അന്‍സാരിക്കും പറയാനുള്ളത്. അറസ്റ്റിലാകുമ്പോള്‍ സാജിദിന്റെ ഭാര്യയും ഗര്‍ഭിണിയായിരുന്നു. അറസ്റ്റിലായി മൂന്നാംമാസം പ്രസവിച്ചു. കുടുംബത്തോടൊപ്പം കഴിയാന്‍ അന്‍സാരിക്ക് 40 ദിവസത്തെ പരോള്‍ ലഭിക്കുകയുണ്ടായി. ഈ സമയത്താണ് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായതെന്ന് സാജിദ് പറഞ്ഞു.
2001 ല്‍ എനിക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ എവിടെ ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം പൊലിസ് എന്നെ അന്വേഷിച്ചെത്തും. ഞാന്‍ എല്ലായ്പ്പോഴും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യും. അത്തവണയും അതുപോലെ സംഭവിച്ചു.എനിക്ക് നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നു, ഇത്തവണ അവര്‍ എന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണത്തിന് ശേഷം വിട്ടയക്കുമെന്നും വിശ്വസിപ്പിച്ചു. മൊബൈല്‍ റിപ്പയറിങ്ങ് ജോലിചെയ്തിരുന്ന അന്‍സാരി പറഞ്ഞു. ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു സാജിദ് അന്സാരിക്കെതുരായ ആരോപണം.
എനിക്ക് എന്റെ 19 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഞാന്‍ വളരെ പിന്നിലാണ്. ആരും എനിക്ക് ജോലി നല്‍കുമെന്ന് കരുതുന്നില്ല. ഞാന്‍ മൊബൈല്‍ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കാലം മാറി. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സാങ്കേതികവിദ്യ പൂര്‍ണ്ണമായും മാറി. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും എനിക്കറിയില്ല- സാജിദ് പറഞ്ഞു.
2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറന്‍ സബര്‍ബന്‍ കോച്ചുകളില്‍ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തില്‍ 189 യാത്രക്കാര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം പ്രത്യേക കോടതി 2015 ഒക്ടോബറില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും മറ്റ് ഏഴ് പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരി, മുംബൈ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ അതാര് റഹ്മാന് ഷെയ്ഖ്, താനെ സ്വദേശിയായ എഹ്തേഷാം കുതുബുദ്ദീന്‍ സിദ്ദിഖി, സെക്കന്തരാബാദ് സ്വദേശിയായ നവീദ് ഹുസൈന് ഖാന്, മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സ്വദേശിയായ ആസിഫ് ഖാന് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതില്‍ കമല്‍ അന്‍സാരി 2021 ല്‍ നാഗ്പൂര്‍ ജയിലില്‍ കോവിഡ് ബാധിച്ച് മരിച്ചു. തന്‍വീര്‍ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ്, മര്‍ഗുബ് അന്‍സാരി, മുസമ്മില്‍ അതാര് റഹ്മാന് ഷെയ്ഖ്, സുഹൈല്‍ മെഹ്മൂദ് ഷെയ്ഖ്, ഷമീര്‍ ഷമീര്‍ അഹ്മാന് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇതെല്ലാമാണ് കോടതി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 2 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• 2 days ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• 2 days ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 2 days ago
ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• 2 days ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
Kerala
• 2 days ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്റാഈല്‍ സുരക്ഷാ വിഭാഗം
International
• 2 days ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 2 days ago
'ഇനി ഫലസ്തീന് രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്പിച്ച് നെതന്യാഹു
International
• 2 days ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• 2 days ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 2 days ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചെയ്തു
National
• 2 days ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്ഫോം
Saudi-arabia
• 2 days ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• 2 days ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 2 days ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 2 days ago
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 2 days ago
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ
uae
• 2 days ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• 2 days ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 2 days ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 2 days ago