HOME
DETAILS

മുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

  
July 23 2025 | 09:07 AM

Supreme Court has ruled that an IPS officer who falsely implicated her former husband and father-in-law in a fabricated case

ന്യൂഡല്‍ഹി: ജീവനാംശത്തിനും, വിവാഹമോചനത്തിനും വേണ്ടി മുന്‍ ഭര്‍ത്താവിനെയും, ഭര്‍തൃപിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഫയല്‍ ചെയ്ത കേസുകളെല്ലാം റദ്ദാക്കിയ കോടതി മാപ്പപേക്ഷ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും യുവതിയോട് നിര്‍ദേശിച്ചു. വ്യാജ പരാതിയുടെ പേരില്‍ നൂറിലധികം ദിവസമാണ് യുവാവും അച്ഛനും ജയിലില്‍ കിടന്നത്. 

2018 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ദമ്പതികള്‍. ഭാര്യയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവിന് 109 ദിവസവും, പിതാവിന് 103 ദിവസവുമാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇരുവരുടെയും വിവാഹ മോചനം അംഗീകരിച്ച കോടതി വ്യാജ കേസില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് നിരുപാധികം മാപ്പപേക്ഷിക്കാനാണ് ഉത്തരവിട്ടത്. മാപ്പപേക്ഷ കോടതി നിര്‍ദേശിക്കുന്ന തരത്തിലായിരിക്കണം. മാത്രമല്ല ക്ഷമാപണം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, മറ്റ് സമൂഹ മാധ്യമങ്ങളിലും, ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങളുടെ ദേശീയ പതിപ്പിലും പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

ഇരുവരുടെയും മകള്‍ക്ക് അമ്മയോടൊപ്പം താമസിക്കാം. എന്നാല്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും മകളെ കാണാന്‍ അവസരമൊരുക്കാനും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പ്രതികാര നടപടി എടുക്കാന്‍ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാനമായി ഭാര്യയുടെ മാപ്പപേക്ഷ ഭര്‍ത്താവോ കുടുംബമോ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനോ, വെല്ലുവിളിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

The Supreme Court has ruled that an IPS officer who falsely implicated her former husband and father-in-law in a fabricated case — related to alimony and divorce matters — must issue a public apology.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  2 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  2 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  2 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  2 days ago