HOME
DETAILS

കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ

  
Web Desk
July 25 2025 | 14:07 PM

Kannur Jail Escapee Govindachami Remanded for 14 Days

 

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് ഇയാളെ റിമാൻഡ് ചെയ്ത് അയച്ചത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽ വകുപ്പിന്റെ തീരുമാനപ്രകാരമാണ് ഈ മാറ്റം. ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ജയിൽ ചാടിയ ശേഷം കേരളം വിടാൻ പദ്ധതിയിട്ടിരുന്നതായും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തി. കണ്ണൂർ അതിസുരക്ഷാ ജയിലിലെ 68 സെല്ലുകളുള്ള പത്താം ബ്ലോക്ക് ബി-യിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ ഈ സെല്ലിൽ ഗോവിന്ദച്ചാമി മാത്രമായിരുന്നു. എന്നാൽ, കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരനും ഈ സെല്ലിൽ ഉണ്ട്.

ഒന്നര മാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി മൊഴിയിൽ വ്യക്തമാക്കി. സഹതടവുകാരനും ഒപ്പം ചാടാൻ ശ്രമിച്ചിരുന്നെങ്കിലും കമ്പിവേലിയിലൂടെ പുറത്തുകടക്കാൻ കഴിയാത്തതിനാൽ പരാജയപ്പെട്ടുവെന്ന് പറയുന്നു. ഇന്ന് പുലർച്ചെ 1:30-ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ രാവിലെ 10:30-നാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഇയാൾ.

ജയിൽ അധികൃതരുടെ വീഴ്ച?

ജയിൽ ചാട്ടം എളുപ്പമാക്കിയത് ജയിൽ അധികൃതരുടെ ഗുരുതരമായ വീഴ്ച മാത്രമാണോ എന്ന ചോദ്യം ഉയരുന്നു. കട്ടികൂടിയ അഴികൾ മുറിച്ചത് എങ്ങനെ? മതിൽ ചാടാൻ ആവശ്യമായ തുണികൾ എവിടെനിന്ന് ശേഖരിച്ചു? ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നര മണിക്കൂർ കഴിഞ്ഞാണ് അധികൃതർ വിവരം അറിഞ്ഞതെന്നത് വിശ്വസനീയമാണോ?

പത്താം ബ്ലോക്കിൽ നിന്ന് പുറത്തെത്താൻ രണ്ട് മതിലുകൾ ചാടിക്കടക്കേണ്ടി വരും. ആദ്യ മതിൽ ചാടാൻ സെല്ലിലെ കുടിവെള്ള കന്നാസ് ഉപയോഗിച്ചതായി ജയിൽ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, 7 മീറ്റർ ഉയരമുള്ള ഇലക്ട്രിക് ഫെൻസിങ് ഉള്ള പുറം മതിൽ ചാടിയപ്പോൾ വൈദ്യുതി പ്രവാഹം ഇല്ലായിരുന്നത് ദുരൂഹത വർധിപ്പിക്കുന്നു.

പുറത്തുനിന്ന് സഹായം?

ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ പ്രതികരണം, ജയിലിലെ ചില ഉദ്യോഗസ്ഥരും തടവുകാരും ഗോവിന്ദച്ചാമിയെ സഹായിച്ചിരിക്കാമെന്നാണ്. മണിക്കൂറുകൾ എടുത്തല്ലാതെ അഴികൾ മുറിക്കാൻ കഴിയില്ലെന്നിരിക്കെ, സഹതടവുകാരന്റെ സഹായം ലഭിച്ചതിനുള്ള സാധ്യത ഏറെയാണ്.

നേരത്തെ, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു. നിയമസഹായത്തിനായി വൻതുക ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. കീഴ്‌ക്കോടതികൾ വധശിക്ഷ വിധിച്ച ഈയാൾ സുപ്രീം കോടതിയിൽ നിന്നാണ് ശിക്ഷയിൽ ഇളവ് നേടിയത്. കേരളം ഏറ്റവും ചർച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  19 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  19 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  20 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  20 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  20 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  20 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  21 hours ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  21 hours ago