HOME
DETAILS

പട്ടിണി പിടിമുറുക്കിയ ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോര്‍ദാനും

  
Web Desk
July 27 2025 | 17:07 PM

UAE and Jordan Deliver Urgent Humanitarian Aid to Starving Gaza

ദുബൈ/​ഗസ്സ: വർധിച്ചു വരുന്ന പട്ടിണി പ്രതിസന്ധിയിൽ ​ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോർദാനും. ഇസ്റാഈൽ സൈന്യം മാനുഷിക സഹായ വിതരണത്തിനായി ​ഗസ്സയിലെ ആക്രമണം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, ജോർദാൻ, യുഎഇ വിമാനങ്ങൾ ഞായറാഴ്ച ഗസ്സയിലേക്ക് ഭക്ഷണവുമായി എത്തി.

ഗസ്സയിലേക്ക് വിമാനമാർഗം ഭക്ഷണ വിതരണം ആരംഭിച്ചതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഏഴ് പാലറ്റുകളിൽ ഭക്ഷണം എത്തിച്ചതായി സൈന്യം വ്യക്തമാക്കി. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് തങ്ങളുടെ സർക്കാർ ഉത്തരവാദിയാണെന്ന ഐക്യരാഷ്ട്രസഭയുടെ ആരോപണം ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ഇസ്റാഈൽ നിഷേധിച്ചു. ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര ഏജൻസികളുമായും ചേർന്ന് ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും ഇസ്റാഈൽ പറഞ്ഞു. എന്നാൽ യാതൊരു ലജ്ജയുമില്ലാതെ കളവ് പറഞ്ഞുകൊണ്ടിരിക്കുന്ന ഇസ്റാഈലിനും നെതന്യാഹുവിനുമെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. മാർച്ച് 2 മുതൽ ഇസ്റാഈൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ സ്ഥിതി ഗുരുതരമായിരുന്നു. 100-ലധികം എൻജിഒകൾ ‘വൻതോതിലുള്ള പട്ടിണി’ മുന്നറിയിപ്പ് നൽകിയിരുന്നു. മേയ് മുതൽ സഹായം എത്തുന്നുണ്ടെങ്കിലും, ഇസ്റാഈലിന്റെ കർശന നിയന്ത്രണങ്ങൾ തുടരുന്നതായി ഐക്യരാഷ്ട്രസഭ പറയുന്നു.

ജോർദാൻ സൈന്യം യുഎഇയുമായി ചേർന്ന് 25 ടൺ ഭക്ഷണം മൂന്ന് പാരച്യൂട്ട് ഡ്രോപ്പുകളിലൂടെ ഗസ്സയിലെത്തിച്ചു. വടക്കൻ ഗസ്സയിലേക്ക് ഭക്ഷണ ലോഡുകളുമായി ട്രക്കുകളും എത്തി. ഓക്സ്ഫാം ചാരിറ്റിയുടെ പ്രാദേശിക നയ മേധാവി ബുഷ്റ ഖാലിദി ഇതിനെ ‘സ്വാഗതാർഹമായ ആദ്യപടി’ എന്ന് വിശേഷിപ്പിച്ചെങ്കിലും, ക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമല്ലെന്ന് മുന്നറിയിപ്പ് നൽകി. “വെടിനിർത്തൽ, പൂർണ പ്രവേശനം, എല്ലാ ക്രോസിംഗുകളും തുറക്കൽ എന്നിവയാണ് ആവശ്യം,” അവർ പറഞ്ഞു.

ഗസ്സയിലെ 20 ലക്ഷത്തിലധികം ജനങ്ങൾ നേരിടുന്ന പട്ടിണി പരിഹരിക്കാൻ വിമാനമാർഗമുള്ള സഹായം പര്യാപ്തമല്ലെന്ന് മാനുഷിക പ്രവർത്തകർ പറയുന്നു. ഗസ്സ സിറ്റിയിലെ തെൽ അൽ ഹവ ജില്ലയിലെ 30-കാരിയായ സുവാദ് ഇഷ്തയ്വി, തന്റെ കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നതാണ് തന്റെ ‘ജീവിതത്തിലെ ആഗ്രഹം’ എന്ന് പറഞ്ഞു. ​ഗസ്സയിലെ അതി​ഗുരുതര സാഹചര്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്.

The UAE and Jordan have extended critical humanitarian support to Gaza, sending food and medical supplies to help alleviate the ongoing hunger crisis in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  9 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago