HOME
DETAILS

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

  
Web Desk
July 28 2025 | 16:07 PM

Arrest of Malayali Nuns Chhattisgarh CM Justifies Action

 

റായ്പുർ: മതപരിവർത്തന ആരോപണത്തെ തുടർന്ന് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിതെന്നും ഇത് രാഷ്ട്രീയവത്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഡ് പൊലിസ് അറസ്റ്റ് ചെയ്തത്. നഴ്‌സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് പുറമെ, പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത ഒരു സഹോദരനെയും മൂന്നാം പ്രതിയായി പൊലിസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഷയം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമമായി ചിത്രീകരിച്ച് പ്രതിപക്ഷ എംപിമാർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ബജ്രംഗദൾ പ്രവർത്തകർ വെള്ളിയാഴ്ച നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാനെത്തിയ കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ച് പൊലിസിന് കൈമാറുകയായിരുന്നു. കോൺഗ്രസ് ആരോപിക്കുന്നത് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മിൽ ഗൂഢാലോചന നടന്നുവെന്നാണ്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമവും മനുഷ്യക്കടത്ത് വകുപ്പുകളുമാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഭയുടെ പ്രതികരണം
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം ശക്തമാണ്. “കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് ബന്ദിയാക്കിയത്,” എന്ന് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിബിസിഐ) തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെടുമെന്നും സിബിസിഐ വ്യക്തമാക്കി. രാഷ്ട്രപതിയെ കണ്ട് പ്രശ്നം ഉന്നയിക്കുന്നതും പരിഗണനയിലാണ്.

ജാമ്യ നടപടികൾ
യുവതികളുടെയും മാതാപിതാക്കളുടെയും മൊഴികൾ പരിശോധിച്ച ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനാണ് സഭയുടെ തീരുമാനം. ഇന്ന് ജാമ്യാപേക്ഷ നൽകേണ്ടെന്നും കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം നാളെ അപേക്ഷ നൽകിയേക്കുമെന്നും സഭാ പ്രതിനിധികൾ അറിയിച്ചു. കേരളത്തിൽ നിന്നുള്ള സഭാ പ്രതിനിധികൾ ദുർഗിൽ തുടരുകയാണ്. തൃശൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ചു. സംഭവം ക്രൈസ്തവ സമൂഹത്തിന് മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  2 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  2 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  2 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  2 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  2 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  2 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  2 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  2 days ago