A man has been sentenced to life imprisonment and fined one lakh rupees by the court for fatally stabbing another man who questioned him after being bumped on the road. In the case involving the murder of Periyaswamy (49), a native of Chinnasalem, Tamil Nadu, the court sentenced P. Sukesh (36), the first accused from Ashraf Quarters, Pallikkunnu, Azhikode, to life imprisonment. The second accused, M. Ranjith (27), also from Ashraf Quarters, was acquitted by the court, finding him not guilty.
HOME
DETAILS
MAL
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
July 31, 2025 | 1:15 PM
കണ്ണൂർ: റോഡിലൂടെ നടക്കുന്നതിനിടെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതിന് കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ (49) കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി.സുകേഷിനെ (36) ആണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതി അഷ്റഫ് ക്വാർട്ടേഴ്സിൽ എം. രഞ്ജിത്തിനെ (27) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു.
കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ പ്രതി സുകേഷ് അടച്ചാൽ ഇത് മരിച്ചയാളുടെ ആശ്രിതർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ.ജോസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.
2018 ഫെബ്രുവരി 24ന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോവുകയായിരുന്നു പെരിയ സ്വാമിയും അയ്യേകണ്ണ് എന്ന സുഹൃത്തും. ഇതിൽ അയ്യേകണ്ണിന്റെ ദേഹത്ത് സുകേഷ് തട്ടി. അതേക്കുറിച്ചു ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന സുകേഷ് പെരിയസ്വാമിയെ അടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നാലെ അരയിൽ കരുതിയ കത്തിയെടുത്തു സുകേഷ്, പെരിയ സ്വാമിയെ കുത്തിക്കൊന്നെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."