HOME
DETAILS

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

  
Web Desk
September 16 2025 | 12:09 PM

peechi custody assault sho pm ratheesh suspended

തൃശൂർ: പീച്ചി പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ആരോപണവിധേയനായ മുൻ സബ് ഇൻസ്പെക്ടർ പി.എം. രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജി എസ്. ശ്യാംസുന്ദറിന്റെ ഉത്തരവിലാണ് നടപടി. നിലവിൽ കടവന്ത്ര സ്റ്റേഷനിലെ എസ്എച്ച്ഒയായിരുന്ന രതീഷിനെതിരെ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിന്റെയും മകൻ പോൾ ജോസഫിന്റെയും ജീവനക്കാരുടെയും പരാതിയെ തുടർന്നാണ് നടപടി. 2023 മേയ് 24-ന് പട്ടിക്കാട് ലാലീസ് ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്ത പാലക്കാട് സ്വദേശി ദിനേശന്റെ വ്യാജ പരാതിയെ തുടർന്നാണ് മർദനം നേരിട്ടത്.

കസ്റ്റഡി മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഈയിടെ പുറത്തുവന്നതോടെയാണ് കേസ് വീണ്ടും വിവാദമായത്. ഹോട്ടൽ മാനേജർ റോണി ജോണി, ഡ്രൈവർ ലിബിൻ ഫിലിപ്പ് എന്നിവരടക്കമുള്ളവരെ സ്റ്റേഷനിലെത്തിച്ച് രതീഷ് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. ഔസേപ്പിന്റെ മകൻ പോൾ ജോസഫിനെയും മർദിച്ചു.

 

കൊലപാതകശ്രമം, പോക്സോ നിയമപ്രകാരമുള്ള കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഔസേപ്പ് ആരോപിക്കുന്നു. ഇതിൽ 3 ലക്ഷം പൊലിസുകാർക്കും 2 ലക്ഷം ദിനേശനും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം ഔസേപ്പ് അപേക്ഷിച്ചെങ്കിലും പൊലിസ് ആദ്യം നിഷേധിച്ചു. 'സ്ത്രീസുരക്ഷ', 'മാവോയിസ്റ്റ് ഭീഷണി' തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും (എസ്എച്ച്ആർസി) കേസിൽ ഇടപെട്ടു. പൊതു പ്രവർത്തകൻ സതീഷിന്റെ പരാതിയെ തുടർന്ന് എസ്എച്ച്ആർസി അന്വേഷണം നടത്തി, രതീഷിന്റെ അധികാര ദുർവിനിയോഗം തെളിഞ്ഞുവെന്ന് കണ്ടെത്തിയത്.

ഒല്ലൂർ എസിപി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ രതീഷിന്റെ പ്രവർത്തികൾ പൊലിസ് വകുപ്പിന് അപകീർത്തി വരുത്തിയതായും കണ്ടെത്തി. കർശന നടപടി ശുപാർശ ചെയ്ത റിപ്പോർട്ട് 2023 നവംബറിൽ എഡിജിപി (ലോ ആൻഡ് ഓർഡർ) വഴി തൃശൂർ ഡിഐജിക്ക് കൈമാറി. എന്നാൽ, രണ്ട് വർഷമായിട്ടും വാക്കാലുള്ള അന്വേഷണം മാത്രമാണ് നടന്നത്. പരാതികൾക്കിടയിലും രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ആദ്യം ചെറുതുരുത്തി സ്റ്റേഷനിലും പിന്നീട് കടവന്ത്രയിലും സിഐയായി നിയമിതനായി.

ഈയിടെയാണ് തൃശൂർ റേഞ്ച് ഡിഐജി അന്വേഷണം ആരംഭിച്ചത്. ഫയൽ ദക്ഷിണമേഖല ഐജിയുടെ ഓഫീസിലെത്തിയതിന് പിന്നാലെ ഷോ കോസ് നോട്ടീസ് നൽകി. ഇപ്പോഴത്തെ സസ്പെൻഷൻ ഇതിന്റെ തുടർച്ചയാണ്. സിവിൽ പൊലിസ് ഓഫീസർ മഹേഷ്, സബ് ഇൻസ്പെക്ടർ ജയേഷ് എന്നിവരും ആരോപണവിധേയരാണ്. രതീഷിനെതിരെ മറ്റൊരു പരാതി കൂടി ഉയർന്നിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് അസ്ഹർ, ഭൂമി തർക്കത്തിൽ തന്നെ മർദിച്ച് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിക്കുന്നു. മൂന്ന് നോൺ-ബെയിലബിൾ വകുപ്പുകൾ ചുമത്തി സസ്പെൻഡ് ചെയ്തുവെന്നും മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിയായി വിട്ടയച്ചുവെന്നും അസ്ഹർ പറയുന്നു. ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

Former SI P.M. Ratheesh, accused of custodial assault at Peechi police station, has been suspended by the South Zone IGP. The incident, involving the assault of hotel manager K.P. Ouseph and his son on May 24, 2023, sparked controversy after CCTV footage surfaced recently. Despite earlier promotions, action was taken following public outcry and a human rights commission probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  an hour ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  an hour ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  an hour ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  an hour ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  2 hours ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  2 hours ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  2 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  3 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  3 hours ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago