
ഹിരോഷിമദിനം; തകര്ന്നടിഞ്ഞതില്നിന്ന് ലോകത്തെ സൂപ്പര്‍ പവറായി ജപ്പാന് വളര്ന്നുവന്നതിന്റെയും ചരിത്രം | Hiroshima Day 2025

'മനുഷ്യന് മനുഷ്യനെത്തന്നെ ഉന്മൂലനം ചെയ്യുമ്പോള്‍ ചരിത്രം കരയുന്നു' എന്ന വാക്കുകള്‍ ഏറ്റവും ശക്തമായി പ്രയോഗിക്കപ്പെട്ടത് 1945 ആഗസ്റ്റ് 6 ഹിരോഷിമയിലാണ്.
ഒരു ശാന്ത നഗരമാകെ നിമിഷങ്ങള്‍ക്കുള്ളില്‍ ജ്വാലാപ്രപഞ്ചമാക്കിമാറ്റിയ, ചരിത്രത്തിലെ ഏറ്റവും കഠിന മനുഷ്യസൃഷ്ടിയായ അണുബോംബ് ചുട്ടെടുത്ത നഗരം.!
ജപ്പാനിലെ ഹിരോഷിമ നഗരത്തിലേക്ക് പറന്നെത്തിയ അമേരിക്കന്‍ ബോംബര്‍ വിമാനം എനോല ഗേ (Enola Gay) ചരിത്രത്തില്‍ പുതിയൊരു ഏടുകൂടെ എന്ന സാക്ഷ്യപ്പെടുത്തലോടെ ആകാശമണ്ഡലത്തില്‍ കറുത്ത പുകവീശിയെറിഞ്ഞു. 'little bomb' എന്ന കൊടുംഭീകരന് 140000 ത്തിലധികം ആളുകളെ കൊന്നൊടുക്കിയെങ്കിലും അതിന്റെ വികിരണ ഫലങ്ങള്‍ ഇന്നും അന്നത്തെ ഭീകരതയുടെ കാഠിന്യകത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്നു. ആണവബോംബ് നിലംതെറ്റിയ അത്രയും നിമിഷങ്ങളില്‍ തന്നെ നഗരത്തിന്റെ 70% ഭാഗം ചാമ്പലായി.
ഹിരോഷിമ ഒരു ചെറു വ്യവസായ നഗരമായിരുന്നു.
1945ല്‍ ഏകദേശം 350000 ത്തിലധികം ജനങ്ങള്‍ അവിടെ താമസിച്ചിരുന്നു. സാധാരണപോലെ തുടക്കമിട്ട ആ ആഗസ്റ്റ് 6 അവിടത്തുകാരുടെ അവസാനദിനമാണെന്ന് അവരാരും നിനച്ചില്ല. അത്യാധുനിക സാങ്കേതികവിദ്യയുടെ മറവില്‍ മനുഷ്യഹത്യയുടെ തുടക്കമായിരുന്നു ആ ആണവബോംബ്. 1945ലെ ലോകമഹായുദ്ധം അതിന്റെ ഏറ്റവും രക്തരൂക്ഷിത ഘട്ടത്തിലായിരുന്നപ്പോള്‍, അമേരിക്ക ജപ്പാനെ കീഴടക്കാനായി മെനഞ്ഞ കുതന്ത്രം.!
B-29 bomber Enola Gay ആയിരുന്നു ജാപ്പനീസ് നഗരത്തില്‍ ഉപയോഗിച്ചത്. മരിച്ചവരുടെ എണ്ണം കണക്കാക്കാനായില്ല. കത്തിയമര്‍ന്ന ജീവിതങ്ങള്‍, പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ നിലവിളികള്‍, രക്ഷപ്പെടാന്‍ സാധിക്കാതെ ചോരയൊലിക്കുന്ന മുഖം തുടങ്ങിയവ ഇന്നും ഹിരോഷിമയിലെ Peace Memorial Museum ത്തില്‍ കാണാനാകും. യഥാര്‍ത്ഥത്തില്‍ ആ ബോംബ് ഒരു അവസാനമായിരുന്നില്ല, ഒരായിരം വര്‍ഷങ്ങളോളം മനുഷ്യന്റെ മനസ്സില്‍ പതിയുന്ന വേദനകളുടെ തുടക്കമായിരുന്നു.
ആണവാക്രമണാന്തര ജപ്പാനിലെ ജീവിതം ദുസ്സഹമായിരുന്നു. ഭൗതികമായ നഷ്ട്ടങ്ങള്‍ മാത്രമല്ല ആത്മീയമായും മാനസികമായും ജനത തകര്‍ന്നുപോയി. പലര്‍ക്കും മാതാപിതാക്കള്‍ ഇല്ലാതാവുകയും വീടുകള്‍ നഷ്ടമാവുകയും ചെയ്തു. ഉറ്റവരെ നഷ്ട്ടപ്പെട്ട വേദന അവരുടെ ഹൃദയങ്ങളെ പൊള്ളിച്ചു. വളരെയധികം പേര്‍ക്ക് ആണവ വികിരണ രോഗങ്ങളായ luekemia,hyroid cancer and skinidiscases ബാധിക്കുകയും ചെയ്തു. വൈകല്യങ്ങളുള്ള കുട്ടികള്‍ പിറന്നുവീണു.
ലുക്കിമിയ ബാധിച്ച സഡാക്കോ സസാക്കി എന്ന 12 വയസുള്ള പെണ്‍കുട്ടിയുടെ കഥയും ഹൃദയഭേധകരമാണ്. എന്നാല്‍ ജപ്പാന് അതിനെയെല്ലാം മറകടന്ന് പിന്നീട് ലോകത്തെ സൂപ്പര്‍ പവറുകളിലൊന്നായി. പച്ചക്ക് ചുട്ടുകത്തിക്കപ്പെട്ട ആ നാട് അതിനായി നടത്തിയ മാറ്റങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. നഷ്ട്ടപ്പെട്ടതോര്ത് കണ്ണീരൊഴുക്കാതെ, കെട്ടിപ്പടുക്കാന്‍ അവര്‍ തീരുമാനിച്ചു. പച്ചപ്പ് നിറഞ്ഞ പുനരധിവാസ കേന്ദ്രങ്ങളാല്‍ ആ നാട് തന്നില്‍ വിതക്കപ്പെട്ട ന്യൂനതയെ മറച്ചു. വേദനകള്‍ക്കിടയിലും ജാപ്പനീസ് ജനത പ്രതീക്ഷയോടെയും ആത്മസംയമനത്തോടെയും മുന്നോട്ട് പോയികൊണ്ടിരുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിനം ചരിത്രപാഠമാണ്. എന്നാല്‍ അത് പുസ്തകത്തില്‍ മാത്രം ചുരുങ്ങാതെ മനസ്സില്‍ പതിയേണ്ടതാണ്. അവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ആണവായുധങ്ങള്‍ക്കെതിരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കുന്നു.
Never again Hiroshima എന്ന ഇന്നും അവരുടെ നാവുകളുരുവിടുന്നു.
ആറ് പതിറ്റാണ്ടോളം പിന്നിട്ടിട്ടും ആ പുകപടലങ്ങള്‍ ആ അന്തരീക്ഷം വിട്ടകന്നിട്ടില്ല. യുദ്ധം മനുഷ്യനെ കൊന്നൊടുക്കിയപ്പോള്‍ വിജയം കൈവരിക്കാനെറിഞ്ഞ ആ 'കുഞ്ഞുമനുഷ്യന്‍'ഇന്നും ജപ്പാന് ജനതയുടെ ഉള്ളില്‍ ഇരമ്പുകയാണ്. ആണവായുധങ്ങള്‍ ഇന്ന് അന്താരാഷ്ട്ര വ്യവസായത്തിലെ പ്രധാന ഘടകമായി മാറുമ്പോള്‍ മനുഷ്യഭാവിയിലും പുകപടലങ്ങള്‍ പരക്കുന്നതായും അകക്കണ്ണിന് കാണാം.
മനുഷ്യനെ വളരാനാണ് പഠിപ്പിക്കേണ്ടത്, വധിക്കാന്‍ അല്ല.
ജീവിതത്തിന്റെ വില പഠിപ്പിക്കാനാകണം.
ഹിരോഷിമ ഒരു ഓര്‍മ്മ മാത്രമല്ല; മനുഷ്യഹൃദയങ്ങളിലേക്ക് തിരികെ വിളിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference
National
• 21 hours ago
ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്
International
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി
Kerala
• a day ago
അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a day ago
'വിട, റെഡ് ലെറ്റര്‍ ബോക്സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a day ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a day ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• a day ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a day ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• a day ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a day ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a day ago
സ്നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• a day ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a day ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a day ago
മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ
latest
• a day ago
തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a day ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a day ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a day ago