HOME
DETAILS

ഹിരോഷിമദിനം; തകര്‍ന്നടിഞ്ഞതില്‍നിന്ന് ലോകത്തെ സൂപ്പര്‍ പവറായി ജപ്പാന്‍ വളര്‍ന്നുവന്നതിന്റെയും ചരിത്രം | Hiroshima Day 2025

  
ശബീബ ബീവി BS (ഗ്രേസ് വാലി ഇസ്‌ലാമിക് കോളജ് ഫോര്‍ ഗേള്‍സ്)
August 05 2025 | 09:08 AM

Hiroshima Day Remembering The Victims and Advocating Peace

'മനുഷ്യന്‍ മനുഷ്യനെത്തന്നെ ഉന്മൂലനം ചെയ്യുമ്പോള്‍ ചരിത്രം കരയുന്നു' എന്ന വാക്കുകള്‍ ഏറ്റവും ശക്തമായി പ്രയോഗിക്കപ്പെട്ടത് 1945 ആഗസ്റ്റ് 6 ഹിരോഷിമയിലാണ്. 
ഒരു ശാന്ത നഗരമാകെ നിമിഷങ്ങള്‍ക്കുള്ളില്‍ ജ്വാലാപ്രപഞ്ചമാക്കിമാറ്റിയ, ചരിത്രത്തിലെ ഏറ്റവും കഠിന മനുഷ്യസൃഷ്ടിയായ അണുബോംബ് ചുട്ടെടുത്ത നഗരം.!
ജപ്പാനിലെ ഹിരോഷിമ നഗരത്തിലേക്ക് പറന്നെത്തിയ അമേരിക്കന്‍ ബോംബര്‍ വിമാനം എനോല ഗേ (Enola Gay) ചരിത്രത്തില്‍ പുതിയൊരു ഏടുകൂടെ എന്ന സാക്ഷ്യപ്പെടുത്തലോടെ ആകാശമണ്ഡലത്തില്‍ കറുത്ത പുകവീശിയെറിഞ്ഞു. 'little bomb' എന്ന കൊടുംഭീകരന്‍ 140000 ത്തിലധികം ആളുകളെ കൊന്നൊടുക്കിയെങ്കിലും അതിന്റെ വികിരണ ഫലങ്ങള്‍ ഇന്നും അന്നത്തെ ഭീകരതയുടെ കാഠിന്യകത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്നു. ആണവബോംബ് നിലംതെറ്റിയ അത്രയും നിമിഷങ്ങളില്‍ തന്നെ നഗരത്തിന്റെ 70% ഭാഗം ചാമ്പലായി.

ഹിരോഷിമ ഒരു ചെറു വ്യവസായ നഗരമായിരുന്നു.
1945ല്‍ ഏകദേശം 350000 ത്തിലധികം ജനങ്ങള്‍ അവിടെ താമസിച്ചിരുന്നു. സാധാരണപോലെ തുടക്കമിട്ട ആ ആഗസ്റ്റ് 6 അവിടത്തുകാരുടെ അവസാനദിനമാണെന്ന് അവരാരും നിനച്ചില്ല. അത്യാധുനിക സാങ്കേതികവിദ്യയുടെ മറവില്‍ മനുഷ്യഹത്യയുടെ തുടക്കമായിരുന്നു ആ ആണവബോംബ്. 1945ലെ ലോകമഹായുദ്ധം അതിന്റെ ഏറ്റവും രക്തരൂക്ഷിത ഘട്ടത്തിലായിരുന്നപ്പോള്‍, അമേരിക്ക ജപ്പാനെ കീഴടക്കാനായി മെനഞ്ഞ കുതന്ത്രം.! 
 B-29 bomber Enola Gay ആയിരുന്നു ജാപ്പനീസ് നഗരത്തില്‍ ഉപയോഗിച്ചത്. മരിച്ചവരുടെ എണ്ണം കണക്കാക്കാനായില്ല. കത്തിയമര്‍ന്ന ജീവിതങ്ങള്‍, പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ നിലവിളികള്‍, രക്ഷപ്പെടാന്‍ സാധിക്കാതെ ചോരയൊലിക്കുന്ന മുഖം തുടങ്ങിയവ ഇന്നും ഹിരോഷിമയിലെ Peace Memorial Museum ത്തില്‍ കാണാനാകും. യഥാര്‍ത്ഥത്തില്‍ ആ ബോംബ് ഒരു അവസാനമായിരുന്നില്ല, ഒരായിരം വര്‍ഷങ്ങളോളം മനുഷ്യന്റെ മനസ്സില്‍ പതിയുന്ന വേദനകളുടെ തുടക്കമായിരുന്നു.

ആണവാക്രമണാന്തര ജപ്പാനിലെ ജീവിതം ദുസ്സഹമായിരുന്നു. ഭൗതികമായ നഷ്ട്ടങ്ങള്‍ മാത്രമല്ല ആത്മീയമായും മാനസികമായും ജനത തകര്‍ന്നുപോയി. പലര്‍ക്കും മാതാപിതാക്കള്‍ ഇല്ലാതാവുകയും വീടുകള്‍ നഷ്ടമാവുകയും ചെയ്തു. ഉറ്റവരെ നഷ്ട്ടപ്പെട്ട വേദന അവരുടെ ഹൃദയങ്ങളെ പൊള്ളിച്ചു. വളരെയധികം പേര്‍ക്ക് ആണവ വികിരണ രോഗങ്ങളായ luekemia,hyroid cancer and skinidiscases ബാധിക്കുകയും ചെയ്തു. വൈകല്യങ്ങളുള്ള കുട്ടികള്‍ പിറന്നുവീണു.
ലുക്കിമിയ ബാധിച്ച സഡാക്കോ സസാക്കി എന്ന 12 വയസുള്ള പെണ്‍കുട്ടിയുടെ കഥയും ഹൃദയഭേധകരമാണ്. എന്നാല്‍ ജപ്പാന്‍ അതിനെയെല്ലാം മറകടന്ന് പിന്നീട് ലോകത്തെ സൂപ്പര്‍ പവറുകളിലൊന്നായി. പച്ചക്ക് ചുട്ടുകത്തിക്കപ്പെട്ട ആ നാട് അതിനായി നടത്തിയ മാറ്റങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. നഷ്ട്ടപ്പെട്ടതോര്‍ത് കണ്ണീരൊഴുക്കാതെ, കെട്ടിപ്പടുക്കാന്‍ അവര്‍ തീരുമാനിച്ചു. പച്ചപ്പ് നിറഞ്ഞ പുനരധിവാസ കേന്ദ്രങ്ങളാല്‍ ആ നാട് തന്നില്‍ വിതക്കപ്പെട്ട ന്യൂനതയെ മറച്ചു. വേദനകള്‍ക്കിടയിലും ജാപ്പനീസ് ജനത പ്രതീക്ഷയോടെയും ആത്മസംയമനത്തോടെയും മുന്നോട്ട് പോയികൊണ്ടിരുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിനം ചരിത്രപാഠമാണ്. എന്നാല്‍ അത് പുസ്തകത്തില്‍ മാത്രം ചുരുങ്ങാതെ മനസ്സില്‍ പതിയേണ്ടതാണ്. അവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ആണവായുധങ്ങള്‍ക്കെതിരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കുന്നു.
Never again Hiroshima എന്ന ഇന്നും അവരുടെ നാവുകളുരുവിടുന്നു.

ആറ് പതിറ്റാണ്ടോളം പിന്നിട്ടിട്ടും ആ പുകപടലങ്ങള്‍ ആ അന്തരീക്ഷം വിട്ടകന്നിട്ടില്ല. യുദ്ധം മനുഷ്യനെ കൊന്നൊടുക്കിയപ്പോള്‍ വിജയം കൈവരിക്കാനെറിഞ്ഞ ആ 'കുഞ്ഞുമനുഷ്യന്‍'ഇന്നും ജപ്പാന്‍ ജനതയുടെ ഉള്ളില്‍ ഇരമ്പുകയാണ്. ആണവായുധങ്ങള്‍ ഇന്ന് അന്താരാഷ്ട്ര വ്യവസായത്തിലെ പ്രധാന ഘടകമായി മാറുമ്പോള്‍ മനുഷ്യഭാവിയിലും പുകപടലങ്ങള്‍ പരക്കുന്നതായും അകക്കണ്ണിന്‍ കാണാം.
മനുഷ്യനെ വളരാനാണ് പഠിപ്പിക്കേണ്ടത്, വധിക്കാന്‍ അല്ല.
ജീവിതത്തിന്റെ വില പഠിപ്പിക്കാനാകണം.
ഹിരോഷിമ ഒരു ഓര്‍മ്മ മാത്രമല്ല; മനുഷ്യഹൃദയങ്ങളിലേക്ക് തിരികെ വിളിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  21 hours ago
No Image

ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി 

Kerala
  •  a day ago
No Image

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service

National
  •  a day ago
No Image

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

Kerala
  •  a day ago
No Image

തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a day ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം

National
  •  a day ago