സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN
അബൂദബി: തെക്കു-കിഴക്കനേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ ആസിയാൻ കമ്മിറ്റിയുടെ മൂന്നാമത് യോഗം അബൂദബിയിൽ ചേർന്നു. യു.എ.ഇ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗുമായി കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
2022ൽ 'സെക്ടറൽ ഡയലോഗ്' പങ്കാളിയായി പങ്കെടുത്തതിനും, 2024-28ലേയ്ക്കുള്ള സംയുക്ത പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനത്തിനും ശേഷം, ആസിയാൻ കമ്മിറ്റിയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായിരുന്നു യോഗം. യു.എ.ഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് അധ്യക്ഷനായ യോഗത്തിൽ മലേഷ്യ, ബ്രൂണൈ ദാറുസ്സലാം, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തു.
പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൈവരിച്ച പുരോഗതിയെ പ്രശംസിച്ച അൽ സയേഗ്, ഏകോപനം വർധിപ്പിക്കുന്നതിലും സംയുക്ത പ്രവർത്തനത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിലും കമ്മിറ്റിയുടെ പങ്കിനെ ഊന്നിപ്പറയുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിലെ ഇടപെടലുകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അംബാസഡർമാർ മുന്നോട്ടുവച്ചു. ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക സംഭാഷണവും സെഷനിൽ നടന്നു.
The Association of Southeast Asian Nations (ASEAN) Committee, which consists of the Ambassadors of ASEAN Member States to the UAE, held its third meeting in Abu Dhabi, during which it met with His Excellency Ahmed Ali Al Sayegh, Minister of State.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."