HOME
DETAILS

നിയമലംഘനം: ധനകാര്യ സ്ഥാപനങ്ങൾക്ക് 370 മില്യൺ ദിർഹമിന്റെ കൂട്ട പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്

  
Web Desk
August 18 2025 | 01:08 AM

UAE Central Bank imposes Dh370 million fine on financial institutions

അബൂദബി: രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷം ജനുവരി മുതൽ ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് 370.3 മില്യൺ ദിർഹം പിഴ ചുമത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് നടത്തിയ തീവ്രമായ പരിശോധനയുടെ ഫലമായാണ് ലൈസൻസ് റദ്ദാക്കലുകൾ, സസ്‌പെൻഷനുകൾ, പ്രവർത്തനങ്ങളിലെ നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികളും പിഴയുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ഇല്ലാതാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സെൻട്രൽ ബാങ്ക് സൂക്ഷ്മമായി പരിശോധിച്ചതിന്റെ ഫലമായാണ് മേൽപ്പറഞ്ഞ നീക്കങ്ങൾ നടത്തിയത്.

ജനുവരി മുതൽ, കുറഞ്ഞത് 13 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഏഴ് ഇൻഷുറൻസ്-ബ്രോക്കറേജ് കമ്പനികൾ, മൂന്ന് വിദേശ വായ്പാ ദാതാക്കൾ ഉൾപ്പെടെ 10 ബാങ്കുകൾ, ഒരു ധനകാര്യ കമ്പനി എന്നിവയ്‌ക്കെതിരേയാണ് പിഴകൾ ഏർപ്പെടുത്തിയത്. ചില കേസുകളിൽ, മുതിർന്ന ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ പിഴ ചുമത്തി. അതിൽ ഒരു ബ്രാഞ്ച് മാനേജർക്ക് 500,000 ദിർഹം നൽകാൻ ഉത്തരവിട്ടതും രാജ്യത്ത് പ്രത്യേക സാമ്പത്തിക ജോലികൾ വഹിക്കുന്നതിൽ നിന്ന് വിലക്കിയതും ഉൾപ്പെടുന്നു.

മെയ് മാസത്തിൽ സെൻട്രൽ ബാങ്ക് ഒരു മണി എക്സ്ചേഞ്ച് കമ്പനിക്ക് 200 മില്യൺ ദിർഹം പിഴയും അതിന്റെ ബ്രാഞ്ച് മാനേജർക്കെതിരേ 500,000 ദിർഹം പിഴയും ചുമത്തിയതോടെയാണ് ഏറ്റവും കടുത്ത ഉപരോധങ്ങൾ നിലവിൽ വന്നത്. വർഷാരംഭത്തിൽ ഒരു സ്ഥാപനത്തിന് 100 മില്യൺ ദിർഹം പിഴ ചുമത്തി. അതേസമയം, നിയമലംഘനം നടത്തിയ വിദേശ ബാങ്കുകൾക്ക് മൾട്ടി മില്യൺ ദിർഹം ഉപരോധങ്ങളും ഏർപ്പെടുത്തി.

 

ധനപരമായ പിഴകൾക്ക് പുറമെ, ഗോമതി എക്സ്ചേഞ്ച്, അൽ ഹിന്ദി എക്സ്ചേഞ്ച് എന്നിവയുൾപ്പെടെ നിരവധി എക്സ്ചേഞ്ച് ഹൗസുകളുടെ ലൈസൻസുകൾ അധികൃതർ റദ്ദാക്കുകയും വിദേശ ഇൻഷുറൻസ് കമ്പനികളുടെ ശാഖകൾ അടച്ചു പൂട്ടുകയും ചെയ്തു. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പുതിയ ഇസ്‌ലാമിക് ബാങ്കിങ് ക്ലയന്റുകളെ ആറ് മാസത്തേക്ക് ചേർക്കുന്നത് നിർത്താൻ ഒരു പ്രാദേശിക ബാങ്കിന് കടുത്ത നിർദേശവും നൽകി.

ലൈസൻസ്ഡ് ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഫെഡറൽ നിയമങ്ങൾ പാലിക്കാത്തതിനും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ (എ.എം.എൽ)-തീവ്രവാദ വിരുദ്ധ ധനസഹായ (സി.എഫ്.ടി) സംവിധാനങ്ങളും ഉപയോക്തൃ സംരക്ഷണ-വിപണി പെരുമാറ്റ മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.

'സുതാര്യത, ഉപയോക്തൃ സംരക്ഷണം അല്ലെങ്കിൽ സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രത എന്നിവയെ ദുർബലപ്പെടുത്തുന്ന ലംഘനങ്ങൾ സെൻട്രൽ ബാങ്ക് അനുവദിക്കില്ല' -യു.എ.ഇയുടെ ബാങ്കിങ്-എക്സ്ചേഞ്ച് മേഖലകളിൽ സ്ഥിരത സംരക്ഷിക്കുന്നതിൽ കാര്യമായ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

സെൻട്രൽ ബാങ്ക് വളരെക്കാലമായി പിഴകൾ ചുമത്തി വരുന്നുണ്ടെങ്കിലും വിശദാംശങ്ങൾ കൂടുതൽ സ്ഥിരമായി പ്രസിദ്ധീകരിക്കാനുള്ള തീരുമാനം സുതാര്യതയ്ക്കും സാമ്പത്തിക വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെന്നും മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുമായി യു.എ.ഇ അതിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ സന്തുലിതമാക്കാൻ വളരെക്കാലമായി ശ്രമിച്ചുവരികയാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത്, ആഗോള സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അതിർത്തി കടന്നുള്ള ബാങ്കിങ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും വിദേശ നിക്ഷേപം നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

യൂറോപ്യൻ പാർലമെന്റ് യു.എ.ഇയെ 'ഉയർന്ന അപകട സാധ്യതയുള്ള' എ.എം.എൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അംഗീകാരം നൽകിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ബാങ്കിന്റെ നടപടി. ഏറെ അഭിനന്ദനീയമായ നീക്കമാണ് യൂറോപ്യൻ പാർലമെന്റിന്റേതെന്നും ബാങ്കിങ് വിദഗ്ധർ വിലയിരുത്തി.

UAE Central Bank imposes Dh370 million fine on financial institutions 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago