HOME
DETAILS

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

  
August 28 2025 | 08:08 AM

thamarassery pass hit by major landslide color changes in channels geology department conducts inspection

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വീണ്ടും  മണ്ണിടിച്ചിൽ ശക്തമായിയിരിക്കുകയാണ്. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. വയനാട് അതിർത്തിയായ ലക്കിടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. ചുരം വ്യൂ പോയിന്റിന് സമീപം ദ്രവിച്ച പാറകൾ വലിയ മണ്ണിടിച്ചിലിന് കാരണമായതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

2025 ഓഗസ്റ്റ് 28-ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് ദ്രവിച്ച പാറകൾ, മണ്ണ്, മരങ്ങൾ എന്നിവ അപകടകരമായ രീതിയിൽ താഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. ഇനിയും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ താമരശ്ശേരി ചുരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ആംബുലൻസ് പോലുള്ള അവശ്യ സർവീസുകൾക്ക് മാത്രമാണ് ഈ പാതയിലൂടെ പോകാൻ അനുവദിക്കുന്നത്.

മേഖലയിൽ വലിയ മണ്ണിടിച്ചിൽ സാധ്യത തടയാൻ വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുമെന്ന് ജിയോളജി വകുപ്പ് അറിയിച്ചു. ഭാവിയിൽ മണ്ണിടിച്ചിൽ തടയാനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വിദഗ്ധ സമിതി വിശദമായ പഠനം നടത്തും. റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണും അവശിഷ്ടങ്ങളും ഫയർ ഫോഴ്സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന, പൊലിസ്, റവന്യൂ ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ശ്രമത്തോടെയാണ് അവശ്യഘട്ടങ്ങളിൽ റോഡ് ഗതാഗതത്തിന് യോഗ്യമാക്കിയത്.

എന്നിരുന്നാലും, ഭാരവാഹനങ്ങളും യാത്രാ ബസുകളും താമരശ്ശേരി ചുരം വഴി കടത്തിവിടേണ്ടതില്ലെന്ന് കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങൾ തീരുമാനിച്ചു. ഇതോടെ, കുറ്റ്യാടി ചുരം വഴിയാണ് ലോറികളും യാത്രാ വാഹനങ്ങളും പോകുന്നത്, ഇത് ഈ മേഖലയിൽ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. നിലമ്പൂരിലേക്കുള്ള നാടുകാണി യാത്രക്കാരുടെ തിരക്ക് വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  12 hours ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  12 hours ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  13 hours ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  13 hours ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  13 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  14 hours ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  14 hours ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  14 hours ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  14 hours ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  15 hours ago