HOME
DETAILS

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

  
August 28 2025 | 08:08 AM

thamarassery pass hit by major landslide color changes in channels geology department conducts inspection

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ വീണ്ടും  മണ്ണിടിച്ചിൽ ശക്തമായിയിരിക്കുകയാണ്. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. വയനാട് അതിർത്തിയായ ലക്കിടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. ചുരം വ്യൂ പോയിന്റിന് സമീപം ദ്രവിച്ച പാറകൾ വലിയ മണ്ണിടിച്ചിലിന് കാരണമായതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

2025 ഓഗസ്റ്റ് 28-ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് ദ്രവിച്ച പാറകൾ, മണ്ണ്, മരങ്ങൾ എന്നിവ അപകടകരമായ രീതിയിൽ താഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. ഇനിയും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ താമരശ്ശേരി ചുരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ആംബുലൻസ് പോലുള്ള അവശ്യ സർവീസുകൾക്ക് മാത്രമാണ് ഈ പാതയിലൂടെ പോകാൻ അനുവദിക്കുന്നത്.

മേഖലയിൽ വലിയ മണ്ണിടിച്ചിൽ സാധ്യത തടയാൻ വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുമെന്ന് ജിയോളജി വകുപ്പ് അറിയിച്ചു. ഭാവിയിൽ മണ്ണിടിച്ചിൽ തടയാനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വിദഗ്ധ സമിതി വിശദമായ പഠനം നടത്തും. റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണും അവശിഷ്ടങ്ങളും ഫയർ ഫോഴ്സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന, പൊലിസ്, റവന്യൂ ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ശ്രമത്തോടെയാണ് അവശ്യഘട്ടങ്ങളിൽ റോഡ് ഗതാഗതത്തിന് യോഗ്യമാക്കിയത്.

എന്നിരുന്നാലും, ഭാരവാഹനങ്ങളും യാത്രാ ബസുകളും താമരശ്ശേരി ചുരം വഴി കടത്തിവിടേണ്ടതില്ലെന്ന് കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങൾ തീരുമാനിച്ചു. ഇതോടെ, കുറ്റ്യാടി ചുരം വഴിയാണ് ലോറികളും യാത്രാ വാഹനങ്ങളും പോകുന്നത്, ഇത് ഈ മേഖലയിൽ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. നിലമ്പൂരിലേക്കുള്ള നാടുകാണി യാത്രക്കാരുടെ തിരക്ക് വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  7 days ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  7 days ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  7 days ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  7 days ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  7 days ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  7 days ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  7 days ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  7 days ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  7 days ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  7 days ago