HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും

  
Web Desk
September 05 2025 | 04:09 AM

rahul mankoottathil sexual assault case crime branch team heads to bengaluru to take hospital records into custody

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിൽ തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യുവതി ചികിത്സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയിൽ അന്വേഷണ സംഘം എത്തും. ആശുപത്രി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഓണാവധിക്ക് ശേഷം സംഘം ബെംഗളൂരുവിലേക്ക് പോകുമെന്നും, ആശുപത്രി രേഖകൾ പരിശോധിച്ച് യുവതിയുടെ ചികിത്സാ വിവരങ്ങൾ സ്ഥിരീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നൽകി രേഖകൾ കസ്റ്റഡിയിൽ എടുക്കും.

രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. അഞ്ച് മൂന്നാം കക്ഷി പരാതിക്കാരുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശങ്ങൾ അയച്ചെന്നും, ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ബിഎൻഎസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്.

സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിനോയിൽ നിന്ന് മൊഴിയെടുത്തു. പൊലിസ് കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയത്. എന്നാൽ, ആരോപണം ഉന്നയിച്ച സ്ത്രീകൾ ആരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാർ ഇരയെക്കുറിച്ചുള്ള തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയും രേഖപ്പെടുത്തും. കൂടാതെ, രാഹുലിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ട മാധ്യമപ്രവർത്തകരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്ന് അറിയിച്ചു.

 

 

In the sexual allegation case against Rahul Mankootathil, former Youth Congress state president and Palakkad MLA, a Crime Branch team will head to Bengaluru to collect evidence. The team will visit the hospital where the complainant sought treatment, verify records, and take relevant documents into custody after issuing a notice to the hospital management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  10 hours ago
No Image

കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു 

Kerala
  •  10 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  10 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  10 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  10 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  11 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 hours ago
No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  12 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  12 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  12 hours ago