HOME
DETAILS

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

  
Web Desk
September 05 2025 | 11:09 AM

mumbai on high alert after threat of 34 human bombs with 400 kg rdx123

മുംബൈ: മുംബൈ മഹാനഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ചാവേര്‍ ഭീഷണി സന്ദേശം.  400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി 34 മനുഷ്യബോംബുകള്‍ സജ്ജമാണെന്നാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പൊലിസിന്റെ വാട്‌സാപ്പ് നമ്പറിലാണ് സന്ദേശം വന്നത്. പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലിസ്. 

34 വാഹനങ്ങളിലായി ചാവേറുകള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.  ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും സന്ദേശത്തില്‍ പറയുന്നു. ലഷ്‌കര്‍ ഇ ജിഹാദി എന്ന സംഘടനയുടേതാണ് സന്ദേശമെന്നാ 14 പാകിസ്താനി ഭീകരര്‍ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തില്‍ പറയുന്നുവെന്നും പൊലിസ് വ്യക്തമാക്കി. 

ഭീഷണി അറിയിപ്പു വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടത്തിനായി മുംബൈ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷാ സേനയ്ക്ക് ഏത് ഭീഷണിയും കൈകാര്യം ചെയ്യാന്‍ കഴിയും. ഞങ്ങള്‍ എല്ലാ പ്രതിരോധ നടപടികളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. പാര്‍ക്കിംഗ് മുതല്‍ ബേസ്‌മെന്റ് വരെ എല്ലാ സ്ഥലങ്ങളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്, ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല,' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഹെല്‍പ് ലൈനിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന ഇത്തരം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും മാനസികാസ്വാസ്ഥ്യമുള്ളവേരാ, മദ്യപിച്ച് ലക്കുക്കെട്ടവരോ ആയിരുക്കുമെന്ന് മുംബൈ പൊലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

നഗരം ശനിയാഴ്ച ആനന്ദ് ചതുര്‍ദശി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയാണ് പൊലിസിന് തലവേദനയായി ബോംബ് ഭീഷണിലെത്തുന്നത്. 10ഓളം കമ്മീഷണര്‍ റാങ്ക് ഉദ്യോഗസ്ഥര്‍, 40 ഡി.സി.പി റാങ്ക് ഉദ്യോഗസ്ഥര്‍, 3000 ഇന്‍സ്‌പെക്ടര്‍മാര്‍,15,000കോണ്‍സ്റ്റബിള്‍ മാര്‍ എന്നിവരെ വിന്യസിച്ചാണ് സുരക്ഷാ വലയം ശക്തമാക്കിയത്. 14 കമ്പനി എസ്.ആര്‍.പി.എഫ്, മൂന്ന് ടീം കലാപ നിയന്ത്രണ സേന, നാല് കമ്പനി സി.എ.പി.എഫ് ഉള്‍പ്പെടെ സേനകള്‍ വിന്യസിച്ചു.

 

mumbai police tighten security after receiving a threat warning of 34 human bombs carrying 400 kilograms of rdx. high alert declared across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  a day ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  a day ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  a day ago