
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്‌റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍. അതേസമയം, അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ഇസ്‌റാഈലിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല. യോഗത്തില്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ഖത്തറിന് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു. സംഘര്‍ഷം ലഘൂകരിക്കണം എന്നാവശ്യപ്പെടുന്ന പ്രസ്താവന ഇസ്‌റാഈലിന്റെ മുഖ്യ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെ 15 അംഗങ്ങളും അംഗീകരിച്ചു.
ഖത്തര്‍ തലസ്ഥാനത്ത് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിന് മുന്നോടിയായാണ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത്.
'യുദ്ധം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിട്ടു, ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും അവര്‍ പിന്തുണ പ്രഖ്യാപിച്ചു,' ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊല്ലപ്പെട്ടവര്‍ ഉള്‍പെടെ ബന്ദികളെ ഹമാസ് മോചിപ്പിക്കുക, ഗസ്സയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതത്തിന് അറുതി വരുത്തുക എന്നീ കാര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇസ്റാഈല്‍ ആക്രമണത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആക്രമണം ഭരണകൂട ഭീകരതയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച അല്‍ഥാനി, നെതന്യാഹുവിനെ നീതിക്കു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. യുദ്ധക്കുറ്റത്തിന് രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടേണ്ടയാള്‍ നിയമത്തെക്കുറിച്ച് പറയുകയാണെന്നും അല്‍ഥാനി പരിഹസിച്ചു.
നെതന്യാഹുവിനെപ്പോലെ ഒരാളില്‍നിന്ന് വരുന്ന ഭീഷണി തങ്ങള്‍ വകവയ്ക്കുന്നില്ല. ഈ ആക്രമണത്തില്‍ ഞങ്ങള്‍ എത്രത്തോളം രോഷാകുലരാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഞങ്ങള്‍ പരിഷ്‌കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് കരുതിയിരുന്നു.
നിയമത്തെപ്പറ്റി സംസാരിക്കാന്‍ നെതന്യാഹുവിന് എങ്ങനെ സാധിക്കും? എല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിക്കുകയാണ് നെതന്യാഹു. ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതും പട്ടിണിക്കിടുന്നതുമുള്‍പ്പെടെ മേഖലയിലാകെ കൊടും ക്രൂരതകളാണ് നെതന്യാഹു നടത്തുന്നത്. തികച്ചും മനുഷ്യത്വരഹിതമായ നടപടികളാണ് സ്വീകരിക്കുന്നത്.
ആളുകള്‍ക്ക് ഒരു സംസ്‌കാരമുണ്ടെന്നല്ലേ നമ്മള്‍ പ്രതീക്ഷിക്കുന്നത്. മനുഷ്യത്വപരമായല്ലേ നമ്മള്‍ ഇടപെടുന്നത്. എന്നാല്‍ നെതന്യാഹുവിന്റെത് തികച്ചും പ്രാകൃതമായ നടപടിയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച നെതന്യാഹു സമാധാനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയെന്നും- സി.എന്‍.എന്നിലെ ബെക്കി ആന്‍ഡേഴ്സണ് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
un security council member states expressed full support for qatar while condemning the recent attacks in the region. the condemnation came without directly naming israel, reflecting growing international concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 5 hours ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 6 hours ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 6 hours ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 6 hours ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 6 hours ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 7 hours ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 7 hours ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 7 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 8 hours ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 8 hours ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 9 hours ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 9 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 10 hours ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 10 hours ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• 11 hours ago
ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാധ്യത
latest
• 11 hours ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 12 hours ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• 12 hours ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 13 hours ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
National
• 13 hours ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 10 hours ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 11 hours ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 11 hours ago