HOME
DETAILS

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

  
September 18 2025 | 05:09 AM


തിരുവനന്തപുരം: മുത്തങ്ങ വെടിവെപ്പ് സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി വൈകിയെങ്കിലും തിരിച്ചറിവുണ്ടായത് നല്ല കാര്യമാണെന്നും എന്നാല്‍ സംഭവത്തില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ആദിവാസി നേതാവ് സി.കെ ജാനു. 

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ല. കുടില്‍കെട്ടിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കാമായിരുന്നു. അറസ്റ്റ് വരിക്കാനും ആളുകള്‍ തയ്യാറായിരുന്നു. കൊടിയ മര്‍ദ്ദനമാണ് അവിടെ നടന്നത്. പലര്‍ക്കും പണിയെടുത്ത് ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ ആരോഗ്യ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇപ്പോഴും പലരും കേസുമായി നടക്കുന്നു. അതുകൊണ്ട് ആര് മാപ്പു പറഞ്ഞാലും ആ ക്രൂരതകള്‍ ഇല്ലാതാകില്ലെന്നും അവര്‍ പറഞ്ഞു.  

ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയില്‍ തിരിച്ചറിവുണ്ടായതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഈ ഖേദപ്രകടനം അര്‍ഥവത്തായതില്‍ അതിനൊപ്പം ഭൂപ്രശ്‌നത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടാകണം. ആദിവാസികള്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും ഭൂമി ലഭിച്ചിട്ടില്ല.അവിടെ സമരം ചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം ആയെങ്കിലും ആ പ്ലോട്ട് പോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ലെന്നും താന്‍ തന്നെ പലരേയും കൂട്ടി വില്ലേജ് ഓഫിസില്‍ പോയിട്ടും അധികൃതര്‍ പ്ലോട്ടുകള്‍ കാണിച്ചുതരാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലിസ് നടപടിയുടെയും പേരില്‍ തന്നെ മാത്രമാണു കുറ്റപ്പെടുത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ കാര്യം ശിവഗിരിയില്‍ പൊലിസിനെ അയച്ചതായിരുന്നു. മുത്തങ്ങ, ശിവഗിരി, മാറാട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയവേ, മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തെ പൊലിസ് അതിക്രമങ്ങള്‍ പരാമര്‍ശിച്ചതിനായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ച് ആന്റണിയുടെ മറുപടി.

മുത്തങ്ങയില്‍ കയറിയ ആദിവാസികളെ ഇറക്കിവിടണമെന്ന് പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൈയേറ്റം അനുവദിക്കാന്‍ പാടില്ലെന്ന താക്കീതുപോലും സര്‍ക്കാരിനു നല്‍കി. ശേഷമാണ് പൊലിസ് ഇടപെടലുണ്ടായത്. പക്ഷേ, പഴി കേട്ടത് താന്‍ മാത്രമാണ്. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് ഞങ്ങളാണ്. താന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയശേഷം ഏതെങ്കിലും സംഘടന മുത്തങ്ങയില്‍ കുടില്‍ കെട്ടി സമരം നടത്തിയിട്ടുണ്ടോ. 21 വര്‍ഷത്തിനിപ്പുറം വീണ്ടും തന്നെ അധിക്ഷേപിക്കുകയാണെന്നും ആന്റണി പറഞ്ഞു. 

1995ല്‍ ശിവഗിരിയിലെ പൊലിസ് നടപടി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരക്കൈമാറ്റം നടത്തണമെന്നും അതു പൊലിസിന്റെ ചുമതലയാണെന്നും ഹൈക്കോടതി നിര്‍ദേശം വന്നു. വിധി നടപ്പാക്കാന്‍ പൊലിസിന് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശിവഗിരി സംഭവത്തെ കുറിച്ച് അന്വേഷിച്ച ജി.ബാലകൃഷണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ആന്റണി ആവശ്യപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  2 hours ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  2 hours ago
No Image

17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട്‌ കോടതി ആവശ്യപ്പെട്ടത് 2.71 കോടി

Kerala
  •  2 hours ago
No Image

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ 

Kerala
  •  2 hours ago
No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  3 hours ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  3 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  3 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  4 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  4 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  5 hours ago