HOME
DETAILS

സമൂഹമാധ്യമങ്ങളിൽ പൊലിസിനു മൂക്കുകയറിടാൻ ആഭ്യന്തരവകുപ്പ്; ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടും

  
October 09, 2025 | 1:50 AM

kerala police collceting social media details of police officers

കണ്ണൂർ: പൊലിസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഇടപെടലുകൾക്കു മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെയാണ് സേനയിലെ ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടാനുമുള്ള ആഭ്യന്തരവകുപ്പിന്റെ പുറപ്പാട്. ഇതിനു മുന്നോടിയായി പൊലിസ് ഉദ്യോഗസ്ഥർ അംഗങ്ങളായ മുഴുവൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും വിവരങ്ങൾ നൽകാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നാളുകൾക്കുമുമ്പ് ഡി.ജി.പി നിർദേശം നൽകിയിരുന്നു. 

വിവരശേഖരണത്തിനായുള്ള ഫോം പത്തനംതിട്ട പൊലിസ് മേധാവി ദിവസങ്ങൾക്കുമുമ്പ് കീഴുദ്യോഗസ്ഥർക്കു നൽകിയിരുന്നു. കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ പൊലിസ് മേധാവിയും വിവരശേഖരണത്തിനുള്ള ഗൂഗ്ൾ ഫോം നൽകി. കണ്ണൂരിൽ ഗൂഗ്ൾ ഫോം പൂരിപ്പിച്ചു നൽകേണ്ട അവസാന തീയതി നാളെയാണ്. സിവിൽ പൊലിസ് ഓഫിസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർവരെയുള്ളവരാണ് വിവരങ്ങൾ നൽകേണ്ടത്. സി.ഐ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം ബാധകമല്ല. 

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ത്രെഡ്‌സ്, എക്‌സ് തുടങ്ങി ഏതൊക്കെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അംഗമാണെന്നതും ഏതെല്ലാം വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻ ആണെന്നതും  ഫോമിൽ വ്യക്തമാക്കണം. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇടപെടുമ്പോൾ സേനയ്ക്കു ബാധകമായ പെരുമാറ്റച്ചട്ടം പാലിക്കുമെന്നും തന്റെ അഭിപ്രായപ്രകടനങ്ങൾ സേനയുടെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമുള്ള സത്യവാങ്മൂലവും ഇതിനൊപ്പം നൽകണം. 

പൊലിസുകാർ നൽകുന്ന ഗൂഗ്ൾ ഫോമിന്റെ പകർപ്പ് അതത് സ്‌റ്റേഷനുകളിൽ സൂക്ഷിക്കണമെന്നും കണ്ണൂർ പൊലിസ് മേധാവിയുടെ ഉത്തരവിലുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്ന ഉദ്യേഗസ്ഥർക്കെതിരേ വകുപ്പുതല നടപടി ഉൾപ്പെടെ ഉണ്ടാവുമെന്നും അറിയുന്നു. ആഭ്യന്തരവകുപ്പിന്റെ നീക്കം വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതും സ്വകാര്യതാ ലംഘനവുമാണെന്ന് സേനയിലെ ഭൂരിപക്ഷം അംഗങ്ങളും ആരോപിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  a day ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  a day ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  a day ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  a day ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  a day ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  a day ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  a day ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  a day ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  a day ago