HOME
DETAILS

ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന

  
October 10 2025 | 01:10 AM

sabarimala dwarapalaka gold plating sold for millions in 2019 mevaswom vigilance uncovers massive theft

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ  വൻതുകയ്ക്ക് മറിച്ചുവിറ്റപ്പെട്ടുവെന്ന  നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്, ഈ തിരിമറിക്ക് പിന്നിൽ ഉണ്ണികൃഷ്ണൻപോറ്റിയാണെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകാനും പോകുന്നു.

കേരളത്തിന് പുറത്ത് ആർക്കെങ്കിലും സ്വർണപ്പാളികൾ നൽകിയെന്നാണ് പ്രധാന സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിന്റെ സത്ത; ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ ഭാഗമായി അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾക്ക് വിശ്വാസമൂല്യം കൂടുതലായതിനാൽ, എന്ത് വിലയും നൽകി വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നവരുണ്ട്. അത്തരം വിശ്വാസികളിൽ നിന്ന് വൻതുക വാങ്ങി ഉണ്ണികൃഷ്ണൻപോറ്റി പാളികൾ കൈമാറിയിരിക്കാമെന്നാണ് വിജിലൻസിന്റെ നിഗമനം.

ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം സൂക്ഷിച്ചിരുന്ന സ്വർണരൂപം 'ശനിദോഷം അകറ്റാനും ഐശ്വര്യവർധനയ്ക്കും' ഉപകരിക്കുമെന്ന പ്രചാരണത്തോടെ വിറ്റുപോയെന്നാണ് വിലയിരുത്തൽ. പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് തന്നെ ചെയ്യാവുന്നതാണെന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു. പുറത്തേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലാത്ത ഈ പ്രക്രിയയിൽ പാളികൾ പുറത്തെടുത്തത് കടത്തിനുവേണ്ടിയാണെന്ന് ഇത് വ്യക്തമാക്കുന്നു.

പരിശോധനയിൽ തെളിഞ്ഞത്.

ചെന്നൈയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം വിശദ പരിശോധന നടത്തി. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും താരതമ്യം ചെയ്തതോടെ, പാളികൾ മാറ്റിവച്ചതായി വ്യക്തമായി. പുതിയ പാളികളുടെ അളവിൽ പഴയതുമായി ചില വ്യത്യാസങ്ങൾ കാണപ്പെട്ടത് സംശയത്തിന് കൂടുതൽ ബലം നൽകി.

സ്വർണപ്പാളി ചെമ്പായി മാറിയത്

2019 ജൂലായ് 20: സ്വർണം പൊതിഞ്ഞ പാളികൾ 'സ്വർണം പൂശാനായി' സന്നിധാനത്ത് നിന്ന് അഴിച്ചെടുക്കുന്നു. അന്ന് 14 ഭാഗങ്ങളായിരുന്നു പാളികൾ.
കടത്തിന്റെ സൂചന: ഈ പാളികൾ ചെന്നൈയിലെ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയെന്നാണ് സൂചന. വിശ്വാസമൂല്യം മുതലെടുത്ത് അവിടെ വൻതുകയ്ക്ക് വിറ്റുപോയെന്ന് കരുതുന്നു. മൊത്തത്തിൽ കച്ചവടം ചെയ്യാനുള്ള സാധ്യത കുറവായതിനാൽ, പ്രത്യേകം മാറ്റി എടുക്കാവുന്ന രീതിയിൽ 'വീതംവെപ്പ്' (ഭാഗംഭാഗമായി) വിൽപ്പന നടന്നിരിക്കാമെന്നാണ് വിലയിരുത്തൽ.

39 ദിവസത്തെ കാലതാമസം: സന്നിധാനത്ത് നിന്ന് അഴിച്ചെടുത്ത് 39 ദിവസം കഴിഞ്ഞാണ് പാളികൾ 'സ്വർണം പൂശാനായി' ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂർണമായും ചെമ്പായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ എംഡിയും അഭിഭാഷകനും സ്ഥിരീകരിച്ചത് പാളി മാറ്റിയെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു. ഈ കാലതാമസത്തിന് ഉണ്ണികൃഷ്ണൻപോറ്റിക്കോ അന്നത്തെ ദേവസ്വം അധികാരികൾക്കോ വിശദീകരണമില്ല.

പകർപ്പ് നിർമാണം: 39 ദിവസത്തിനിടെ എവിടെ വെച്ചെങ്കിലും പുതിയ ചെമ്പുപാളികൾ തയ്യാറാക്കിയിരിക്കാനാണ് സാധ്യത. പഴയ പാളിയുടെ പകർപ്പിൽ മൂൾപ്പടം തയ്യാറാക്കി, അതേപോലെ പുതിയ ചെമ്പുപാളി നിർമിച്ച് സ്വർണം പൂശി മാറ്റിവച്ചെന്നാണ് വിജിലൻസിന്റെ നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്

Football
  •  5 hours ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  5 hours ago
No Image

കൊടുവള്ളി ഓർഫനേജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: കെ.എസ്.യു - എം.എസ്.എഫ് സംഘർഷം രൂക്ഷമാകുന്നു

Kerala
  •  5 hours ago
No Image

ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്

crime
  •  5 hours ago
No Image

ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം

crime
  •  6 hours ago
No Image

സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ

International
  •  7 hours ago
No Image

വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം

crime
  •  7 hours ago
No Image

ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും

International
  •  8 hours ago
No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  15 hours ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  15 hours ago