HOME
DETAILS

ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ

  
Web Desk
October 09, 2025 | 3:03 PM

lebanon arrests 32 suspected israel spies aiding hezbollah attacks amid ceasefire

ബെയ്റൂത്ത്: ഹിസ്ബുല്ലയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇസ്റാഈലിന് കൈമാറിയ 32 പേരെ അറസ്റ്റ് ചെയ്ത് ലെബനൻ. കഴിഞ്ഞ കുറച്ച് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഒമ്പത് പേരെ സൈനിക കോടതി വിചാരണ ചെയ്തെന്നും 23 പേർക്കെതിരെ നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇസ്റാഈൽ ചാരസംഘടനയായ മൊസാദ് നടത്തിയ ഓപ്പറേഷനിൽ ഹിസ്ബുല്ലയുടെ നൂറുകണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് ആശയവിനിമയ സംവിധാനങ്ങൾ സ്തംഭിച്ചിരുന്നു. ഈ ആക്രമണത്തിൽ ലെബനനിൽ 39 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ആഴ്ച, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവമായ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടിരുന്നു.

"കുറ്റക്കാരായ രണ്ട് പേർക്ക് യഥാക്രമം എട്ടും ഏഴും വർഷം തടവുശിക്ഷ ലഭിച്ചു. ഹിസ്ബുള്ള ഉദ്യോഗസ്ഥരുടെ കോർഡിനേറ്റുകൾ, വിലാസങ്ങൾ, പേരുകൾ എന്നിവ ശത്രുവിന് നൽകി. ഇസ്റാഈൽ ഈ നേതാക്കളും ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലങ്ങളിൽ ബോംബ് വയ്ക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഇത് ചെയ്തത്." അന്വേഷണ സംഘത്തിലെ മറ്റൊരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ പറഞ്ഞു. 

തെക്കൻ ലെബനനിലും ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള മേഖലകളിലും യുദ്ധകാലത്ത് ഇസ്റാഈലിന് വിവരങ്ങൾ നൽകിയതായി സംശയിക്കപ്പെടുന്നവരിൽ ചിലർ കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

lebanese authorities have arrested at least 32 individuals suspected of spying for israel during the prolonged conflict with hezbollah, including providing coordinates for strikes that killed key commanders, with nine already tried in military courts and two sentenced to 7-8 years of hard labor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  2 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  2 days ago