HOME
DETAILS

'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്

  
Web Desk
October 21, 2025 | 4:54 AM

tamil nadu rejects pm shri scheme citing violation of federal principles

ചെന്നൈ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ചേരില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ ആവർത്തിച്ചു. ദ്വിഭാഷാ നയത്തിൽ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളം പദ്ധതിയിൽ ചേരാൻ ഒരുങ്ങുന്നതിനിടെയാണ് തമിഴ്നാട് ഈ ഉറച്ച നിലപാട് സ്വീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സർക്കാരും.

നിലപാടിന് പിന്നിലെ കാരണം: എൻഇപി

സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ളതുമായ പിഎം ശ്രീ പദ്ധതി നല്ലതാണെന്ന് തമിഴ്നാടിന് അഭിപ്രായമുണ്ട്. എന്നാൽ, ഈ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കണമെന്ന നിബന്ധനയുമായി കൂട്ടിക്കെട്ടുന്നതിലാണ് തമിഴ്നാടിന് എതിർപ്പ്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള ഭരണഘടനാവിരുദ്ധമായ കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ മെയ് മാസത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

"രണ്ടായിരം അല്ല, പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല," ഇതാണ് തമിഴ്നാട് സർക്കാരിൻ്റെ നിലപാട്. നിലവിൽ തമിഴ്നാട്ടിലെ 36 കേന്ദ്രീയ വിദ്യാലയങ്ങളിൽ മാത്രമാണ് പിഎം ശ്രീ പദ്ധതി നടപ്പായിട്ടുള്ളത്.

കേന്ദ്രവുമായുള്ള ഏറ്റുമുട്ടലുകൾ

നിലപാട് മാറ്റേണ്ട ഒരു സാഹചര്യവും കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഉണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ചെന്നൈയിലെത്തി എൻഇപി അംഗീകരിക്കാതെ കേന്ദ്രവിഹിതം നൽകില്ലെന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന് എങ്ങനെ മാറിചിന്തിക്കാനാകുമെന്നും അവർ ചോദിക്കുന്നു.

ആർടിഇ (RTE) നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ഈ മാസം മൂന്നിന് കേന്ദ്രം നൽകിയത് തമിഴ്നാടിന്റെ വിജയമായാണ് സർക്കാർ കാണുന്നത്.സമഗ്ര ശിക്ഷാ അഭിയാനിൽ തമിഴ്നാടിന് ലഭിക്കേണ്ട 2151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.1968-ൽ അംഗീകരിച്ച ദ്വിഭാഷാ നയം മാറ്റില്ലെന്ന് ഓഗസ്റ്റിൽ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ നീക്കം

അടുത്തിടെ എഐഎഡിഎംകെ എൻഡിഎയിൽ തിരിച്ചെത്തുകയും വിജയിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, കേന്ദ്രഫണ്ട് ലഭിക്കാത്തതിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചും തമിഴ് വികാരം ഉയർത്തിയും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സ്റ്റാലിന്റെ രാഷ്ട്രീയ തീരുമാനവും ഈ നിലപാടിൽ വ്യക്തമാകുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  16 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  16 hours ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  17 hours ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  17 hours ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  17 hours ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  17 hours ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  18 hours ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  18 hours ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  19 hours ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  19 hours ago