യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത
ദുബൈ: നവംബറിലെ ഇന്ധനവില ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ് യുഎഇ. അതേസമയം, ഒക്‌ടോബറിലെ വിലവർധനവിന് ശേഷം നവംബറിൽ വില കുറയുമെന്നുള്ള പ്രതീക്ഷയിലാണ് യുഎഇയിലെ വാഹനമോടിക്കുന്നവർ.
ആഗോള എണ്ണവിലയിലുണ്ടായ ഇടിവും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിലെ അയവും പമ്പുകളിലെ വില കുറയുന്നതിന് വഴിതെളിച്ചേക്കാം. എന്നിരുന്നാലും, വരും ദിവസങ്ങളിൽ ആഗോള വിപണി എങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
ഒക്‌ടോബറിൽ, യുഎഇയിലെ പെട്രോൾ വിലയിൽ 7-8 ഫിൽസിന്റെ നേരിയ വർധനവാണുണ്ടായത്. ഇതനുസരിച്ച് ഒക്ടോബറിലെ ഇന്ധന വില ഇങ്ങനെയാണ്.
- സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 2.77 ദിർഹമായി ഉയർന്നു.
- സ്പെഷ്യൽ 95 ന് 2.66 ദിർഹം.
- ഇ-പ്ലസ് 91 ന് 2.58 ദിർഹം.
- ഡീസൽ വില Dh2.66 ദിർഹത്തിൽ നിന്ന് 2.71 ദിർഹം ആയി വർധിച്ചു.
2015-ൽ രാജ്യത്ത് ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണ പ്രവണതകളെ ആശ്രയിച്ചാണ് നടക്കുന്നത്. ക്രൂഡ് ഓയിലിന് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ചെയ്യും.
ആഗോള വിപണിയിലെ ചാഞ്ചാട്ടം
യുഎസിലെ പുതിയ ഉപരോധങ്ങൾ റഷ്യയിലെ പ്രധാന ഉത്പാദകരെ പിടിച്ചുലച്ചതിനെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ഒരു ഘട്ടത്തിൽ 5.4 ശതമാനം ഉയർന്ന് 66 ഡോളറിന് അടുത്ത് വ്യാപാരം നടത്തി.
ഈ നീക്കം ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിന് കാരണമായി. ഡിമാൻഡ് വർധിച്ചാൽ ഒപെക് (OPEC) ഉത്പാദനം വർധിപ്പിച്ചേക്കുമെന്ന് കുവൈത്ത് ഓയിൽ മന്ത്രി സൂചന നൽകി. അതേസമയം, എണ്ണവിലയിൽ വർധനവ് ഉണ്ടാകനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
The UAE is set to announce the November fuel prices soon. Following the price hike in October, drivers in the UAE are hoping for a rate cut in November.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."