HOME
DETAILS

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

  
October 27, 2025 | 5:20 PM

kuwait online fraud surges 700 victims lose money this year

കുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനത്തോടെ ഇലക്ട്രോണിക് തട്ടിപ്പ് കേസുകൾ കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025-ൽ ഇതുവരെ 700-ൽ അധികം ഇലക്ട്രോണിക് തട്ടിപ്പുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 38 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഇലക്ട്രോണിക് തട്ടിപ്പ് കേസുകളിലെ വർധനവ് തടയുന്നതിനായി, നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെയും ശക്തമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തേണ്ടതിന്റെയും ആവശ്യകത അഭിഭാഷകരും നിയമവിദഗ്ധരും വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടിത ശൃംഖലകളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

ടെക്സ്റ്റ് സന്ദേശങ്ങൾ, അജ്ഞാത ഫോൺ കോളുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിലുകൾ, വ്യാജ പേയ്മെന്റ് പേജുകൾ, വിശ്വസനീയമല്ലാത്ത ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളോ ധനകാര്യ സ്ഥാപനങ്ങളോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത ബാങ്കിംഗ് ഡാറ്റയും വിവരങ്ങളും ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

മിക്കവരും സ്വന്തം ഇഷ്ടപ്രകാരം ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെയോ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെയോ ആണ് തട്ടിപ്പിന് ഇരയാകുന്നതെന്ന് അഭിഭാഷകർ പറയുന്നു. ഭൂരിഭാഗം കേസുകളിലും ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ അല്ലെങ്കിൽ ബാങ്ക് ലോഗോകൾ അനുകരിക്കുന്ന വ്യാജ സന്ദേശങ്ങൾ നൽകുകയോ ചെയ്തതാണ് തട്ടിപ്പ് നടത്തിയത്.

ചില കേസുകൾ രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ നെറ്റ്‌വർക്കുകൾ ആസൂത്രണം ചെയ്തതാണെന്ന് ജുഡീഷ്യൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. സാങ്കേതിക ദുർബലതകളും മനുഷ്യൻ്റെ പെരുമാറ്റ രീതികളും മുതലെടുത്താണ് ഇവർ സെൻസിറ്റീവ് ഡാറ്റാ ആക്സസ് ചെയ്യുന്നത്.

electronic scams in kuwait jump 38% with over 700 reported cases in 2025. lawyers stress digital literacy, immediate reporting, and legislative updates to curb sophisticated fraud networks operating cross-border. many victims fell prey by sharing bank details or clicking malicious links from unknown sources.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 hours ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  3 hours ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  4 hours ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  4 hours ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  4 hours ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  4 hours ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  5 hours ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  5 hours ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  5 hours ago