പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി
മനാമ: ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 1684 പരിശോധനകൾ നടത്തി. തിങ്കളാഴ്ചയാണ് (2025 നവംബർ 3) ബഹ്‌റൈൻ ന്യൂസ് ഏജൻസി ഈ വിവരം റിപ്പോർട്ട് ചെയ്തത്.
LMRA conducts 1,684 inspection campaigns and visitshttps://t.co/RXDRP44IST
— Bahrain News Agency (@bna_en) November 3, 2025
തൊഴിൽ നിയമങ്ങൾ പാലിക്കാതെ രാജ്യത്ത് തുടരുന്ന പ്രവാസികളെയും, തൊഴിൽ രംഗത്തെ ക്രമക്കേടുകളും കണ്ടെത്തുക എന്നതായിരുന്നു ഈ പരിശോധനകളുടെ ലക്ഷ്യം. 2025 ഒക്ടോബർ 26 മുതൽ നവംബർ 1 വരെ ഉള്ള ദിവസങ്ങളിലാണ് LMRA ഇത്രയധികം പരിശോധനകൾ പൂർത്തിയാക്കിയത്.
ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 18 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു. കൂടാതെ, ഇതേ കാലയളവിൽ 78 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തതായി LMRA കൂട്ടിച്ചേർത്തു.
The Labour Market Regulatory Authority (LMRA) in Bahrain has completed 1,684 inspection campaigns and visits across various governorates of the Kingdom between October 26 and November 1, 2025. These inspections aimed to identify and address labor market violations, including irregular workers and non-compliant businesses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."