യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്
ഉമ്മുൽ ഖുവൈൻ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി നൽകിയ വിവരമനുസരിച്ച്, അപകടം നടന്ന സമയത്ത് ഏഴ് തൊഴിലാളികൾ റോഡരികിൽ നിൽക്കുകയായിരുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധിയുള്ള റോഡിലാണ് ഒരു ചെറിയ വാഹനം ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. പട്രോളിംഗ് സംഘവും അടിയന്തര സേനാംഗങ്ങളും അപകടസ്ഥലത്തേക്ക് ഉടൻ എത്തിച്ചേർന്നു. പരുക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
ജോലി സമയം അവസാനിച്ച ശേഷം താമസസ്ഥലത്തേക്ക് പോകാൻ വാഹനം കാത്തുനിൽക്കുമ്പോഴാണ് അപകടം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ, മുന്നിൽ പോവുകയായിരുന്ന ഒരു കാറിൽ മറ്റൊരു വാഹനം ഇടിച്ചതാണ് അപകടത്തിന് കാരണം എന്ന് മനസ്സിലായി. ഈ സമയത്ത് ഡ്രൈവറുടെ അശ്രദ്ധ കാരണം പിന്നിലെ വാഹനം റോഡിൽ നിന്ന് തെന്നിമാറി തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹനം ഓടിച്ചയാൾ ശ്രദ്ധ തെറ്റിയതിനാലാണ് അപകടം സംഭവിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ നിയമനടപടികൾക്കായി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ അതിവേഗ റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേണൽ അൽ മുഹൈരി അഭ്യർത്ഥിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും എപ്പോഴും ജാഗ്രതയോടെ വാഹനമോടിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
a horrific road accident in the uae has resulted in the deaths of three expatriate laborers and injuries to numerous others. the collision involving a speeding truck and a passenger van occurred on a busy highway, prompting swift emergency response. authorities are investigating causes, with calls for stricter road safety measures to protect vulnerable workers in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."