ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം
അമ്പലപ്പുഴ: ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ. കവല ജംഗ്ഷനിൽ ഇന്ന് പകൽ 11 മണിയോടെ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻ ചക്രം ഊരിത്തെറിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കോ കാൽനടയാത്രക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ല.
തെക്ക് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 'പ്ലൈറ്റ്' (സസ്പെൻഷൻ ലീഫ് സ്പ്രിങ്) ഒടിഞ്ഞതിനെത്തുടർന്നാണ് ബസിന്റെ മുൻ ചക്രം ഊരിപ്പോയത്. ഇതോടെ നിയന്ത്രണം തെറ്റിയ ബസ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
അപകടസമയത്ത് എസ്.എൻ. കവലയിലെ കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് നിരവധി വാഹനങ്ങൾ പ്രവേശിക്കാൻ കാത്തുനിന്നിരുന്നു. ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നത് ഈ വാഹനങ്ങളിലേക്ക് പാഞ്ഞു കയറുന്നത് ഒഴിവാക്കി. അതുകൊണ്ട് തന്നെ വലിയൊരു ദുരന്തമാണ് ഡിവൈഡറിൽ ഇടിച്ച് നിന്നതിലൂടെ ഒഴിവായത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തുടർന്ന് അധികൃതരെത്തി ബസ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് ഗതാഗത തടസ്സം നീക്കി.
A K.S.R.T.C. Fast Passenger bus narrowly escaped a major disaster when its front wheel detached and flew off the moving vehicle near Valanjavazhi S.N. Kavala Junction on the National Highway in Ambalappuzha around 11 AM today. The wheel detached after the 'plate' (leaf spring/suspension component) broke. The driver lost control, but the bus hit and stopped at a median divider, which prevented it from crashing into other vehicles entering the highway, thus averting a serious accident. No injuries were reported, although the incident caused a traffic jam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."