HOME
DETAILS

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

  
November 17, 2025 | 6:37 AM

prominent lawyer arrested for 40 lakhs divorce settlement fraud in thiruvananthapuram

തിരുവനന്തപുരം: കുടുംബ കോടതിയിലെ വിവാഹമോചന ഒത്തുതീർപ്പിന്റെ പേരിൽ കക്ഷിയുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസിൽ പ്രമുഖ അഭിഭാഷകയും സുഹൃത്തും പൊലിസ് പിടിയിലായി. തലസ്ഥാനത്തെ പത്താംകല്ല് വി.ഐ.പി ജംഗ്ഷനിലെ സുലേഖ മൻസിലിൽ പ്രവർത്തിക്കുന്ന അഡ്വ. യു. സുലേഖ (57)യെയും കരിപ്പൂർ കാരാന്തല പാറമുകൾ സ്വദേശി വി. അരുൺ ദേവ് (52)യെയുമാണ് നെടുമങ്ങാട് പൊലിസ് പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

അഭിഭാഷകയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് അരുൺ ദേവിനെ പിടികൂടിയത്. സുലേഖയുടെ ഭർത്താവ് ഇപ്പോഴും ഒളിവിലാണ്, ഇദ്ദേഹത്തിനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 വിശ്വാസം മുതലെടുത്ത് തട്ടിപ്പ്

നെടുമങ്ങാട് ഐക്കരവിളാകം സ്വദേശിയാണ് കേസിൽ പരാതിക്കാരൻ. വിവാഹമോചന കേസിൽ കുടുംബ കോടതിയുടെ മധ്യസ്ഥത നടപടികളുടെ ഭാഗമായി എതിർകക്ഷിയായ ഭാര്യക്ക് കൈമാറാനായി 2025 ജൂലായിൽ 40 ലക്ഷം രൂപയാണ് പരാതിക്കാരൻ അഭിഭാഷകയെ ഏൽപ്പിച്ചത്.

എന്നാൽ, അഡ്വ. സുലേഖ ഈ തുക തൻ്റെ ഭർത്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയ ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇതിൽ 28.80 ലക്ഷം രൂപ ഇപ്പോഴും തിരികെ നൽകാനുണ്ട്. "ഒത്തുതീർപ്പിന്റെ പേരിൽ അഭിഭാഷകയെ വിശ്വാസിച്ച് തുക കൈമാറിയെങ്കിലും, അത് തിരികെ ലഭിക്കാത്തത് കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി," പരാതിക്കാരൻ പറഞ്ഞു.

ഹൈക്കോടതി ഇടപെട്ടു, അറസ്റ്റ് വാറന്റ്

അഭിഭാഷകയുടെ പ്രൊഫഷണൽ അച്ചടക്ക ലംഘനത്തിനെതിരെ കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ, സമാനമായ സാമ്പത്തിക തട്ടിപ്പുകൾക്ക് മുമ്പും സുലേഖ ദമ്പതികൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുള്ളതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി.

അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നിട്ടും, 'പത്തു ദിവസത്തിനകം തുക തിരികെ നൽകാം' എന്ന സുലേഖയുടെ ഉറപ്പിന്മേൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, പലതവണ സമയപരിധി ലംഘിച്ചതോടെ അന്വേഷണം ശക്തിപ്പെടുത്താൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദേശം നൽകി. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ വൈരുധ്യങ്ങൾ 'കോടതി അലക്ഷ്യത്തിന് തുല്യ'മാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് പൊലിസ് പിടികൂടിയത്. ഈ കേസ് കേരളത്തിലെ അഭിഭാഷക സമൂഹത്തിലെ സാമ്പത്തിക ദുരുപയോഗത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന ഒന്നായി മാറി. ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  3 days ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  3 days ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  3 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  3 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  3 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  3 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  3 days ago