എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടികയുടെ പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബീഹാറിലെ എസ്ഐആർ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ ഹരജികളും പരിഗണിക്കുക. കേരള സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, നിലവിലെ എസ്ഐആർ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. മുസ്ലീം ലീഗ്, കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നത് എസ്ഐആർ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നാണ്.
സി.പി.എം. അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രധാന ആവശ്യം വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് സ്റ്റേ നേടുക എന്നതാണ്. അതേസമയം, ബീഹാറിലെ സമാനമായ കേസുകളിൽ സ്റ്റേ നൽകണമെന്ന ആവശ്യം മുൻപ് കോടതി അംഗീകരിച്ചിരുന്നില്ല.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്. കേസിൽ കോൺഗ്രസ് കക്ഷി ചേർന്നപ്പോൾ, ബിജെപി മാത്രമാണ് എതിർപ്പ് അറിയിച്ചത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്ഐആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണെന്നും, 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്നും അന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
The Supreme Court is set to hear petitions challenging the Election Commission's (EC) decision to revise Bihar's electoral rolls, with a three-member bench led by Justice Surya Kant scheduled to consider the case today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."